അങ്കമാലി: അങ്കമാലി കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഇടഞ്ഞ ആനയെ ഏറെനേരത്തേ ശ്രമത്തിനൊടുവിൽ തളച്ചു. സ്ഥലത്തെത്തിയ ആർആർടി സംഘം മയക്കുവെടിവെച്ചാണ് ആനയെ തളച്ചത്. പ്രദേശത്തുണ്ടായിരുന്ന ലോറി ഡ്രൈവർ വിഷ്ണു എന്നയാളാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. രണ്ടാം പാപ്പാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു.
ക്ഷേത്രത്തിലെത്തിച്ച ആനയെ കുളിപ്പിക്കുന്നതിനിടെയാണ് വിരണ്ടത്. മയ്യനാട് അരുണിമ പാര്‍ത്ഥസാരഥിയെന്ന ആനയാണ് ഇടഞ്ഞത്. ആർആർടി സംഘം സ്ഥലത്തെത്തി ആനയെ തളയ്‌ക്കാനുള്ള ശ്രമം നടക്കുകയാണ്. കൊല്ലത്ത് നിന്ന് കൊണ്ടുവന്ന അരുണിമ പാർത്ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്.
രണ്ടാം പാപ്പാന് ഗുരുതരമായി പരിക്കേറ്റതയാണ് വിവരം. കൊല്ലം പുത്തന്‍പുരയ്‌ക്കല്‍ സ്വദേശി പ്രദീപിനെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആനയെ ഇതുവരെ തളച്ചിട്ടില്ല. ഒൻപതരയോടെ വിരണ്ടതാണ് ആന. വാഹനങ്ങൾ ഉൾപ്പെടെ കുത്തിമറിച്ചിട്ട് കൊമ്പൻ പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. കാറും ബൈക്കും സ്കൂട്ടറും, പരിസരത്തെ കടയും ആന തകർത്തു. ആന കലിപൂണ്ട് നടക്കുകയായിരുന്നു.
















