കല്യാൺ : ആൺസുഹൃത്ത് ലൗജിഹാദിൽ കുടുക്കി അശ്ലീല വീഡിയോകൾ നിർമ്മിച്ചതിന് പിന്നാലെ കോളേജ് വിദ്യാർത്ഥിനികളായ സഹോദരിമാരെ കാണാനില്ലെന്ന് പരാതി. മഹാരാഷ്‌ട്രയിലാണ് സംഭവം . രണ്ട് സഹോദരിമാരും അർബാസ് എന്ന യുവാവുമായി സൗഹൃദത്തിലായിരുന്നു. ഈ യുവാവിനെതിരെയാണ് ഇപ്പോൾ മാതാപിതാക്കൾ പരാതി നൽകിയിരിക്കുന്നത് . പെൺകുട്ടികളെ കാണാതായ അന്ന് മുതൽ അർബാസും മിസിംഗാണേന്നാണ് സൂചന.
പെൺകുട്ടികൾ വീട്ടിൽ നിന്ന് അപ്രത്യക്ഷരാകുന്നതിന് തൊട്ട് മുൻപ് വന്ന ഫോൺകോളും അർബാസിന്റേതായിരുന്നു. അർബാസിന്റെ പീഡനത്തിൽ മടുത്ത പെൺകുട്ടികൾ കോളേജിൽ പോകാൻ പോലും ഭയന്നിരുന്നു. കഴിഞ്ഞ ദിവസം അധ്യാപകരുടെ പേരുകൾ പറഞ്ഞ് വ്യത്യസ്ത ഫോൺ നമ്പറുകളിൽ നിന്ന് മാതാപിതാക്കളെ ബന്ധപ്പെടുകയും മക്കൾ കോളേജിൽ വന്നിട്ടില്ലെന്ന് പറയുകയും ചെയ്തു. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.
‘ നേരത്തെ അവർ അർബാസുമായി സംസാരിക്കുകയായിരുന്നു, എന്റെ പെൺമക്കളെ കൊണ്ടുപോയത് അവനാണ്. അവൻ ഇരുവരെയും ബ്ലാക്ക് മെയിൽ ചെയ്തു. ഞങ്ങൾ പോലീസിൽ പോയി, പക്ഷേ അവർ ഒന്നും പറയുന്നില്ല, എന്റെ പെൺമക്കളെ അയാൾ കൊണ്ടുപോയി, വീട്ടിൽ നിന്ന് അവർ സ്വർണ്ണവും എടുത്തു. ഇതെല്ലാം അർബാസിന് നൽകിയെന്ന് പെൺകുട്ടികൾ പറഞ്ഞിരുന്നു, വീട്ടിൽ സ്വർണ്ണമില്ലെന്ന് ഞാൻ കണ്ടപ്പോൾ, ഞാൻ അവരോട് ചോദിച്ചപ്പോൾ, അവർ അത് അർബാസിന് നൽകിയെന്ന് പറഞ്ഞു, അവൻ എന്റെ പെൺമക്കളെ ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു, അവരുടെ വീഡിയോകൾ വൈറലാക്കുമെന്ന് അവൻ അവരെ ഭീഷണിപ്പെടുത്തിയപ്പോൾ സ്വർണ്ണം നൽകിയെന്ന് പെൺകുട്ടികൾ പറഞ്ഞു. ‘ എന്നാണ് പെൺകുട്ടികളുടെ അമ്മ പറയുന്നത് .
















