Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയ്യപ്പസംഗമം: ഉപകരാറുകാരും സിപിഎം ബിനാമികള്‍, പാര്‍ട്ടി ലക്ഷ്യമിട്ടത് മറ്റൊരു കൊള്ള, ബില്ലുകളെല്ലാം വ്യാജം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2026, 06:27 am IST
inKerala

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിലൂടെ ഇടതുസര്‍ക്കാര്‍ രാഷ്‌ട്രീയ ലാഭം ലക്ഷ്യമിട്ടപ്പോള്‍, ഊരാളുങ്കലിന്റെ ഉപസ്ഥാപനം ഐഐഐസി മറയാക്കി സിപിഎം കോടികളുടെ കൊള്ള നടത്താന്‍ ശ്രമിച്ചു. ഇതിനു പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിലുളള ദേവസ്വം ബോര്‍ഡിന്റെ പിന്തുണയും ലഭിച്ചു. അഞ്ചു കോടിയില്‍ താഴെ ചെലവു പ്രതീക്ഷിച്ച അയ്യപ്പ സംഗമത്തിന് 7.11 കോടി ചെലവായെന്ന ഐഐഐസി വാദം ഇത് ശരിവയ്‌ക്കുന്നു.

നിയമം മറികടന്നു ടെന്‍ഡറൊന്നുമില്ലാതെ ബോര്‍ഡ്, ഊരാളുങ്കല്‍ കമ്പനിക്കു കരാര്‍ നല്‍കിയത് സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചാണ്. സംഗമത്തിനു മുമ്പ് പരിപാടിയുടെ എസ്റ്റിമേറ്റ് പോലും തയാറാക്കിയില്ല. ഇത് കൊള്ളയ്‌ക്കു വഴിയൊരുക്കാനായിരുന്നു.

സംഗമത്തിനു ബോര്‍ഡോ സര്‍ക്കാരോ പണം ചെലവഴിക്കരുതെന്ന ഹൈക്കോടതി നിര്‍ദേശം വന്നപ്പോള്‍ മുഴുവന്‍ തുകയും സ്‌പോണ്‍സര്‍ ഷിപ്പിലൂടെ കണ്ടെത്തുമെന്നാണ് കോടതിയെ ബോധിപ്പിച്ചത്. എന്നാല്‍ പ്രാരംഭ ചെലവുകള്‍ക്കു പണം മുന്‍കൂറായി ദേവസ്വം ഫണ്ടില്‍ നിന്നെടുക്കാന്‍ കോടതി അനുമതിയേകിയതോടെ മൂന്നു കോടിയാണ് പ്രത്യേക ഹെഡില്‍ നിന്നു ബോര്‍ഡ് വകമാറ്റിയത്. ഇതു പരസ്യത്തിനു മാത്രം വിനിയോഗിച്ചത് സംശയകരമാണ്. പരസ്യത്തിനു ബോര്‍ഡ് ഐഐഐസിയോട് ആവശ്യപ്പെട്ടിട്ടില്ല. പരസ്യത്തിനായി പ്രത്യേക എസ്റ്റിമേറ്റുമെടുത്തിട്ടില്ല. അതിനാല്‍ അയ്യപ്പ സ്വാമിയുടെ ചിത്രത്തെക്കാള്‍ പ്രാധാന്യമേകി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ വച്ച് പരസ്യം നല്‍കിയതിനു പിന്നില്‍ സര്‍ക്കാരാണെന്നു വ്യക്തം.

പരിപാടിക്കായി ബോര്‍ഡ് ഐഐഐസിയുമായി മാത്രമാണ് കരാറുണ്ടാക്കിയത്. ഭക്ഷണ വിതരണത്തിനടക്കം കമ്പനി ഉപകരാറുകള്‍ നല്‍കി. പക്ഷേ കമ്പനി 7.11 കോടിയുടെ ഒറ്റ ബില്‍ മാത്രമാണ് ബോര്‍ഡിന് സമര്‍പ്പിച്ചത്. ഇതംഗീകരിക്കാന്‍ കഴിയില്ലെന്നും ഉപകരാറുകാര്‍ ഓരോ ഇനത്തിലും ചെലവാക്കിയ തുകയുടെ ബില്ലുകള്‍ പ്രത്യേകം സമര്‍പ്പിക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ബില്ലുകള്‍ പരിശോധിക്കാന്‍ ബോര്‍ഡ് നിയോഗിച്ച ഉപസമിതി ഇതു വ്യക്തമാക്കി കമ്പനിക്ക് നോട്ടീസയച്ചു. ചട്ടങ്ങള്‍ പാലിച്ച ബില്ലുകള്‍ മാത്രം പാസാക്കാനാണ് ബോര്‍ഡ് നിര്‍ദേശം. ബില്ലുകളുടെ പകര്‍പ്പു സ്വീകരിക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. യഥാര്‍ത്ഥ ബില്ലുകള്‍ സമര്‍പ്പിക്കണമെന്നും കമ്പനിയോട് നിര്‍ദേശിച്ചു.
ഉപകരാര്‍ ഏറ്റെടുത്ത കമ്പനികള്‍ ഏതൊക്കെയെന്ന് വ്യക്തമല്ല. പല ഉപകരാറുകാരും സിപിഎം ബിനാമികളാണെന്നാണ് സംശയം. കമ്പനി ഓഡിറ്റര്‍ക്കു നല്‍കിയ രേഖകള്‍ ബോര്‍ഡ് ഉപസമിതി പരിശോധിച്ചപ്പോള്‍ പലതും യഥാര്‍ത്ഥ ബില്ലല്ലെന്ന് വ്യക്തമായിട്ടുണ്ട്. സാമ്പത്തിക സുതാര്യത കരാര്‍ കമ്പനി പാലിച്ചില്ല. പല കണക്കുകളും ഊതിപ്പെരുപ്പിച്ചാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും സംശയിക്കുന്നു. അയ്യപ്പ സംഗമം മറയാക്കി വിശ്വാസികളുടെ കാണിക്കപ്പണം തട്ടിയെടുക്കാന്‍ സിപിഎം ആധിപത്യമുള്ള കരാര്‍ കമ്പനി നടത്തിയ കള്ളക്കളികളാണ് ഇതിനു പിന്നിലെന്നാണ് സംശയം.

Tags: Kerala GovernmentCPM Keralaആഗോള അയ്യപ്പ സംഗമംUralunkal Labour Contract Society
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോക്‌സഭ പാസാക്കിയ ഖനനനിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍; ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമം

Kerala

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

Kerala

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

Kerala

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

Cricket

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

പുതിയ വാര്‍ത്തകള്‍

45 അയ്യപ്പഭക്തരുടെ യാത്രാചെലവ് ഏറ്റെടുത്ത് രമണി പിള്ള; കെ എച്ച് എന്‍ എ-എസ് എ എസ് എസ് ‘ശബരി യാത്ര’ ആഗസ്റ്റ് 17ന്

കാര്‍ഗിലില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനില്‍ നിന്നേറ്റ മുറിവില്‍ നിന്നും ജനിച്ച ഇന്ത്യയുടെ സ്വന്തം ആക്രമണ ഹെലികോപ്റ്റര്‍- പ്രചണ്ഡിന്റെ കഥ കേള്‍ക്കാം

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.