Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പഴയ മാപ്പുകള്‍ പ്രചരിക്കുന്നു, വ്യാപക ആശങ്ക; ശബരി റെയില്‍പാതയുടെ അന്തിമ അലൈന്‍മെന്റ് കാത്ത് നാട്ടുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2026, 11:04 am IST
in Kerala, Kottayam

എരുമേലി: നിര്‍ദിഷ്ട അങ്കമാലി-എരുമേലി ശബരി റെയില്‍പാതയുടെ അലൈന്‍മെന്റും റൂട്ടും സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തുവിടാത്തതിനാൽ പ്രദേശവാസികളില്‍ ആശങ്ക വ്യാപകമാകുന്നു. സ്ഥലമേറ്റെടുക്കലിന് വിധേയമായ സര്‍വെ നമ്പറുകള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും, സബ് ഡിവിഷന്‍ നമ്പറുകള്‍ പ്രസിദ്ധീകരിച്ചിട്ടില്ലാത്തത് വ്യക്തതക്കുറവിന് ഇടയാക്കുന്നു. ഇതിനാല്‍ എത്ര വീടുകളും സ്ഥലങ്ങളും പദ്ധതിയുടെ പരിധിയില്‍ വരും എന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നു.

നിലവില്‍ പ്രചരിക്കുന്നത് പഴയ അലൈന്‍മെന്റുകളും മാപ്പുകളുമാണ്. ഇതിനിടെ, പാതയുടെ അന്തിമ അലൈന്‍മെന്റ് സര്‍ക്കാരിന് കൈമാറുമെന്ന് റെയില്‍വേ ബോര്‍ഡ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. റെയില്‍വേ ഇതുവരെ അംഗീകൃതമായ വിശദമായ അലൈന്‍മെന്റ് മാപ്പ് പുറത്തുവിട്ടിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന മാപ്പുകള്‍ ഔദ്യോഗികമല്ലെന്നാണ് വിവരം. അതിനാല്‍, ശബരി റെയില്‍പാതയുടെ അന്തിമ മാപ്പ് അടിയന്തിരമായി പ്രസിദ്ധീകരിച്ച് ജനങ്ങളുടെ ആശങ്കകള്‍ക്ക് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുകയാണ്.

അന്തിമ റൂട്ട് മാപ്പും അലൈന്‍മെന്റും സര്‍ക്കാര്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചാല്‍ മാത്രമേ പാത കടന്നുപോകുന്ന പ്രദേശങ്ങളെക്കുറിച്ച് വ്യക്തമായ ചിത്രം ലഭ്യമാകൂ. ഈ അനിശ്ചിതത്വം കാരണം നിരവധി ആളുകള്‍ വില്ലേജ് ഓഫീസുകളില്‍ എത്തി പ്രസിദ്ധീകരിച്ച സര്‍വെ നമ്പറുകള്‍ അടിസ്ഥാനമാക്കി സ്വന്തം ഭൂമി ഉള്‍പ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ്. ഒരു സര്‍വെ നമ്പറിനകത്ത് തന്നെ അഞ്ച് മുതല്‍ പത്ത് ഏക്കര്‍ വരെ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന സാഹചര്യത്തില്‍, സബ് ഡിവിഷന്‍ നമ്പറുകള്‍ ലഭ്യമാകുന്നത് നിര്‍ണായകമാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

കാഞ്ഞിരപ്പള്ളി മേഖലയില്‍ എലിക്കുളം, കപ്പാട്, കാഞ്ഞിരപ്പള്ളി, ഇടക്കുന്നം, കൂവപ്പള്ളി വഴിയുള്ള റൂട്ടാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എരുമേലി എം.ഇ.എസ് കോളേജിനടുത്തായി സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള സാധ്യതയും ഈ പ്ലാനില്‍ ഉണ്ട്. മുന്‍പ് ഇടക്കുന്നം വഴി കൂവപ്പള്ളിയിലേക്ക് പദ്ധതിയിട്ടിരുന്ന റൂട്ടില്‍ ഒരു വീട് മാത്രമേ ബാധിക്കുകയുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. കൂടാതെ, കൊല്ലപ്പള്ളി മുതല്‍ എരുമേലി വരെയുള്ള ഭാഗത്ത് ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ ലിഡാര്‍ സര്‍വെയില്‍ ജനവാസ മേഖലകള്‍ പൂര്‍ണമായും ഒഴിവാക്കുന്ന രീതിയിലായിരുന്നു അലൈന്‍മെന്റ് രൂപപ്പെടുത്തിയിരുന്നതെന്ന് വിവരങ്ങള്‍ സൂചിപ്പിക്കുന്നു.

