കൊല്‍ക്കൊത്ത: ക്ഷേത്രപൂജാരിമാര്‍ക്കും മുസ്ലിം പള്ളി ഇമാമുമാര്‍ക്കും മാസം 2000 രൂപ ധനസഹായം പ്രഖ്യാപിച്ച ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഒരു വ്യവസ്ഥ വെച്ചു. ക്ഷേത്രത്തിലെ പൂജാരിമാര്‍ ഈ ധനസഹായം കിട്ടണമെങ്കില്‍ ആധാര്‍ കാര്‍ഡും മറ്റു തിരിച്ചറിയല്‍ രേഖയും കാണിക്കണം, പള്ളിയിലെ ഇമാമുമാര്‍ക്ക് ഇതിന്റെ ഒന്നും ആവശ്യമില്ലാതെ തന്നെ അവര്‍ക്ക് ധനസഹായം കിട്ടും. മമതയുടെ ഇരട്ടത്താപ്പാണ് ഇതിലൂടെ വെളിവായത്. പുതുതായി ധനസഹായത്തിന് അപേക്ഷിക്കുന്നവര്‍ക്കാണ് ഈ വ്യവസ്ഥ. രേഖകള്‍ നിര്‍ബന്ധമല്ലെന്നതിനാല്‍ അനര്‍ഹരായ മുസ്ലിമുകള്‍ക്ക് ധനസഹായം വാരിക്കോരി നല്‍കാനാണ് പദ്ധതി.
മതപ്രീണനത്തിന്റെ ഭാഗമായി ബംഗാളില്‍ തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വരുന്നതിന് തൊട്ടുമുന്‍പാണ് മമത ബാനര്‍ജി ക്ഷേത്രപൂജാരിമാര്‍ക്കും പള്ളി ഇമാമുമാര്‍ക്കും ഉള്ള ധനസഹായം 500 രൂപ വര്‍ധിപ്പിച്ച് 2000 ആക്കി ഉയര്‍ത്തിയതായി പ്രഖ്യാപിച്ചത്. പക്ഷെ ഈ ധനസഹായം കിട്ടാനുള്ള വ്യവസ്ഥയിലാണ് ക്ഷേത്രപൂജാരിമാര്‍ തിരിച്ചറിയല്‍ രേഖകള്‍ കാണിക്കണമെന്ന വ്യവസ്ഥ വെച്ചിരിക്കുന്നത്. ഇതിന്റെ മറവില്‍ പള്ളിയിലെ ഇമാമുമാരല്ലാത്തവര്‍ക്കും ധനസഹായം നല്‍കാനാണ് മമതയുടെ ലക്ഷ്യം.
ഈ ധനസഹായത്തിന് വേണ്ടിയുള്ള പുതിയ അപേക്ഷകള്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് തന്നെ മമത ക്ഷണിച്ചിരുന്നു. ഇത് മുസ്ലിംവോട്ടര്‍മാരെ സ്വാധീനിക്കാനായിരുന്നു മമതയുടെ തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വരുന്നതിന് തൊട്ടുമുന്‍പുള്ള ഈ ധനസഹായപ്രഖ്യാപനം.
















