ന്യൂദൽഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഘ്ചി പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ വിവിധ വശങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി അരഘ്ചി വിപുലമായ ചർച്ചകൾ നടത്തിയതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഈ ഫോൺ സംഭാഷണം നടന്നത്.
“ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഘ്ചിയിൽ നിന്ന് ഇന്ന് വൈകുന്നേരം ഒരു ഫോൺ കോൾ ലഭിച്ചു. @araghchi. നിലവിലെ സാഹചര്യത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് വിശദമായ സംഭാഷണം നടത്തി. അടുത്ത ബന്ധം തുടരാൻ ഞങ്ങൾ സമ്മതിച്ചു,”- എക്‌സിലെ ഒരു പോസ്റ്റിൽ ജയ്ശങ്കർ പറഞ്ഞു.
വെടിനിർത്തൽ, ഉഭയകക്ഷി ബന്ധങ്ങൾ, പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ഇരുപക്ഷവും ചർച്ച ചെയ്യുകയും അഭിപ്രായങ്ങൾ കൈമാറുകയും ചെയ്തതായിട്ടാണ് ന്യൂദൽഹിയിലെ ഇറാൻ എംബസി അറിയിച്ചത്.
















