India

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

നോയിഡയിലെ തൊഴിലാളികള്‍ സമരത്തിലൂടെ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം. വിറച്ചത് യോഗിയല്ല, ജയിലിലായ സിഐടിയു നേതാക്കളാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന പ്രതികരണം.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: നോയിഡയിലെ തൊഴിലാളികള്‍ സമരത്തിലൂടെ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം. വിറച്ചത് യോഗിയല്ല, ജയിലിലായ സിഐടിയു നേതാക്കളാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന പ്രതികരണം.

സിഐടിയു നേതാക്കള്‍ ഉള്‍പ്പെടെ 400ഓളം പേര്‍ ജയിലില്‍ കിടക്കുകയാണ്. നോയിഡയിലെ ഗൗതംബുദ്ധ നഗറിലെ ജില്ലാ സെക്രട്ടറി റാം സ്വാരത്തും ജയിലിലാണ്. ദല്‍ഹി സ്റ്റേറ്റ് സെക്രട്ടറി അനിയന്‍ പി.വി. പ്രസിഡന്‍റ് വീരേന്ദര്‍ ഗൗര്‍ എന്നിവരും തടങ്കലിലാണ്. നോയിഡയിലെ സിഐടിയു നേതാക്കളായ ഗംഗേശ്വര്‍ ദത്തിനെയും റാം സാഗറിനെയും വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. സിഐടിയുവിന്റെ നോയിഡ ഓഫീസ് യുപി പൊലീസ് വളയുകയായിരുന്നു. ഇതെല്ലാം യോഗി ആദിത്യനാഥ് വിറച്ചുപോയത് കൊണ്ട് ചെയ്തതാണല്ലോ എന്നാണ് മാധ്യമം ദിനപത്രത്തിനോട് ഉയരുന്ന പ്രതികരണം.

വിറച്ചത് യോഗിയല്ല, സമരക്കാര്‍

എന്തായാലും ഈ സമരത്തിന് പിന്നില്‍ വിദേശകരങ്ങള്‍ ഉണ്ടെന്ന് കരുതപ്പെടുന്നു. ഡീപ് സ്റ്റേറ്റ് ഇടപെടലുണ്ടെന്നും സംശയിക്കുന്നു. മോദിയെ വീഴ്‌ത്തുക, യോഗിയെ വീഴ്‌ത്തുക, അതുവഴി ബിജെപി സര്‍ക്കാരിനെ ദുര്‍ബലമാക്കുക എന്നത് ഡീപ് സ്റ്റേറ്റിന്റെ ആപ്തവാക്യമാണ്.  ഈ സമരത്തിന്റെ ദൃശ്യങ്ങള്‍ കാണിച്ച് ഇന്ത്യയിലെ ലക്ഷണക്കണക്കിന് സമൂഹമാധ്യമപേജുകള്‍ കള്ളം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് സംശയം വര്‍ധിപ്പിക്കുന്നു.

പൊലീസുകാര്‍ സമരക്കാരെ ആക്രമിച്ചു എന്ന രീതിയില്‍ ശക്തമായ പ്രചാരണം സോഷ്യല്‍ മീഡിയ പേജുകളില്‍ നടന്നതായി പറയുന്നു. ആളുകളെ അക്രമാസക്തരാക്കാന്‍ വാട്സാപും ഉപയോഗപ്പെടുത്തിയിരുന്നു. കൂടുതല്‍ ആളുകളെ ഗ്രൂപ്പുകളില്‍ ചേര്‍ക്കാന്‍ ക്യൂആര്‍ കോഡും ഉപയോഗിച്ചിരുന്നു. ഷാള്‍ കൊണ്ട് മുഖം മറച്ചവരും സമരത്തില്‍ ഉണ്ടായിരുന്നു. ഇത് സമരത്തെ അനുകൂലിച്ച് കൂടുതല്‍ പേര്‍ ഇറങ്ങുന്നതിനും അക്രമം നടത്തുന്നതിനും കാരണമായി. യോഗിയുടെ പൊലീസ് ആയതുകൊണ്ടാണ് സമരത്തെ ശക്തമായി അടിച്ചമര്‍ത്താന്‍ കഴിഞ്ഞത്. അതല്ലെങ്കില്‍ അത് ഒരു കലാപമായി മാറുമായിരുന്നു. തുടര്‍ച്ചയായി പൊലീസും അര്‍ധസൈനികരു നടത്തിയ ഫ്ലാഗ് മാര്‍ച്ചില്‍ അക്രമികള്‍ ഭയന്ന് പിന്‍വലിയുകയായിരുന്നു. ഈ സമരത്തിന് പിന്നിലെ ഗൂഢാലോചനയെപ്പറ്റി വിശദമായ അന്വേഷണം നടന്നുവരികയാണ്. അത് കഴിഞ്ഞാല്‍ കൃത്യമായി ആ അക്രമികളെ പൊക്കിയിരിക്കും.

