India

2026ലെ ആഗോള മുങ്ങിക്കപ്പല്‍ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് 8ാം സ്ഥാനം, ഒന്നും രണ്ടും മുന്നും സ്ഥാനങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയും

2026ലെ ആഗോള മുങ്ങിക്കപ്പല്‍ റാങ്കിംഗില്‍ ഇന്ത്യയ്ക്ക് 8ാം സ്ഥാനം. ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന മുങ്ങിക്കപ്പലുകളുടെ എണ്ണവും തന്ത്രപ്രധാനലക്ഷ്യപ്രാപ്തിയും പരിഗണിക്കുമ്പോള്‍ അമേരിക്ക, റഷ്യ, ചൈന എന്നിവരാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

വാഷിംഗ്ടണ്‍: 2026ലെ ആഗോള മുങ്ങിക്കപ്പല്‍ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് 8ാം സ്ഥാനം. ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന മുങ്ങിക്കപ്പലുകളുടെ എണ്ണവും തന്ത്രപ്രധാനലക്ഷ്യപ്രാപ്തിയും പരിഗണിക്കുമ്പോള്‍ അമേരിക്ക, റഷ്യ, ചൈന എന്നിവരാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

റഷ്യയ്‌ക്ക് ആണവശേഷിയുള്ള 66 മുതല്‍ 71 മുങ്ങിക്കപ്പലുകള്‍ ഉണ്ടെങ്കില്‍, റഷ്യയ്‌ക്ക് 66 മുങ്ങിക്കപ്പലുകളും ചൈനയ്‌ക്ക് 61 മുങ്ങിക്കപ്പലുകളും ഉണ്ട്. ഇറാനാണ് നാലാം സ്ഥാനത്ത്- 25 മുങ്ങിക്കപ്പലുകള്‍. വടക്കന്‍ കൊറിയ (24), ജപ്പാന്‍ (23), തെക്കന്‍ കൊറിയ (22) ഇന്ത്യ (18) എന്നിങ്ങനെയാണ് മറ്റ് റാങ്കുകള്‍. തുര്‍ക്കി ഇന്ത്യയേക്കാള്‍ ഇക്കാര്യത്തില്‍ പിറകിലാണ്. 14 മുങ്ങിക്കപ്പലുകളേ ഉള്ളൂ. യുകെ (10), ഫ്രാന്‍സ് (9) എന്നിവ ഇന്ത്യയേക്കാള്‍ പിന്നില്‍ 10, 11 സ്ഥാനങ്ങളിലാണ്.

ഇന്ത്യയുടെ 18 മുങ്ങിക്കപ്പലുകളില്‍ 16എണ്ണം ഡീസല്‍ ഊര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. മറ്റ് രണ്ടെണ്ണം ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഇപ്പോള്‍ ഏപ്രിലില്‍ അരിധമന്‍ കൂടി എത്തിയതോടെ ആണവ മുങ്ങിക്കപ്പലുകളുടെ എണ്ണം മൂന്നായി.

ഈ ആധുനിക കാലത്ത് മുങ്ങിക്കപ്പലുകളുടെ എണ്ണമല്ല, ആക്രമണശേഷിയാണ് കടലിലെ യുദ്ധശേഷിയെയും ശത്രുക്കളെ പേടിപ്പെടുത്തുന്നതിനെയും തീരുമാനിക്കുന്നത്. ആണവ പോര്‍മുനകളോട് കൂടിയ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുക്കാന്‍ കഴിയുന്ന എസ്എസ് ബിഎന്‍ (ഷിപ് സബ്മേഴ്സിബിള്‍ ബാലിസ്റ്റിക് ന്യൂക്ലിയര്‍) വിഭാഗത്തില്‍പ്പെട്ട മുങ്ങിക്കപ്പലുകളുടെ എണ്ണത്തില്‍ ചൈന കുതിക്കുകയാണ്. ഇതാണ് ചൈനയെ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ത്തിയിരിക്കുന്നത്.

യുഎസിന്റെ മുങ്ങിക്കപ്പലുകളെല്ലാം ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ആഗോളതലത്തില്‍ എവിടെയും വിന്യസിക്കാവുന്നതുമാണ്. ഇതാണ് അമേരിക്കയ്‌ക്ക് മുങ്ങിക്കപ്പലുകളുടെ കാര്യത്തില്‍ മേല്‍ക്കൈ നല്‍കുന്നത്. മൂന്ന് മാസം വരെ കടലിനടിയില്‍ മുങ്ങിക്കിടക്കാന്‍ ശേഷിയുള്ള 377 അടി നീളമുള്ള നിരീക്ഷണം, രഹസ്യവിവര ശേഖരണം എന്നിവയ്‌ക്കുതകുന്ന സ്പെഷ്യല്‍ ഓപ്പറേഷന്‍ ഫോഴ്സിന്റെ പിന്തുണയുള്ള യുഎസിന്റെ വെര്‍ജീനിയ ക്ലാസ് മുങ്ങിക്കപ്പലുകള്‍ അമേരിക്കയെ സാങ്കേതികവിദ്യയില്‍ മുന്നില്‍ നിര്‍ത്തുന്നു. കടലിനടിയിലെ യുദ്ധത്തില്‍ 2070 വരെ അമേരിക്കയുടെ ആധിപത്യം ഉറപ്പാക്കുന്നതാണ് വെര്‍ജീനിയ ക്ലാസ് മുങ്ങിക്കപ്പലുകളുടെ ശേഷി.  ആക്രമണത്തിനുപയോഗിക്കുന്ന മുങ്ങിക്കപ്പലുകള്‍, ബാലിസ്റ്റിക് മുങ്ങിക്കപ്പലുകലുകള്‍, ഗൈഡഡ് മിസൈല്‍ മുങ്ങിക്കപ്പലുകള്‍ എന്നിങ്ങനെ എല്ലാ ശ്രേണികളിലുമുള്ള മുങ്ങിക്കപ്പലുകള്‍ ഇതില്‍ ഉണ്ടെന്നതാണ് അമേരിക്കയെ ഒരു സമ്പൂര്‍ണ്ണമുങ്ങിക്കപ്പല്‍ കരുത്താക്കി മാറ്റുന്നത്.

റഷ്യയുടെ പ്രത്യേകത. ആര്‍ടിക് പ്രദേശങ്ങളിലും നോര്‍ത്ത് അറ്റ്ലാന്‍റിക്കിലും ശത്രുക്കളില്‍ നിന്നുള്ള രക്ഷയ്‌ക്ക് ഈ മുങ്ങിക്കപ്പലുകളുടെ ശേഷി പ്രധാനമാണ്. ആഗോള പൊലീസിങ്ങിനല്ല റഷ്യ അവരുടെ മുങ്ങിക്കപ്പല്‍ പടയെ ഉപയോഗിക്കുന്നത്. പ്രതിരോധത്തിനും തന്ത്രപരമായ തിരിച്ചടി നല്‍കുന്നതിനും ആണ്. വേണ്ടിവന്നാല്‍ ശത്രുക്കളുടെ നാവിക ആസ്ഥാനങ്ങളേയും കരയിലെ കേന്ദ്രങ്ങളെയും ആക്രമിക്കാന്‍ റഷ്യയുടെ മുങ്ങിക്കപ്പലുകള്‍ക്ക് സാധിക്കും.

 

 

 

 

 

Recent Posts