ന്യൂദല്‍ഹി: ഒരു വര്‍ഷത്തിനകം അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് ശക്തികള്‍ മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വന്‍പദ്ധതി ഒരുക്കുന്നതായി ഇന്ത്യയിലെ വാട്സാപിലൂടെ ഒരു സന്ദേശം വ്യാപകമായി പങ്കുവെയ്‌ക്കപ്പെടുന്നു. ഇംഗ്ലീഷില്‍ പ്രചരിക്കുന്ന ഈ സന്ദേശത്തിന്റെ ഉറവിടം ആരാണെന്ന് അറിവായിട്ടില്ല.
ഇന്ത്യയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാനും മോദി സർക്കാരിനെ അട്ടിമറിക്കാനും യുഎസ് സര്‍ക്കാരിലെ ഒരു വിഭാഗം ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും പറയുന്നു.. രാജ്യം അപകടത്തിലാണ്. 24 മണിക്കൂറിനുള്ളിൽ ഓരോ ഇന്ത്യക്കാരനിലും താഴെ പറയുന്ന വിവരങ്ങൾ എത്തണമെന്നും ഈ സന്ദേശത്തില്‍ പറയുന്നു.
.എന്താണ് ഓപ്പറേഷൻ 37?
രാജ്യത്തിന്റെ ശത്രുക്കളും രാജ്യദ്രോഹികളും ചേർന്ന് നടത്തുന്ന “ഓപ്പറേഷൻ 37” എന്ന പദ്ധതി മോദി സർക്കാരിനെ അട്ടിമറിക്കാൻ ഇതിനകം ആരംഭിച്ചു കഴിഞ്ഞതായും പറയുന്നു. കുറഞ്ഞത് 37 ബിജെപി എംപിമാരെയെങ്കിലും സര്‍ക്കാരില്‍ നിന്നും ഭിന്നിപ്പിച്ച് ബിജെപിയെ വിഭജിക്കുക എന്നതാണ് രാജ്യവിരുദ്ധശക്തികളായ അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ പദ്ധതി എന്നും പറയുന്നു. ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളിലെല്ലാം ഈയിടെ ഭരണമാറ്റം ഉണ്ടാക്കിയത് അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് ശക്തികളാണ്. അമേരിക്കയിലെ ചില സമ്പന്ന ബിസിനസ് കുടുംബങ്ങള്‍, രാഷ്‌ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍, ആയുധക്കച്ചവട കമ്പനികളുടെ പ്രതിനിധികള്‍, അമേരിക്കന്‍ ചാരസംഘടനയുടെ പ്രതിനിധികള്‍ തുടങ്ങി ശക്തരായ ഒരു വലിയ സംഘം ഉള്‍പ്പെട്ട സമാന്തര അധികാര വ്യവസ്ഥയെയാണ് അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് എന്ന് വിളിക്കുന്നത്.
മോദിയെ പുറത്താക്കാൻ യുഎസ് ചാരസംഘടനയായ സിഐഎയ്‌ക്കും ഡീപ് സ്റ്റേറ്റിനും 12 മാസം സമയം നൽകിയിട്ടുണ്ടെന്നും പറയുന്നു.
ജാതിയുടെയും പ്രദേശിത വ്യത്യാസത്തിന്റെയും അടിസ്ഥാനത്തിൽ ആളുകളെ ഭിന്നിപ്പിക്കാനും, വ്യാജ പ്രസ്ഥാനങ്ങൾ സംഘടിപ്പിച്ച് പൊതുസമാധാനം തകർക്കാനും, കള്ളവോട്ട് പോലുള്ള തെറ്റായ ആരോപണങ്ങൾ ഒരു ഒഴികഴിവായി ഉപയോഗിക്കാനും രാജ്യദ്രോഹികൾ ഇതിനകം ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
ഉപരാഷ്‌ട്രപതിയായിരിക്കെ രാജിവെച്ച ജഗദീപ് ധൻകറിന്റെ കേസ് ഇതിന് ഒരു ഉദാഹരണമാണെന്നും ഈ വാട്സാപ് സന്ദേശത്തില്‍ പറയുന്നു. കുറഞ്ഞത് 37 ബിജെപി എംപിമാരെയെങ്കിലും ഭിന്നിപ്പിച്ച് ബിജെപിയെ വിഭജിക്കുക എന്നതാണ് അവരുടെ ലക്ഷ്യം – ചിലപ്പോൾ ഭരണഘടനയുടെ പേരിൽ, ചിലപ്പോൾ സംവരണത്തിന്റെ പേരിൽ, ചിലപ്പോൾ കർഷക നേതാക്കളുമായി ഗൂഢാലോചന നടത്തി രാജ്യത്തിനകത്ത് കലാപം സൃഷ്ടിക്കാന്‍ ഡീപ് സ്റ്റേറ്റ് ശക്തികള്‍ ശ്രമിക്കുന്നു. രാഹുല്‍ ഗാന്ധി, കെജ്രിവാള്‍ തുടങ്ങി പ്രതിപക്ഷ പാര്‍ട്ടികളിലെ ചില നേതാക്കള്‍ ഡീപ് സ്റ്റേറ്റ് ശക്തികളുടെ പ്രതിനിധികളാണെന്ന് നേരത്തെ തന്നെ ധാരാളം വാര‍്ത്തകള്‍ പുറത്തുവന്നിട്ടുള്ളതാണ്. . ലിംഗ, മത പ്രസ്ഥാനങ്ങളെ കലാപത്തിന് പ്രേരിപ്പിച്ചും അവർ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുമെന്ന് വാട്സാപ് സന്ദേശത്തില്‍ പറയുന്നു.
