ഛണ്ഡീഗഡ്: ഹരിയാനയിൽ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത അഞ്ച് കോൺഗ്രസ് എംഎൽഎമാരില്‍ രണ്ട് പേര്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ള എംഎല്‍എമാര്‍. മുഹമ്മദ് ഇസ്രയേലും മുഹമ്മദ് ഇല്യാസുമാണ് ഈ രണ്ട് മുസ്ലിം സമുദായത്തിലെ എംഎല്‍എമാര്‍. ഇവര്‍ക്ക് പുറമെ മറ്റ് മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയുടെ രാജ്യസഭാ സ്ഥാനാര‍്ത്ഥിക്ക് വോട്ട് ചെയ്തു. വിപ് ലംഘിച്ച് ബിജെപിയ്‌ക്ക് ക്രോസ് വോട്ട് ചെയ്ത ഈ അഞ്ച് കോണ്‍ഗ്രസ് എംഎല്‍മാരുടെയും പ്രാഥമിമകാംഗത്വം കോണ്‍ഗ്രസ്. സസ്പെന്‍റ് ചെയ്തു.
താന്‍ ബിജെപിയ്‌ക്ക് ക്രോസ് വോട്ട് ചെയ്യാനുള്ള തിരുമാനം എടുത്തത് ജനങ്ങളുടെ അന്തസ്സിന് വേണ്ടിയുള്ള യുദ്ധത്തിന്റെ ഭാഗമായാണെന്നാണ് മുഹമ്മദ് ഇസ്രയേല്‍ വെളിപ്പെടുത്തിയത്. ഹരിയാനയിലെ കടുത്ത ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നറിയുന്നു. ഭൂപീന്ദര്‍ ഹൂഡയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പാണ് ഹരിയാന കോണ്‍ഗ്രസിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തിരിക്കുന്നത്. റോബര്‍ട് വാദ്രയ്‌ക്ക് കര്‍ഷകരുടെ കൃഷിഭൂമി ചെറിയ വിലയ്‌ക്ക് മറിച്ചുനല്‍കിയ നേതാവാണ് ഭൂപീന്ദര്‍ ഹൂഡ. പിന്നീട് റോബര്‍ട്ട് വാദ്ര ആ ഭൂമി വന്‍ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പുകള്‍ക്ക് കോടികള്‍ക്ക് മറിച്ചു വില്‍ക്കുകയും ചെയ്തു. ഭൂപീന്ദര്‍ ഹൂഡയുടെ ആധിപത്യത്തില്‍ ഹരിയാനയില്‍ കോണ്‍ഗ്രസ് തകരുകയാണ്.
ഷെല്ലി ചൗധരി (നാരായൺഗഡ്), രേണു ബാല (സാധൗറ), മുഹമ്മദ് ഇല്ല്യാസ് (പുനാന), മുഹമ്മദ് ഇസ്രായേൽ (ഹാത്തിൻ), ജർനൈൽ സിംഗ് (രതിയ) എന്നിവരെയാണ് കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻ്റ് ചെയ്തു. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ കരംവീർ സിംഗ് ബൗദ്ധിന് വോട്ട് ചെയ്യാനുള്ള പാർട്ടി നിർദേശം ലംഘിച്ചതിന്റെ പേരിലാണ് നടപടി.
സംസ്ഥാന കോൺഗ്രസ് അച്ചടക്ക സമിതിയുടെ ശുപാർശ പ്രകാരം എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ അംഗീകാരത്തോടെയാണ് ഹരിയാന പി.സി.സി അധ്യക്ഷൻ റാവു നരേന്ദർ സിംഗ് നടപടി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിങ് നടന്നെങ്കിലും ഇത് മറികടന്ന് കോൺഗ്രസ് സ്ഥാനാർത്ഥി കരംവീർ സിംഗ് ബൗദ്ധാണ് വിജയിച്ചത്. എന്നാൽ രണ്ടാമത്തെ രാജ്യസഭാ സീറ്റിൽ ബിജെപിയുടെ സഞ്ജയ് ഭാട്ടിയയും വിജയിച്ചു.
എന്നാൽ തങ്ങൾ പാർട്ടി സ്ഥാനാർത്ഥിക്ക് തന്നെയാണ് വോട്ട് ചെയ്തതെന്ന് സസ്പെൻ്റ് ചെയ്യപ്പെട്ട എംഎൽഎമാരായ ഷെല്ലി ചൗധരി, രേണു ബാല, ജർനൈൽ സിംഗ് എന്നിവർ പ്രതികരിച്ചു. അതേസമയം മുഹമ്മദ് ഇല്ല്യാസ്, മുഹമ്മദ് ഇസ്രായേൽ എന്നിവർ പാർട്ടി നേതൃത്വത്തിന്റെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയില്ല.
















