കൊൽക്കത്ത : തോൽവി ഉറപ്പാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ വായിൽ തോന്നിയതെല്ലാം വിളിച്ച് പറഞ്ഞ് പ്രചാരണം കൊഴുപ്പിക്കുകയാണ് കോൺഗ്രസ് എംപിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. ശനിയാഴ്ച പശ്ചിമ ബംഗാളിലെ സെറാംപൂർ, കൊൽക്കത്ത, മെറ്റിയാബ്രൂസ് എന്നിവിടങ്ങളിൽ നടന്ന മൂന്ന് വലിയ റാലികളെ അഭിസംബോധന ചെയ്തു. ഈ റാലികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെതിരെ കടിച്ചാൽ പൊട്ടാത്ത നുണകളും കള്ളപ്രചരണങ്ങളുമാണ് നടത്തിയത്.
തന്റെ പേരിൽ 36 കേസുകളുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭയപ്പെടുന്നില്ലെന്നുമാണ് രാഹുൽ പറഞ്ഞത്. കൂടാതെ കോൺഗ്രസ് പാർട്ടിക്ക് മാത്രമേ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയൂവെന്നും രാഹുൽ പറഞ്ഞു. ഇപ്പോൾ ഇന്ത്യൻ രാഷ്‌ട്രീയ ചിത്രത്തിൽ പോലും കാണാത്ത കോൺഗ്രസ് നേതാവിന്റെ വിടുവായിത്തം എന്നല്ലാതെ ഇതിനെ മറ്റെന്ത് വിശേഷിപ്പിക്കാനാകും എന്നത് വസ്തുത.
ഇതിനു പുറമെ ബിജെപിക്കും ആർഎസ്എസിനും എതിരെ പോരാടുന്ന ആരെയും അവർ ആക്രമിക്കുന്നുവെന്നും എല്ലാ സംസ്ഥാനങ്ങളിലും ഞാൻ 24 മണിക്കൂറും ബിജെപിയുടെയും ആർഎസ്എസിന്റെയും പ്രത്യയശാസ്ത്രത്തിനെതിരെ പോരാടുന്നുണ്ട്, അവർ എപ്പോഴും എന്നെ ആക്രമിക്കുന്നു. എനിക്കെതിരെ 36 കേസുകളുണ്ട്. പ്രധാനമന്ത്രി മോദിയെ ഞാൻ ഭയപ്പെടുന്നില്ല. കോൺഗ്രസ് പാർട്ടിക്ക് മാത്രമേ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയൂ, കാരണം കോൺഗ്രസ് ഒരു പ്രത്യയശാസ്ത്ര പാർട്ടിയാണ്, തങ്ങൾക്ക് ബിജെപിയുമായി വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നുമാണ് രാഹുൽ പ്രസംഗത്തിൽ പറഞ്ഞത്.
ഇതിനു പുറമെ ബംഗാളിൽ ബിജെപിക്ക് വഴിയൊരുക്കുന്നത് മമതയാണെന്നും
മമത ബാനർജിയെ ലക്ഷ്യം വച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.
















