Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

തൊമ്മന്‍വിളാകം തറവാട് ആസൂത്രിതമായി കൈയേറി

ഷിബു കടയ്‌ക്കാവൂര്‍ by ഷിബു കടയ്‌ക്കാവൂര്‍
Apr 30, 2026, 06:23 am IST
in Kerala
കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

കടയ്‌ക്കാവൂര്‍ (തിരുവനന്തപുരം): മഹാകവി കുമാരനാശാന്‍ പിറന്ന വീട് നിലനിന്ന കായിക്കരയിലെ മണ്ണില്‍ മത്സ്യ മാര്‍ക്കറ്റ് തുടങ്ങുന്നു. അദ്ദേഹം ജനിച്ച തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്താണ് സ്വകാര്യ മത്സ്യമാര്‍ക്കറ്റ് തുടങ്ങാന്‍ മാമ്പള്ളി പള്ളി എന്ന ക്രിസ്തീയ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നീക്കം. അഞ്ചുതെങ്ങ് പഞ്ചായത്തധികൃതരുടെ അനുവാദത്തോടെ മഹാകവിയെ അപമാനിക്കുന്നതില്‍ പ്രതിഷേധം ശക്തമാണ്. കൈയേറിയ സ്ഥലത്ത് കൃത്യമായ ഉടമസ്ഥാവകാശ രേഖകളില്ലാതെ കെട്ടിടം നിര്‍മിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ അനുമതി നല്കിയതിനു പിന്നില്‍ അഴിമതിയുള്ളതായും ആരോപണമുണ്ട്. കടല്‍ത്തീരത്തുനിന്ന് മീന്‍ ഇവിടെയെത്തിച്ച് ലേലം ചെയ്യാനാണ് നീക്കം.

തുറയില്‍ അടുക്കുന്ന മത്സ്യയാനങ്ങള്‍ക്ക് ഒരു കുട്ട മീനിന് 40 രൂപ എന്ന നിരക്കില്‍ അഞ്ചുതെങ്ങ് വലിയ പള്ളി അനധികൃത ചുങ്കം പിരിക്കുന്നതായും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഇതിലൂടെ പ്രതിദിനം വന്‍തുകയാണ് പിരിച്ചെടുക്കുന്നത്. മാമ്പള്ളിയുടെ ഭാഗത്തുള്ളവര്‍ വരെ കപ്പം കൊടുത്താണ് മീന്‍ പിടിക്കുന്നത്. തുറയിലെ രണ്ടുപള്ളികള്‍ക്കായി കിട്ടുന്ന വരുമാനത്തിന് പകരം തങ്ങള്‍ക്ക് മറ്റൊരു വരുമാനമാര്‍ഗം കണ്ടെത്താനാണ് ഇവിടെ ചന്ത തുടങ്ങുന്നത്. അനധികൃത മത്സ്യമാര്‍ക്കറ്റിനെതിരെ നാട്ടുകാര്‍ പോലീസില്‍ പരാതി നല്കിയിട്ടും നിര്‍മാണം തടയാന്‍ തയാറായിട്ടില്ല. വലിയ ലോറികളില്‍ മീന്‍ കൊണ്ടുവരുന്നതിന് റോഡും തയാറാക്കി കഴിഞ്ഞു. കൃത്യമായ അവകാശരേഖകളോ പോക്കുവരവോ ചെയ്തിട്ടില്ലാത്ത വസ്തുവില്‍ കെട്ടിടനിര്‍മാണത്തിന് അനുവാദം നല്‍കിയവര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് നാട്ടുകാര്‍.

