Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആഗോള അയ്യപ്പസംഗമം; ക്ഷണിതാക്കള്‍ ആരൊക്കെ?, കൂട്ടീട്ടും കൂടുന്നില്ല, കണക്കുകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം തേടും

പ്രത്യേക ലേഖകന്‍ by പ്രത്യേക ലേഖകന്‍
Feb 25, 2026, 02:24 pm IST
in Kerala

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് ചെലവായ തുക എത്രയെന്നതില്‍ ഇനിയും വ്യക്തത വരുത്താനാവാത്തതിനാല്‍ കണക്ക് സമര്‍പ്പണത്തിന് ദേവസ്വം ബോര്‍ഡ് കൂടുതല്‍ സമയം ഹൈക്കോടതിയോട് ആവശ്യപ്പെടും. ഈ മാസം 27ന് യഥാര്‍ത്ഥ കണക്ക് സമര്‍പ്പിക്കണമെന്നാണ് ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി നിര്‍ദേശിച്ചത്. കരാര്‍ കമ്പനിയായ ഐഐഐസി സമര്‍പ്പിച്ച കണക്കുകളില്‍ പെരുത്തക്കേടുകള്‍ നിരവധിയാണ്. കമ്പനി ഉപകരാര്‍ നല്‍കിയ സ്ഥാപനങ്ങള്‍ നിലവിലുണ്ടോ എന്നതും വ്യക്തമല്ല.

4100 പേര്‍ക്ക് മൂന്ന് നേരം ഭക്ഷണം ഒരുക്കിയെന്നാണ് കണക്ക്. യഥാര്‍ത്ഥത്തില്‍ ഇത്രയുംപേരേ ക്ഷണിച്ചിരുന്നോ എന്നതും സംശയം. ക്ഷണിച്ചവരുടെ ലിസ്റ്റുമില്ല. സപ്തംബര്‍ 20ലെ സംഗമത്തിന് എത്തിയത് 600ല്‍ താഴെയാളുകള്‍. പന്തലില്‍ ഉണ്ടായിരുന്നവരും 600ല്‍ താഴെ. ഇത്രയും പേര്‍ക്ക് മൂന്ന് നേരവും പ്ലേറ്റ് ഒന്നിന് 300 രൂപ പ്രകാരം ഭക്ഷണം നല്‍കിയാലും ആറ് ലക്ഷത്തില്‍ താഴെയേ ചെലവ് വരൂ. അധികം വന്ന ഭക്ഷണം എന്തു ചെയ്തു എന്നതിനും ഉത്തരമില്ല.

ദേവസ്വം ബോര്‍ഡും ഊരാളുങ്കല്‍ സ്ഥാപനമായ ഐഐഐസിയും തമ്മിലുള്ള കരാര്‍ ഇനിയും പുറത്തുവന്നിട്ടില്ല. പരിപാടിയുടേത് എത്ര കോടിയുടെ എസ്റ്റിമേറ്റാണെന്നും വ്യക്തമല്ല. പരസ്യം നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം എടുത്തിരുന്നില്ല എന്നാണ് വിവരം. അതിഥികളെ കുമരകത്തും മൂന്നാറിലുമുള്ള മുന്തിയ റിസോര്‍ട്ടുകളിലാണ് പാര്‍പ്പിച്ചത്. ഓരോ ഇടത്തേയും ചെലവ് വ്യത്യസ്തമാണ്. ഇക്കാര്യത്തിലും മുന്‍ ധാരണ ഉണ്ടായില്ല. എല്ലാം കമ്പനിയുടെ ഇഷ്ടത്തിന് ചെയ്യാന്‍ ദേവസ്വം മൗനാനുവാദം നല്‍കി. ഈ ബില്ലുകള്‍ കമ്പനിയുടെ കണക്കില്‍ ഉണ്ടായിരുന്നില്ല.

അതിഥികള്‍ക്ക് പമ്പയില്‍ വിശ്രമിക്കാന്‍ വാങ്ങിയ 150 കിടക്കകളില്‍ 50ഉം കാണാനില്ല. മുഖ്യമന്ത്രിക്കുവേണ്ടി ഒരു ലക്ഷം രൂപയുടെ കട്ടില്‍ എന്തിന് വാങ്ങി എന്നതിന് മറുപടിയില്ല. ആകെ 7.11 കോടി ചെലവായതായി കമ്പനി പറയുന്നു. ഈ തുക അധികമായതിനാല്‍ കമ്പനിയുമായി ചര്‍ച്ച നടത്തി 5.99 കോടിയായി ചെലവ് കുറയ്‌ക്കാനാണ് ദേവസ്വം ശ്രമം. എന്നാല്‍ കമ്പനി ഇതിന് തയാറല്ല. രണ്ട്‌കോടി നഷ്ടം സഹിച്ച് ഒത്തുതീര്‍പ്പിന് വഴങ്ങിയാല്‍ തങ്ങള്‍ സമൂഹത്തില്‍ കള്ളക്കണക്കുകാരായി മുദ്രയടിക്കപ്പെടും എന്നാണ് അവര്‍ പറയുന്നത്.
അതേസമയം കമ്പനി ചെലവ് പെരുപ്പിച്ചത് ചില സിപിഎം നേതാക്കളുടെ നിര്‍ദേശ പ്രകാരമാണെന്നും സൂചനയുണ്ട്. അയ്യപ്പ സംഗമത്തിന്റെ മറവില്‍ രണ്ട് കോടിയുടെ വെട്ടിപ്പിനുള്ള നീക്കമായിരുന്നു പാര്‍ട്ടിയുടേതെന്നാണ് അറിവ്.

 

Tags: HighcourtDevaswom BoardGlobal Ayyappa conference
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്
Kerala

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച കൂടി സാവകാശം

Kerala

വൈദ്യുതി വകുപ്പ് നല്‍കിയതില്‍ കെ മുരളീധരന് അതൃപ്തി, ചുമതലയേല്‍ക്കില്ല ?

News

യുപിയിൽ കോടതി ഉത്തരവ് പ്രകാരം, അഭിഭാഷകരുടെ കൈയേറി നിർമ്മിച്ച ഓഫീസുകൾ പൊളിക്കുന്നു

Kerala

പഠനാവശ്യത്തിന് നൽകിയ മൃതദേഹം തിരികെ നൽകാനാവില്ല; മക്കൾ നൽകിയ ഹർജി തള്ളി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.