Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മല്ലിക സുകുമാരൻ തന്നെ തെറി വിളിച്ചതിലോ പരിഹസിച്ചതിലോ‌ പരാതിയില്ല;മേജർ രവി , ആളുകൾ വർ​ഗീയ വാ​ദിയെന്ന് വിളിക്കുന്ന ഞാൻ തന്നെയാണ് അവിടെ പോയത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2026, 01:16 pm IST
in Entertainment

എമ്പുരാൻ സിനിമ റിലീസായ സമയത്ത് മേജർ രവി നടത്തിയ പ്രസ്താവനകൾക്കെതിരെ മല്ലിക സുകുമാരൻ നടത്തിയ പ്രതികരണം വൈറലായിരുന്നു. എമ്പുരാൻ സിനിമയിറങ്ങിയ സമയത്ത് സംഘപരിവാർ സംഘടനകൾ എതിർപ്പ് ഉന്നയിച്ചപ്പോൾ മോഹൻലാൽ മാപ്പെഴുതി തന്ന കടലാസ് തന്റെ കയ്യിലുണ്ടെന്ന് മേജർ രവി പറഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. രാജ്യസ്നേഹിയായ ഒരു പട്ടാളക്കാരൻ ആദ്യം പഠിക്കേണ്ടത് സത്യം പറയാനാണെന്നും ചാടിച്ചാടി പാർട്ടി മാറിയാൽ ആ ക്വാളിറ്റിയൊക്കെ പോകുമെന്നും മല്ലിക സുകുമാരൻ മേജർ രവിയെ പരിഹ​സിച്ചിരുന്നു.

മല്ലിക സുകുമാരൻ തന്നെ പരിഹസിച്ചതിലോ‌ തെറി വിളിച്ചതിലോ തനിക്ക് പരാതിയില്ലെന്ന് പറയുകയാണിപ്പോൾ മേജർ രവി. അമ്മ മകന് വേണ്ടി സംസാരിച്ചതായി മാത്രമെ ആ സംഭവത്തെ കണക്കാക്കുന്നുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.

അമ്മയോട് ആവോളം സ്നേഹം കാണിക്കാതെ പോയതിന്റെ കുറ്റബോധം ഉള്ളിലുള്ള ആളാണെന്നും അതിനാൽ അമ്മമാരുടെ വിഷമം തന്റെ കണ്ണ് നിറയ്‌ക്കുമെന്നും മൂവി വേൾഡ് മീഡിയയ്‌ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഞാനൊരു രാഷ്‌ട്രീയക്കാരനായിട്ടില്ല. അതുകൊണ്ട് തന്നെ പ്ലാൻ ചെയ്ത് ഒന്നും ചെയ്യാറുമില്ല. തൃപ്രയാർ സൈഡിൽ രണ്ട് കുടുംബങ്ങൾക്ക് വീട് വെച്ച് കൊടുത്തിരുന്നു. കിഡ്നി ട്രാൻസ്പാന്റ് ചെയ്ത് കിടക്കുന്ന സമയത്ത് മൊബൈലിൽ വന്ന ഒരു വീഡിയോയിൽ കണ്ട കുടുംബത്തിനാണ് ഒരു വീട് വെച്ച് കൊടുത്തത്. ഒരു അമ്മൂമ്മയ്‌ക്കും കുറച്ച് കുട്ടികൾക്കുമായാണ് വീട് വെച്ച് കൊടുത്തത്. വാഹനാപകടത്തിൽ മരിച്ചുപോയ ഒരു പയ്യന്റെ ഉമ്മയ്‌ക്കും വീട് വെച്ച് കൊടുത്തിട്ടുണ്ട്. അവർ മുസ്ലീം കുടുംബമാണ്.

