ഖുറാൻ എല്ലാവർക്കും വേണ്ടിയുള്ളതാണെന്നും , ഇതരമതസ്ഥരും ഖുറാൻ വായിക്കണമെന്നും തമിഴ് മുൻ താരം മുംതാസ് . ഈ ലോകത്തിനെ പ്രചോദിപ്പിക്കുന്ന ശക്തിയാണ് അള്ളാഹുവെന്നും മുംതാസ് സ്വകാര്യ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പറയുന്നു.
‘ ഖുറാൻ മുസ്ലീങ്ങൾക്ക് വേണ്ടി മാത്രമുള്ളതല്ല , അള്ളാഹു എല്ലാവരെയും പ്രചോദിപ്പിക്കുന്നു. എനിക്ക് അറിയാം ഖുറാന്റെ സത്യം . മുസ്ലീങ്ങൾ അല്ലാത്തവർ അതിനെ പറ്റി അറിയണം . ലോകത്തിലെ മറ്റ് നിരവധി കാര്യങ്ങളെ കുറിച്ച് നമ്മൾ പഠിക്കുന്നുണ്ട് .അപ്പോൾ ഖുറാനെ കുറിച്ചും നിങ്ങൾ പഠിക്കണം . ഖുറാൻ പഠിച്ച് നിങ്ങൾക്ക് അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്ക് ഇസ്ലാമിൽ വിശ്വസിക്കാം .
20 വയസിൽ എനിക്ക് മക്കയിലോ, മദീനയിലോ ഏതെങ്കിലും ജോലി വാങ്ങി തരുമോ എന്ന് പോലും ഞാൻ പലരോടും ചോദിച്ചിട്ടുണ്ട്. ഞാൻ ഇന്ന് ജീവിക്കുന്നതും, എനിക്ക് ആഹാരം നൽകുന്നതുമെല്ലാം അള്ളാഹുവാണ്. ഇന്ന് ഞാൻ പാട്ട് കേൾക്കാറില്ല , സിനിമ കാണാറില്ല സീരീസുകൾ കാണാറുണ്ട് . ഹോട്ടലുകളിൽ പോകുമ്പോൾ പാട്ട് കേൾക്കുമ്പോൾ ഞാൻ പറയാറുണ്ട്. പാട്ടിന്റെ സൗണ്ട് കുറയ്‌ക്കാൻ . കാരണം ഞാൻ ഖുറാൻ വായിക്കുമ്പോൾ എനിക്ക് ആ പാട്ടിന്റെ വരികൾ ഓർമ്മ വരും. അതാണ് ഞാൻ എന്റർടെയ്ന്മെന്റുകൾ ഒഴിവാക്കുന്നത് .
ഹിജാബ് വച്ച് ആരും മറ്റൊരു തരത്തിൽ കളിക്കരുത് . മോഡേൺ വസ്ത്രം ധരിച്ച് പൊതുഇടത്തിൽ വരുന്നവരെ കാണുന്ന കണ്ണ് കൊണ്ടല്ല ഹിജാബ് ധരിച്ചവരെ സമൂഹം കാണുന്നത് . ഹിജാബ് ധരിച്ചെത്തുന്നവർക്ക് ആളുകൾ പ്രത്യേക ബഹുമാനം നൽകുന്നുണ്ട്. ‘ എന്നും മുംതാസ് പറയുന്നു.
