എന്നാല്‍, അടുത്തിടെ പ്രസിദ്ധീകരിച്ച സര്‍വെ നമ്പറുകള്‍ കുളപ്പുറം, കൂവപ്പള്ളി പ്രദേശങ്ങളില്‍ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്. പുതിയ സര്‍വെ വിവരങ്ങള്‍ പ്രകാരം കുളപ്പുറം കവലയില്‍ നിന്നുള്ള പ്രധാന റോഡായ ആനത്താനം റോഡ് മുറിച്ചുകടന്ന് റെയില്‍പാത കടന്നുപോകുന്നതായി സൂചന ലഭിക്കുന്നു. മുന്‍പ് ആനത്താനം റോഡിന് സമാന്തരമായി റബര്‍ തോട്ടങ്ങളിലൂടെ ജനവാസ മേഖലകള്‍ ഒഴിവാക്കി പദ്ധതിയിട്ടിരുന്ന അലൈന്‍മെന്റിനോട് താരതമ്യം ചെയ്യുമ്പോള്‍, പുതിയ നിര്‍ദേശങ്ങള്‍ വലിയ മാറ്റം സൂചിപ്പിക്കുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ആനത്താനം റോഡിന്റെ ഇരുവശങ്ങളിലുമുള്ള സര്‍വെ നമ്പറുകള്‍ ഉള്‍പ്പെടുന്നത്, നിരവധി വീടുകള്‍ക്ക് ഭീഷണിയാകുമെന്ന ആശങ്ക ശക്തമാക്കുന്നു. ഗ്രാമത്തിലെ പ്രധാന ഗതാഗത മാര്‍ഗമായ ആനത്താനം റോഡ് മുറിച്ച് റെയില്‍പാത കടന്നുപോയാല്‍, പ്രദേശം രണ്ടായി വിഭജിക്കപ്പെടുകയും, മറുവശത്തുള്ള ജനങ്ങള്‍ ഗതാഗതപ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്നും നാട്ടുകാര്‍ ആശങ്കപ്പെടുന്നു.

Tags: SabariRout MapRailwayBridge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും വന്ദേഭാരത് ഓടും; പത്തിലൊന്ന് വില;മോദി എന്ന ചായക്കാരന്റെ സ്വപ്നം ലോകം കീഴടക്കും

India

യുവാക്കൾ കന്നുകാലികളെ പോലെ യാത്ര ചെയ്യേണ്ടി വന്നു ; പഴയ വീഡിയോ കാട്ടി റെയിൽവേയെ അപമാനിക്കാൻ കോൺഗ്രസിന്റെ ശ്രമം ; പൊളിച്ചടുക്കി അധികൃതർ

Kerala

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

India

പിന്നിൽ സാമൂഹ്യ വിരുദ്ധർ; തീവണ്ടി തീപിടിത്തങ്ങൾക്ക് പിന്നിൽ അട്ടിമറി സംശയിക്കുന്നതായി ഇന്ത്യൻ റെയിൽവേ

India

ബാന്ദ്ര ഈസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപമുള്ള 500 അനധികൃത നിർമ്മാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; കേസ് അട്ടിമറിയിൽ എം.ആര്‍.അജിത് കുമാറിന് നിർണായക പങ്ക്, മൊഴി നൽകി എസ്ഐമാർ

വാഹനം മാറ്റാൻ ഹോൺ മുഴക്കിയതിന് നടുറോഡിൽ അച്ഛനും മകനും ഗുണ്ടയുടെ ക്രൂര മർദ്ദനം; ആക്രമണം തകരപ്പറമ്പ് കുട്ടന്റെ നേതൃത്വത്തിൽ

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം; മാർക്ക് വെരിഫിക്കേഷനും റീ-ഇവാലുവേഷനും അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

കേരളത്തിന്റെ വിദ്യാഭ്യാസ ഗുണനിലവാരവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം തയാറാക്കിയ നിര്‍ദേശങ്ങള്‍ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ സംയോജകന്‍ എ. വിനോദിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നല്‍കുന്നു

വികസിത കേരളവും വിദ്യാഭ്യാസവും: ഗവര്‍ണറുമായി ചര്‍ച്ച നടത്തി

ഡോ. ബി. പദ്മകുമാര്‍

ചക്ക ഔഷധമാണെന്ന് വീണ്ടും പഠന റിപ്പോര്‍ട്ട്; പ്രമേഹ, ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷ

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

സാഹിത്യ ചര്‍ച്ചയില്‍ ചിന്തകന്‍ എ.പി. അഹമ്മദ് സംസാരിക്കുന്നു. ടി.എസ്. നീലാംബരന്‍, ഇ.കെ. രാജവര്‍മ്മ, ഡോ. വി. സുജാത, ഡോ. രാധ മീര, സി.സി. സുരേഷ്, ഡോ. പി. ശിവപ്രസാദ്, ജി. അമൃത രാജ് സമീപം

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

കെ.ടി. രാമചന്ദ്രന്‍, വെണ്ണല മോഹന്‍, പ്രൊഫ. പി.ജി. ഹരിദാസ്‌

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

നീ സമാധാനത്തോടെ പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കില്ല; കോതമംഗലം സിഐക്കെതിരെ അർജുൻ ആയങ്കിയുടെ ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.