Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 26, 2026, 07:02 am IST
in Editorial

എല്‍ഡിഎഫ് പരാജയപ്പെട്ടാല്‍ യുഡിഎഫ്. യുഡിഎഫ് തോറ്റാല്‍ എല്‍ഡിഎഫ്. ഇതായിരുന്നു പതിറ്റാണ്ടുകളായി കേരളത്തിന്റെ രാഷ്‌ട്രീയാനുഭവം. അപൂര്‍വമായി മാത്രമേ ഇതിന് മാറ്റം സംഭവിച്ചിട്ടുള്ളൂ. എന്നാല്‍ അധികാരം നിലനിര്‍ത്താന്‍ എല്‍ഡിഎഫിന്റെയും, ഭരണത്തില്‍ തിരിച്ചെത്താന്‍ യുഡിഎഫിന്റെയും മോഹത്തിന് ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ മങ്ങലേറ്റിരിക്കുന്നു. ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത അവസ്ഥയില്‍, തൂക്കു നിയമസഭ നിലവില്‍വരുമോയെന്ന ഭീതി ഇരു മുന്നണികളെയും വിടാതെ പിടികൂടിയിട്ടുണ്ട്. യുഡിഎഫ് അധികാരത്തിലേറിയില്ലെങ്കില്‍ രാഷ്‌ട്രീയ വനവാസത്തിന് പോകുമെന്ന് വീരവാദം മുഴക്കിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞതില്‍ നിന്ന് പിന്നോട്ടു പോയിരിക്കുന്നത് ഇതിന് തെളിവാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ബാധ്യതയാണെന്നും, തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയില്ലെന്നും എല്‍ഡിഎഫിലെ പലരും കരുതുന്നു. മുന്നണിയെ നയിക്കുന്ന സിപിഎം പൊട്ടിത്തെറിയുടെ വക്കിലാണ്. പതിറ്റാണ്ടുകളായി പാര്‍ട്ടി നേതാക്കളായിരുന്ന പലരും രാജിവച്ച് പുറത്തുപോയത് കനത്ത പരാജയം മുന്നില്‍ കണ്ടാണ്.

ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കാന്‍ പോകുന്ന മുന്നേറ്റവും വിജയവും മുന്‍നിര്‍ത്തി ജനങ്ങളെ കബളിപ്പിക്കാനുള്ള തീവ്രശ്രമങ്ങളാണ് സിപിഎമ്മും കോണ്‍ഗ്രസും നടത്തുന്നത്. എല്‍ഡിഎഫും യുഡിഎഫും രണ്ടല്ല, ഒന്നാണെന്ന ബിജെപിയുടെ മുദ്രാവാക്യം ജനങ്ങളില്‍ വലിയൊരു വിഭാഗം ഏറ്റെടുത്തിരിക്കുന്നു. ഇത് മാറ്റത്തിന്റെ തുടക്കമാണ്. ഏഴ് പതിറ്റാണ്ടുകാലം എല്‍ഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച സംസ്ഥാനമാണ് കേരളം. പക്ഷേ അടിസ്ഥാനപരമായ ഒരു മാറ്റവും ഉണ്ടാക്കാന്‍ ഇരു മുന്നണികള്‍ക്കും കഴിഞ്ഞിട്ടില്ല. സ്വജനപക്ഷപാതവും പാര്‍ട്ടിവല്‍ക്കരണവും അഴിമതിയും വികസന വിരോധവും ഈ സര്‍ക്കാരുകളുടെയെല്ലാം മുഖമുദ്രയായിരുന്നു. തൊഴിലില്ലായ്‌മയ്‌ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞില്ല. വിദ്യാസമ്പന്നരായ യുവതീയുവാക്കള്‍ തൊഴില്‍ തേടി അന്യരാജ്യങ്ങളിലേക്ക് ഒഴുകുകയാണ്. ഓരോ തെരഞ്ഞെടുപ്പിലും കപട വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ പറ്റിക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും ചെയ്തത്. ഇതിനൊരു മാറ്റം വരുത്താന്‍ ബിജെപിക്കു മാത്രമേ കഴിയൂ എന്ന തിരിച്ചറിവിലേക്ക് ജനങ്ങള്‍, പ്രത്യേകിച്ച് യുവതലമുറ എത്തിയിരിക്കുകയാണ്.