തൊമ്മന്‍വിളാകം തറവാട്ടില്‍ ഒടുവില്‍ താമസിച്ചിരുന്നത് കുമാരനാശാന്റെ അമ്മയുടെ അനുജത്തിയാണ്. മക്കളില്ലാത്ത അവരെ വര്‍ഷങ്ങള്‍ക്കുമുമ്പ് ചില ബന്ധുക്കള്‍ കൂട്ടിക്കൊണ്ടുപോയതോടെ തറവാട് നോക്കാനാളില്ലാതെ തകരുകയും ചിലര്‍ കൈയേറുകയുമായിരുന്നു. തറവാടിരുന്ന ഭാഗം ഇപ്പോള്‍ പള്ളിപ്പുരയിടം എന്നാണ് അറിയപ്പെടുന്നത്. രണ്ടേക്കറോളം വസ്തുവിലെ മറ്റ് ഭാഗങ്ങള്‍ ഓരോ കാലത്തായി അവകാശികളായവര്‍ പലര്‍ക്കായി വിറ്റു. വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ കുമാരനാശാന്‍ ജന്മവാര്‍ഷികം ആഘോഷിക്കുമ്പോള്‍ തറവാടിരുന്ന സ്ഥലത്ത് പുഷ്പാഞ്ജലി നടത്തിയ ശേഷമാണ് ആഘോഷ പരിപാടികള്‍ക്ക് പതാക ഉയര്‍ത്തിയിരുന്നത്. നോക്കാനാളില്ലാതെ കിടന്ന വസ്തു വര്‍ഷങ്ങള്‍ക്കുമുമ്പ് പലരും കൈയേറി.

കുമാരനാശാനെ സ്‌നേഹിക്കുന്നവര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമാണ് ഇവിടെ മത്സ്യമാര്‍ക്കറ്റ് തുടങ്ങുന്നത്. സംസ്ഥാന സര്‍ക്കാരും സാംസ്‌കാരിക കേരളവും മുന്‍കൈയെടുത്ത് മഹാകവി പിറന്നുവീണ മണ്ണ് സംരക്ഷിക്കണമെന്നും ഉചിതമായ സ്മാരകം പണിയണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Tags: മത്സ്യ മാര്‍ക്കറ്റ്‌Kumaranasanതൊമ്മന്‍വിളാകം തറവാട്മഹാകവി കുമാരനാശാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു
Kerala

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

Article

വിഷ്ണുമന്ത്രിക്കാകുമോ? ആശാനെ രക്ഷിക്കാന്‍

തപസ്യ കലാസാഹിത്യ വേദിയുടെ അഭിമുഖ്യത്തില്‍ തോന്നയ്ക്കല്‍ ആശാന്‍സ്മാരകത്തില്‍ നിന്ന് കായിക്കരയിലേക്ക് നടത്തിയ കുമാരനാശാന്‍ സ്മൃതി യാത്രയുടെ സമാപനത്തില്‍ കവിയുടെ ജന്മസ്ഥലം സംരക്ഷിക്കുമെന്ന പ്രതിജ്ഞയെടുക്കുന്ന യാത്രാംഗങ്ങള്‍. നടുവട്ടം ഗോപാലകൃഷ്ണന്‍, ദര്‍ശന്‍ രാമന്‍, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, പ്രൊഫ. പി.ജി ഹരിദാസ്, കല്ലറ അജയന്‍, ഭാവന രാധാകൃഷ്ണന്‍, കാവാലം ശശികുമാര്‍, ജി.എം. മഹേഷ്, സുജിത് ഭവാനന്ദന്‍, കെ.വി. രാജേന്ദ്രന്‍,
മുക്കം പാലമൂട് രാധാകൃഷ്ണന്‍, അശോകന്‍ കായിക്കര, വക്കം അജിത് തുടങ്ങിയര്‍
Kerala

കുമാരനാശാന്റെ ജന്മസ്ഥലം സംരക്ഷിക്കാന്‍ തപസ്യയുടെ സ്മൃതിയാത്ര

Kerala

കുമാരനാശാന്റെ ജന്മഭൂമി വീണ്ടെടുത്ത് സ്മാരകം നിര്‍മിക്കണം: തപസ്യ

Kerala

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.