ബെംഗളൂരു : ആർ എസ് എസിനെ അധിക്ഷേപിക്കാൻ ശ്രമിച്ച പ്രിയങ്ക് ഖാർഗെയ്‌ക്കെതിരെ തെലങ്കാന ബിജെപി പ്രസിഡന്റ് രാംചന്ദർ റാവു . സംഭാവനകളിലൂടെയോ ‘ഗുരു ദക്ഷിണ’യിലൂടെയോ ഫണ്ട് കൈമാറുന്നതിനെക്കുറിച്ച് ആർ എസ് എസ് വ്യക്തമാക്കുന്നില്ലെന്നാണ് ഖാർഗെയുടെ ആരോപണം. എന്നാൽ കാര്യങ്ങൾ അറിയാതെ പ്രതികരിക്കരുതെന്ന് രാം ചന്ദർ റാവു പറഞ്ഞു. ഇന്ത്യയുടെ ഐക്യം സംരക്ഷിക്കുന്നതിൽ ആർഎസ്‌എസ് നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“ആർഎസ്എസ് കാരണമാണ് ഇന്ത്യ ഐക്യത്തോടെ നിലകൊള്ളുന്നതെന്ന് പ്രിയങ്ക് ഖാർഗെ ഓർമ്മിക്കണം. ജാതി ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ കോൺഗ്രസ് പലതവണ രാജ്യത്തെ വിഭജിച്ചിട്ടുണ്ട്. ഇന്ന്, ഇന്ത്യയെ ഒരുമിച്ച് നിർത്താൻ പ്രവർത്തിക്കുന്ന ഒരേയൊരു ശക്തി ആർഎസ്എസ് ആണ്, ബിജെപി അതിന്റെ പ്രത്യയശാസ്ത്രം പങ്കിടുന്നതിൽ അഭിമാനിക്കുന്നു.
ആർഎസ്എസിന്റെ വിമർശകർ രാഷ്‌ട്രനിർമ്മാണത്തിൽ ആർഎസ്എസിന്റെ സംഭാവന അവഗണിക്കുന്നു. ആർഎസ്എസ് ഇല്ലാതെ അവർക്ക് ഒരു ഏകീകൃത ഇന്ത്യയെ സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്ന് അദ്ദേഹത്തെപ്പോലുള്ള നേതാക്കൾ മനസ്സിലാക്കണം. കോൺഗ്രസ് ദേശീയ താൽപ്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്നു, അതേസമയം ആർഎസ്എസ് ദേശത്തെ സേവിക്കുന്നു,” എന്നും റാവു പറഞ്ഞു.
















