ന്യൂദൽഹി: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേരാനുള്ള തീരുമാനം രാജ്യസഭാ എംപി സ്വാതി മാലിവാൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതായി അവർ ശനിയാഴ്ച പറഞ്ഞു. 2006 മുതൽ അരവിന്ദ് കെജ്‌രിവാളിനൊപ്പം പ്രവർത്തിച്ചു വരികയായിരുന്നു അവർ. വീട്, ജോലി, 7 വർഷം ചേരികളിൽ താമസിച്ചു, എല്ലാ പ്രസ്ഥാനങ്ങളിലും അദ്ദേഹത്തെ പിന്തുണച്ചിരംനെന്ന് അവർ പറഞ്ഞു. ഇപ്പോൾ പാർട്ടി വിട്ട ശേഷം ആം ആദ്മി പാർട്ടി മേധാവി അരവിന്ദ് കെജ്‌രിവാളിനെതിരെ അവർ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. അരവിന്ദ് കെജ്‌രിവാൾ സ്വന്തം വീട്ടിൽ വെച്ച് ഒരു ഗുണ്ടയെക്കൊണ്ട് തന്നെ മർദ്ദിച്ചുവെന്ന് അവർ പറഞ്ഞു.
കെജ്‌രിവാളിനെ കടന്നാക്രമിച്ച് സ്വാതി മലിവാൾ
എഎപി വിടാനുള്ള കാരണം വെളിപ്പെടുത്തിക്കൊണ്ട് സ്വാതി മാലിവാൾ കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. തന്നോട് കാണിച്ച പെരുമാറ്റത്തെക്കുറിച്ച് പറഞ്ഞപ്പോൾ തന്നെ ഭീഷണിപ്പെടുത്തിയെന്ന് അവർ പറഞ്ഞു. തൽഫലമായി രണ്ട് വർഷത്തിനിടെ പാർലമെന്റിൽ പാർട്ടി സമയത്ത് സംസാരിക്കാൻ ഒരു അവസരം പോലും ലഭിച്ചില്ലെന്നും സ്വാതി പറഞ്ഞു.
കൂടാതെ അരവിന്ദ് കെജ്‌രിവാൾ സ്ത്രീവിരുദ്ധനാണ്, നുണകൾക്കും അഴിമതിക്കും ഗുണ്ടായിസത്തിനും രാജ്യവ്യാപകമായി അറിയപ്പെടുന്നു. പഞ്ചാബ് സർക്കാരിനെ റിമോട്ട് കൺട്രോൾ ഉപയോഗിച്ചാണ് അദ്ദേഹം നടത്തുന്നത്. പഞ്ചാബിനെ സ്വന്തം സ്വകാര്യ എടിഎമ്മാക്കി അദ്ദേഹം മാറ്റി. പഞ്ചാബിൽ മണൽ ഖനനവും മയക്കുമരുന്ന് ഉപയോഗവും വ്യാപകമാണ്. എല്ലാം അദ്ദേഹത്തിന്റെ രക്ഷാകർതൃത്വത്തിലാണ് നടക്കുന്നതെന്നും സ്വാതി വ്യക്തമാക്കി.
ബിജെപിയിൽ ചേർന്നതിന്റെ കാരണവും സ്വാതി മാലിവാൾ വിശദീകരിച്ചു. പ്രധാനമന്ത്രി മോദി രാജ്യത്ത് മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയ നേതാവാണെന്ന് വിശ്വസിക്കുന്നു, അത് ഓപ്പറേഷൻ സിന്ദൂരായാലും, രാജ്യത്ത് നിന്ന് നക്സലിസത്തെ പൂർണ്ണമായും ഇല്ലാതാക്കിയതായാലും, പാർലമെന്റിൽ വനിതാ സംവരണ ബിൽ അവതരിപ്പിച്ചതായാലും എല്ലാം ഒന്നിന് ഒന്ന് മെച്ചമാണ്. താൻ നിർബന്ധം കൊണ്ടല്ല ബിജെപിയിൽ ചേരുന്നത് മറിച്ച് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ പൂർണ്ണഹൃദയത്തോടെ വിശ്വസിക്കുന്നതിനാലാണ് ഞാൻ ചേരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
















