India

വിധി അനുകൂലമല്ലെങ്കില്‍ ജഡ്ജിയെ ആര്‍എസ്എസുമായി ബന്ധപ്പെടുത്തുക…ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ അരവിന്ദ് കെജ്രിവാളിന്റെ തന്ത്രം

ദല്‍ഹി മദ്യനയക്കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും ജഡ്ജി സ്വര്‍ണ്ണ കാന്ത ശര്‍മ്മയെ ഒഴിവാക്കണമെന്ന് അരവിന്ദ് കെജ്രിവാള്‍.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ദല്‍ഹി മദ്യനയക്കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും ജഡ്ജി സ്വര്‍ണ്ണ കാന്ത ശര്‍മ്മയെ ഒഴിവാക്കണമെന്ന് അരവിന്ദ് കെജ്രിവാള്‍. ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത് ഈ ജഡ്ജി ആര്‍എസ്എസുമായി ബന്ധപ്പെട്ട ഒരു സംഘടനയുടെ സമ്മേളനത്തില്‍ നാല് തവണ പങ്കെടുത്തു എന്നതാണ്.

ഇത് ഒരു പുതിയതന്ത്രമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തങ്ങള്‍ക്കെതിരെ വിധി വരുമെങ്കില്‍ ആ ജഡ്ജിയെ ആര്‍എസ്എസുമായോ ബിജെപിയുമായോ ബന്ധപ്പെടുത്തുക. അനുകൂല വിധിയാണെങ്കില്‍ ആ ജഡ്ജിയ്‌ക്ക് അഭിനന്ദനങ്ങളും നല്‍കും.

വാസ്തവത്തില്‍ വിധിന്യായത്തല്‍ മികച്ച റെക്കോഡുള്ള ജഡ്ജിയാണ് സ്വര്‍ണ്ണ കാന്ത ശര്‍മ്മ. എന്തായാലും ജൂഡീഷ്യറിയുടെ നിഷ്പക്ഷതയെ രാഷ്‌ട്രീയമായി തകര്‍ക്കാനുള്ള ഗൂഢാലോചന തുടങ്ങിക്കഴിഞ്ഞു എന്നത് ആശങ്കാജനകമായ കാര്യമാണ്. ഒരു കലാപത്തിലേക്ക് ഇന്ത്യയെ തള്ളിവിടാന്‍ അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് ശക്തികള്‍ നടത്തുന്ന ശ്രമം അവസാനഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞുവെന്ന റിപ്പോര്ട്ടുകളുമായി അരവിന്ദ് കെജ്രിവാളിന്റെ ഈ നീക്കം കൂട്ടിവായിക്കുമ്പോള്‍ ഇന്ത്യയില്‍ വൈകാതെ ഒരു വലിയ സാമുഹിക കലാപം ഉണ്ടായേക്കുമെന്ന് തന്നെയാണ് പുറത്തുവരുന്ന സൂചനകള്‍.

Recent Posts