കേരളം ആർക്കൊപ്പം നിൽക്കുമെന്ന് തീരുമാനിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. സംസ്ഥാന രാഷ്‌ട്രീയത്തിന്റെ പുതിയ ദിശ നിർണയിക്കുന്ന ജനവിധിയുടെ ആദ്യ സൂചനകൾ മണിക്കൂറുകൾക്കകം ലഭ്യമാകും. ഭരണത്തുടർച്ചയുണ്ടാകുമോ അതോ ഭരണം മാറുമോ എന്ന ആകാംക്ഷയിലാണ് രാഷ്‌ട്രീയ കേരളം. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശന സുരക്ഷയും നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സ്ട്രോംഗ് റൂമുകൾ രാവിലെ 7 മണി മുതൽ തന്നെ തുറന്ന് തുടങ്ങിയിരുന്നു. കനത്ത സുരക്ഷാ വലയത്തിലാണ് ഉദ്യോഗസ്ഥരുടേയും രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ സട്രോംഗ് റൂമുകൾ തുറന്നത്. ആദ്യം തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങും. ഇതിനു പിന്നാലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ കൂടി എണ്ണുന്നതോടെ ആദ്യ മണിക്കൂറുകളിൽ തന്നെ വ്യക്തമായ ലീഡ് നില അറിയാൻ സാധിക്കും.
