ആളുകൾ വർ​ഗീയ വാ​ദിയെന്ന് വിളിക്കുന്ന ഞാൻ തന്നെയാണ് അവിടെ പോവുകയും വീട് വെക്കാൻ സഹായിക്കുകയും ചെയ്തത്. ആ ഉമ്മയുടെ വിഷമം കണ്ടപ്പോൾ എനിക്ക് എന്റെ അമ്മയെയാണ് ഓർമ വന്നത്. വീട് പണിക്ക് വേണ്ട കാര്യങ്ങൾ തുടങ്ങിയശേഷമാണ് ആ പയ്യൻ മരിച്ചത്. ഞാൻ തുക കൊടുത്ത് വീണ്ടും പണി തുടങ്ങി വെച്ചു. പിന്നീട് എല്ലാവരും കൂടി ഏറ്റെടുത്ത് ഒമ്പത് മാസം കൊണ്ട് വീട് പണി പൂർത്തിയാക്കി. താക്കോൽ ദാനം നടന്നു. ഇന്ന് ആ ഉമ്മ പുതിയ വീട്ടിലാണ് താമസിക്കുന്നത്. അമ്മമാരുടെ വിഷമം കാണുമ്പോൾ എനിക്ക് കണ്ണ് നിറയും. അമ്മ ഒരു പ്രത്യേക വികാരമാണ്. അമ്മ ഉള്ളപ്പോൾ‌ നമ്മൾ ആരും അവരെ വേണ്ടപോലെ സ്നേഹിക്കാറില്ല, ശ്രദ്ധിക്കാറില്ല. നമ്മൾ ഓട്ടത്തിലായിരിക്കും. അപ്പോഴും അമ്മ ആ​ഗ്രഹിക്കുന്നുണ്ടാകും എന്റെ കുട്ടി എന്നെ വന്ന് ഒന്ന് കെട്ടിപിടിച്ചിരുന്നുവെങ്കിലെന്ന്.

പലപ്പോഴും നമ്മൾ ആരും ചെയ്യാറില്ല. അതിന്റെ പ്രായശ്ചിത്തം എന്നോണമാണ് മരിച്ച് ഇരുപത് വർഷം പിന്നിട്ടിട്ടും അമ്മയുടെ കാര്യം പറയുമ്പോൾ എന്റെ കണ്ണ് നിറയുന്നതിന് പിന്നിൽ. എനിക്കുള്ളതുപോലെ പശ്ചാത്താപം ആരും അനുഭവിക്കാതിരിക്കാനാണ് എല്ലാ വേദിയിലും ഞാൻ അമ്മയെ കുറിച്ച് സംസാരിക്കുന്നത്. മല്ലിക ചേച്ചി എന്നെ തെറിവിളിച്ചു. പക്ഷെ അതിൽ എനിക്ക് പ്രശ്നമില്ല. കാരണം അതൊരു അമ്മയ്‌ക്ക് മകനോടുള്ള സ്നേഹമാണ്. അതുകൊണ്ട് മല്ലിക ചേച്ചിയെ ‌ഞാൻ ഒരിക്കലും കുറ്റം പറയില്ല. ഇപ്പോഴും മല്ലിക ചേച്ചിയെ എനിക്ക് ഇഷ്ടമാണ്. എപ്പോൾ കണ്ടാലും കെട്ട് പിടിച്ച് സംസാരിക്കും. അങ്ങനൊരു ബന്ധമാണ്. മകനോടുള്ള ഇഷ്ടം കൊണ്ടാണ് ഞാൻ അവർക്ക് മൂന്നാമതൊരാളായത്. അമ്മ-മകൻ ബന്ധം മിസ് ചെയ്യുന്നയാളാണ് ഞാൻ. പിന്നെ രാജുവിനോട് കൂടി ഒരു കാര്യം പറയുകയാണ്. അമ്മയെ കെട്ടിപിടിക്കാൻ മറക്കേണ്ട.

ഷൂട്ടിങിനും ബോംബെയിലും മാത്രം പോയിരുന്നതുകൊണ്ട് കാര്യമില്ല. ഇടയ്‌ക്കിടെ വന്നൊന്ന് കെട്ടിപിടിച്ചോളൂ. അമ്മ-മക്കൾ സ്നേഹത്തിന് ഇടയിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞ് കഴിഞ്ഞാൽ അത് തള്ളി കളഞ്ഞേക്കണമെന്നും മേജർ രവി കൂട്ടിച്ചേർത്തു.

Tags: Major RaviPrithwi RajMallika SukumaranLatest newsempuran movie
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടേയും മുരളിയേട്ടന്‍

Kerala

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

Kerala

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

Kerala

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

Kerala

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പുതിയ വാര്‍ത്തകള്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

വയോജന വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.