ബെംഗളൂരു: ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ച. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ നടന്ന മത്സരത്തിനിടെ സ്റ്റേഡിയത്തിലെ 240-ലധികം സിസിടിവി കാമറകൾ പ്രവർത്തനരഹിതമാക്കി. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ കരാറെടുത്ത കമ്പനിയിലെ ജീവനക്കാർ തന്നെയാണ് ഈ അട്ടിമറിക്ക് പിന്നിലെന്ന് പോലീസ് കണ്ടെത്തി. സംഭവത്തിൽ രണ്ട് പേർ പിടിയിലായി. സ്‌റ്റേഡിയത്തില്‍ നിരീക്ഷണ സേവനങ്ങള്‍ ചെയ്യാന്‍ കരാറെടുത്ത ഐവിഎസ് ഡിജിറ്റല്‍ സൊലൂഷന്‍സ് സ്ഥാപനത്തിന്റെ സബ് കോണ്‍ട്രാക്റ്റര്‍ക്കു കീഴില്‍ ജോലിക്കാരായ ചിത്രദുർഗ സ്വദേശി മഞ്ജുനാഥ് (37), ഉത്തർപ്രദേശ് സ്വദേശി അബ്ദുൽ കലാം (19) എന്നിവരാണ് പിടിയിലായത്. ഇരുവരും അനുമതിയില്ലാതെ അതീവ സുരക്ഷ മേഖലയായ സിസിടിവി കണ്‍ട്രോള്‍ റൂമില്‍ കയറി ഇരുവരും ഉപകരണങ്ങള്‍ നശിപ്പിച്ചതായാണ് പരാതി. ഇവര്‍ക്കെതിരെ കബ്ബണ്‍ പാര്‍ക്ക് പോലീസ് വിഷയത്തില്‍ എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീമിന്റെ ഹോം മൈതാനമായ ചിന്നസ്വാമിയില്‍ ഏപ്രില്‍ 24നു അരങ്ങേറിയ ആര്‍സിബി- ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തിനു തൊട്ടുമുന്‍പാണ് പോലീസിനു പരാതി കിട്ടിയത്. സ്റ്റേഡിയത്തിലെ 240 സിസിടിവി ക്യാമറകളും തകര്‍ത്തതായി നിരീക്ഷണ മേല്‍നോട്ടങ്ങളുടെ ചുമതലയുള്ള സംഘമാണ് പോലീസില്‍ പരാതി നല്‍കിയത്. മത്സരത്തിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടത്. പ്രവേശന കവാടം മുതലുള്ള കാമറകളാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. പെരിമീറ്റര്‍ സോണുകള്‍, ഡി കോര്‍പ്പറേറ്റ് സ്റ്റാന്‍ഡ്, കോണ്‍കോഴ്‌സുകള്‍ എന്നിവിടങ്ങളിലെല്ലാം കാമറകള്‍ തകര്‍ത്ത നിലയിലായിരുന്നു.
ജീവനക്കാര്‍ക്ക് കരാര്‍ കമ്പനിയോടുള്ള വൈരാഗ്യമാണ് അതിക്രമത്തിനു പിന്നിലെന്നും ഉപകരണങ്ങള്‍ നശിപ്പിച്ചതിനു പിന്നില്‍ ഇരുവരുമാണെന്നു തെളിഞ്ഞതായും പോലീസ് പറയുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും ജോലി ചെയ്തതിന്റെ പണം നല്‍കാന്‍ കമ്പനി അധികൃതര്‍ തയ്യാറാകാത്തതിനാലാണ് ഉപകരണങ്ങള്‍ നശിപ്പിച്ചതെന്നു പ്രതികള്‍ മൊഴി നല്‍കിയെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
