പാകിസ്ഥാന്‍ ഗ്രൂപ്പുകള്‍, അര്‍ബന്‍ നക്സലുകള്‍, ജിഹാദിസ്റ്റുകള്‍…

കൂലിവര്‍ധനയ്‌ക്ക് വേണ്ടി സമരം ചെയ്തവര്‍ ഇത്രയ്‌ക്ക് അക്രമാസക്തരാകുമെന്നത് അപ്രതീക്ഷിതമായിരുന്നു. തീവെപ്പ് നടത്തിയതിന്റെ പേരില്‍ യുപി പൊലീസ് അറസ്റ്റ് ചെയ്ത 45 പേരും നോഡിയ ഫാക്ടറികളില്‍ ജോലി ചെയ്യുന്നവരല്ല എന്നാണ് അറിയുന്നു. പ്രധാനഅക്രമികളെ തിരിച്ചറിഞ്ഞാണ് പൊലീസ് പിടികൂടിയിരിക്കുന്നത്.

തികച്ചും അപ്രതീക്ഷിതമായ ഈ സമരം ആസൂത്രിതമാണെന്നും പാകിസ്ഥാനില്‍ നിന്നുള്ളവര്‍ വരെ ഈ സമരത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് ഇന്‍റലിജന്‍സ് വിവരം. കാരണം സമരം തുടങ്ങി അല്‍പം കഴിഞ്ഞപ്പോള്‍ തന്നെ വലിയതോതില്‍ അക്രമികള്‍ അഴിഞ്ഞാടി. അര്‍ബന്‍ നക്സലുകളും ജിഹാദി ഗ്രൂപ്പുകളും ഈ സമരത്തില്‍ ഉണ്ടെന്നും സൂചനകളുണ്ട്. കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള ജിഹാദിസ്റ്റുകളുടെ സാന്നിധ്യവും സമരത്തില്‍ ഉള്ളതായി സംശയിക്കുന്നു. കേരളത്തില്‍ നിരോധിക്കപ്പെട്ട സംഘടനയുടെ ആളുകള്‍ വരെ നുഴഞ്ഞുകയറിയാതായാണ് വിവരം. പൊടുന്നനെ യാതൊരു പ്രകോപനവുമില്ലാതെ അക്രമത്തിലേക്ക് തിരഞ്ഞതില്‍ നിന്നാണ് ആസൂത്രിതപരിപാടിയാണെന്ന നിഗമനത്തിലേക്ക് അതിവേഗം പൊലീസ് എത്തിയത്. ഇവര്‍  കെട്ടിടങ്ങള്‍ അടിച്ചുതകര്‍ത്തു. അക്രമസമരം ചെയ്ത് പൊതുമുതല്‍ നശിപ്പിച്ച തീവ്രവാദികളെ കൂലിവര്‍ധനവിന് വേണ്ടി സമരം ചെയ്യുന്ന വിപ്ലവകാരികള്‍ എന്നാണ് മാധ്യമവും കൈരളി ചാനലും മീഡിയവണ്ണും വിശേഷിപ്പിച്ചത്.

Recent Posts