ഈയിടെ ഭാരതത്തില്‍ ആസൂത്രിത കലാപങ്ങള്‍ കൂടിവരുന്നതും .ഇപ്പോള്‍ പ്രചരിക്കുന്ന ഈ വാട്സാപ് സന്ദേശവും തമ്മില്‍ പലരും കൂട്ടിവായിക്കുന്നു. കൗമാരക്കാരുടെ കലാപമാണ് ബംഗ്ലാദേശിലും ശ്രീലങ്കയിലും നേപ്പാളിലും സര്‍ക്കാരുകളെ അട്ടിമറിച്ചത്. കഴിഞ്ഞ ദിവസം നോയിഡയില്‍ കൂലിക്കൂടുതലിന് വേണ്ടി അവിടുത്തെ ഫാക്ടറികള്‍ക്കെതിരെ മാവോയിസ്റ്റ് സംഘങ്ങളുടെ നേതൃത്വത്തില്‍ ആസൂത്രിതമായി നടന്ന കലാപത്തില്‍ 500 പേരെയാണ് യോഗി സര്‍ക്കാര്‍ അറസ്റ്റ് ചെയ്‌ത്ത്. ഈ കലാപത്തില്‍ പങ്കെടുുത്തത് 25നും 40നും ഇടയില്‍ പ്രായമുള്ളവരാണ്. ഇതുപോലെ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കശ്മീരിലെ ലഡാക്കില്‍ സോനം വാങ്ങ് ചുക് എന്ന ഒരു എന്‍ജിഒ സംഘടനാനേതാവിന്റെ നേതൃത്വത്തിലും കലാപം നടന്നിരുന്നു. നോയിഡയിലെയും ലഡാക്കിലെയും കലാപം പൊലീസും അര്‍ധസൈനിക വിഭാഗവും ചേര്‍ന്ന് അടിച്ചമര്‍ത്തിയിരുന്നു.
അതുപോലെ വോട്ടെടുപ്പ് നീതിപൂര്‍വ്വകമായി നടക്കുന്നില്ലെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി നടത്തിയ വാര്‍ത്താസമ്മേളനങ്ങള്‍, ബീഹാറില്‍ നടത്തിയ വോട്ട് അധികാര്‍ യാത്ര എന്നിവയെല്ലാം ഡീപ് സ്റ്റേറ്റ് ശക്തികളുടെ സ്പോണ്‍സേഡ് പരിപാടി ആയിരുന്നുവെന്ന് ആരോപിക്കപ്പെട്ടിരുന്നു.
മോദിയെ വധിക്കാന്‍ സിഐഎ ഏജന്‍റ്
മണിപ്പൂരിലും മിസോറാമിലും വിഘടനവാദികള്‍ക്ക് സൈനിക ഗ്രേഡിലുള്ള ആയുധങ്ങള്‍ വിതരണം ചെയ്യാന്‍ അമേരിക്കയിലെ സിഐഎയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനും ആറ് ഉക്രൈന്‍ കാരും എത്തിയെങ്കിലും അവരെ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്ത സംഭവവും ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇതില്‍ എന്‍ഐഎ പിടികൂടിയ മാത്യു വാന്‍ ഡൈക് നിരവധി രാജ്യങ്ങളില്‍ വിഘടനവാദപ്രസ്ഥാനങ്ങള്‍ക്ക് മിലിറ്ററി ഗ്രേഡ് ആയുധങ്ങള്‍ ഉപയോഗിക്കേണ്ടതെങ്ങിനെ എന്നതില്‍ പരിശീലനം നല്‍കിയ കുപ്രസിദ്ധ അമേരിക്കന്‍ ഏജന്‍റാണ്. അതുപോലെ ഇവരില്‍ നിന്നും ഡ്രോണുകളും പിടിച്ചെടുത്തിരുന്നു. ഈ ഡ്രോണുകളിലും വിഘടനവാദികള്‍ക്ക് പരിശീലനം നല്‍കിവരുന്നു. മ്യാന്‍മറില്‍ കൊണ്ടുപോയാണ് മിസോറാം, മണിപ്പൂര്‍ വിഘടനവാദികളെ പരിശീലിപ്പിക്കുന്നത്. ഈയിടെ മണിപ്പൂരില്‍ കലാപം വര്‍ധിക്കുന്നതും ആശങ്കാജനകമാണ്. അതുപോലെ ചൈനയില്‍ നടക്കുന്ന എസ് സി ഒ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട മോദിയെ വധിക്കാന്‍ ബംഗ്ലാദേശിലെ ഒരു ഹോട്ടലില്‍ നേരത്തെ മുറിയെടുത്ത് താമസിച്ച മറ്റൊരു അമേരിക്കന്‍ ഏജന്‍റിനെ അജ്ഞാതര്‍ കൊലപ്പെടുത്തിയിരുന്നു. അന്ന് ചൈനയില്‍ റഷ്യന്‍ പ്രസിഡന്‍റ് പുടിനും പ്രധാനമന്ത്രി മോദിയും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിശ്ചയിച്ച ഹോട്ടല്‍ ഒഴിവാക്കുകയും പകരം വെടിയുണ്ടയേല്‍ക്കാത്ത പുടിന്റെ പ്രത്യേക കാറിനകത്തിരുന്നാണ് ഇരുവരും ചര്‍ച്ച ചെയ്തത്.
















