ലഖ്നൗ: ലഖ്നൗ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്താനിരുന്ന വൻ ഭീകരാക്രമണ പദ്ധതി തകർത്ത് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന (എടിഎസ്).ഇന്ത്യയിലുടനീളം പരിഭ്രാന്തി പരത്തുക എന്ന ലക്ഷ്യത്തോടെ പാകിസ്താൻ കേന്ദ്രീകരിച്ച് സ്‌ഫോടനങ്ങളും അട്ടിമറി പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തിരുന്ന പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ള കണ്ണികളെയാണ് അന്വേഷണ സംഘം വിദഗ്ധമായി പിടികൂടിയത്.
ടെലഗ്രാം, സിഗ്‌നൽ, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി പാകിസ്താൻ ഭീകരരുമായും റാഡിക്കൽ ഗ്രൂപ്പുകളുമായും ഈ സംഘം ബന്ധപ്പെട്ടിരുന്നു. 2026 ഏപ്രിൽ രണ്ടിന് റെയിൽവേ ട്രാക്കുകൾ, സിഗ്നൽ സംവിധാനങ്ങൾ, മറ്റ് റെയിൽവേ വസ്തുവകകൾ എന്നിവ ലക്ഷ്യമിട്ട് സ്‌ഫോടനവും തീവെപ്പും നടത്താനായിരുന്നു ഇവരുടെ നീക്കം. ഡെവിൾ എന്ന് വിളിക്കുന്ന സാഖിബ്, റൗണക് എന്ന വികാസ് ഗെഹ്ലാവത്, പാപ്ല പണ്ഡിറ്റ്, സഞ്ജു, ബാബു എന്നിങ്ങനെ അറിയപ്പെടുന്ന ലോകേഷ്, അർബാബ് എന്നിവരാണ് അറസ്റ്റിലായ ഭീകരർ.
ഇപ്പോൾ മുസ്ലിം ഇതര നാമധാരികൾക്കാണ് തീവ്രവാദികളുടെ ഇടയിൽ വലിയ മാർക്കറ്റ്. രാജ്യത്ത് പരിഭ്രാന്തിയും സാമ്പത്തിക നാശവും ഉണ്ടാക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. ടെലഗ്രാം, സിഗ്‌നൽ, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി പാകിസ്താൻ ഹാൻഡ്ലർമാരിൽ നിന്നാണ് ഇവർക്ക് നിർദേശങ്ങൾ ലഭിച്ചിരുന്നത്. നേരത്തെ ചെറിയ ചെറിയ തീപിടുത്തങ്ങൾ നടന്നതിന്റെ വീഡിയോ അയച്ചു കൊടുത്ത് ഇവർ ഓൺലൈൻ ആയി പണം കൈപ്പറ്റിയിരുന്നു.
