പ്രതീക്ഷിക്കുന്നതിലും വലിയ വിജയം ബിജെപിയും എന്‍ഡിഎയും കേരളത്തില്‍ ഇക്കുറി നേടുമെന്ന് ഉറപ്പായിട്ടുണ്ട്. വര്‍ഗീയ പ്രീണനവും മതപരമായ ധ്രുവീകരണവും സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് ജയിക്കാനുള്ള എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പതിവുതന്ത്രം ജനങ്ങള്‍ കൂടുതല്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. വികസനത്തിനും ജനക്ഷേമത്തിനും വേണ്ടി വോട്ടുനല്‍കേണ്ടത് ബിജെപിക്കാണെന്ന് ജനങ്ങള്‍ കരുതുന്നു. വികസനവും ജനക്ഷേമവും മുഖമുദ്രയാക്കി പത്തുവര്‍ഷത്തിലേറെയായി കേന്ദ്രത്തില്‍ അധികാരത്തില്‍ തുടരുന്ന നരേന്ദ്ര മോദിയുടെ സര്‍ക്കാരാണ് ജനങ്ങള്‍ക്ക് മാതൃക. രാജ്യത്തെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലെയുംപോലെ കേരളത്തിലും ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ നിലവില്‍ വന്നുകാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു. അതിന് വോട്ടുനല്‍കേണ്ടത് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎക്കാണ്.

ഈയൊരു സാധ്യതയെ അട്ടിമറിക്കാനാവുമോയെന്നാണ് സിപിഎമ്മും കോണ്‍ഗ്രസും നോക്കുന്നത്. ഇതിന് ഇക്കൂട്ടര്‍ നടത്തുന്ന കള്ള പ്രചാരണമാണ് ബിജെപിയുമായി ഡീലെന്ന ആരോപണം. സിപിഎമ്മും ബിജെപിയുമായാണ് ഡീല്‍ ഉണ്ടാക്കിയിട്ടുള്ളതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കോണ്‍ഗ്രസും ബിജെപിയുമായാണ് ഡീലെന്ന് സിപിഎം പറയുന്നു. ഇതില്‍ നിന്നുതന്നെ ഈ ആരോപണത്തിന്റെ പരിഹാസ്യത വ്യക്തമാണല്ലോ. ബിജെപിയുടെ ജയസാധ്യത ഇല്ലാതാക്കാന്‍ യാതൊരു തത്വദീക്ഷയും ഇല്ലാതെ സിപിഎമ്മും കോണ്‍ഗ്രസ്സും ഒത്തുകളിക്കുന്നതിന്റെ ചിത്രമാണ് ഇവിടെ തെളിയുന്നത്. മുന്‍കാലത്തെപ്പോലെ ബിജെപിക്കെതിരെ ഡീലുണ്ടാക്കിയിരിക്കുന്നത് സിപിഎമ്മും കോണ്‍ഗ്രസുമാണ്. പല മണ്ഡലങ്ങളിലെയും ഇക്കൂട്ടരുടെ സ്ഥാനാര്‍ഥി നിര്‍ണയം ഇത് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.

ദേശീയതലത്തില്‍ 27 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഒരൊറ്റ മുന്നണിയായി മത്സരിക്കുന്നവരാണ് സിപിഎമ്മും കോണ്‍ഗ്രസും. ഇപ്പോള്‍ കേരളത്തിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന പശ്ചിമബംഗാളിലും അസമിലും തമിഴ്‌നാട്ടിലും പുതുച്ചേരിയിലും സിപിഎമ്മും കോണ്‍ഗ്രസും ഒരുമിച്ചാണ് മത്സരിക്കുന്നത്. കേരളത്തിലെ പല മണ്ഡലങ്ങളിലും മുന്‍കാലത്ത് ബിജെപി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സും സിപിഎമ്മും മുസ്ലിം ലീഗും കൈകോര്‍ത്ത ചരിത്രമുണ്ട്. ബിജെപിക്കെതിരെ ഡീല്‍ ആരോപിക്കുന്നവര്‍ക്ക് ഇതിനെക്കുറിച്ച് ഒന്നും പറയാനില്ല. ഈ കള്ളപ്രചാരണം ഫലം കാണില്ല. ജനങ്ങള്‍ അത് തള്ളിക്കളയും. ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുനല്‍കി വിജയിപ്പിച്ച് വലിയ മാറ്റത്തിന് തുടക്കമിടുകയും ചെയ്യും.

Tags: Left and Right FrontsKerala assembly election 2026deal against NDAelecion 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണലൂരിലെ തോല്‍വിയോടെ ടി.എന്‍. പ്രതാപന്‍ തീര്‍ന്നോ? ഇനി ബിജെപിയിലേക്ക് മാറുകയേ രക്ഷയുള്ളൂവെന്ന് ട്രോളുകള്‍

Main Article

മതവികാരം ജനവികാരമാവില്ല

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)
Kerala

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

Kerala

‘യൂ ടൂ ബ്രൂട്ടസ്’ …ഷാഫി പറമ്പിലിനെ ചതിയന്‍ ബ്രൂട്ടസെന്ന് വിശേഷിപ്പിച്ച് വി.ഡി. സതീശന്റെ അനുയായികള്‍

Kerala

കാസര്‍കോടും മഞ്ചേശ്വരത്തും വോട്ട് മറിച്ചു; ബിജെപി ആരോപണം ശരിവെച്ച് ഐഎന്‍എല്‍ നേതാവിന്റെ വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.