Kerala

ആഗോള അയ്യപ്പസംഗമം: ദേവസ്വം ബോര്‍ഡ് ഇനിയും നല്‍കാനുളളത് 4.35 കോടിലധികം രൂപ, പണം കൊടുക്കേണ്ടത് ഊരാളുങ്കലിനും ഹോട്ടലുകള്‍ക്കും,കണക്കില്‍ പൊരുത്തക്കേട്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം നടത്തിയതിന് ദേവസ്വം ബോര്‍ഡ് ഇനിയും നല്‍കാനുളളത് 4.35 കോടിലധികം രൂപയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്.പന്തലൊരുക്കിയതിലും അതിഥികള്‍ക്ക് താമസിക്കാനായി ഹോട്ടല്‍ മുറികള്‍ എടുത്തിനുമായാണിത്.

ചാര്‍ട്ടേഡ് അക്കൗണ്ട് തയാറാക്കി സ്‌പെഷ്യല്‍ കമ്മീഷണര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഹോട്ടലുകളുടെയും സ്ഥാപനത്തിന്റെയും പേരുള്‍പ്പെടെ പറയുന്നത്. ആഗോള അയ്യപ്പ സംഗമത്തിനുള്ള പന്തല്‍ നിര്‍മിച്ച ഊരാളുങ്കലിന്റെ അനുബന്ധ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷന് നാലു കോടി രൂപയാണ് നല്‍കാനുള്ളത്. ഹോട്ടലുകള്‍ക്ക് നല്‍കാനുളള തുക വേറെയുമുണ്ട്.

തിരുവനന്തപുരത്തും കൊച്ചിയിലും കുമരകത്തും മൂന്നാറിലുമുള്ള ഹോട്ടലുകള്‍ക്കാണ് ഇനിയും തുക നല്‍കേണ്ടത്. ആകെ 4,35,13,259.93 രൂപയാണ് പശ്ചാത്തല സൗകര്യം ഒരുക്കിയതിനും ഹോട്ടലുകള്‍ക്കുമായി നല്‍കേണ്ടത്. ഭക്ഷണം വിതരണം ചെയ്ത കണക്കിലും പൊരുത്തകേടുകളുണ്ട്. സംഗമത്തിന് രാത്രിയില്‍ ഭക്ഷണം കഴിച്ചത് 3000 പേര്‍ എന്നാണ് ഓഡിറ്ററെ അറിയിച്ചത്. ഇതിനായി നാലര ലക്ഷം നല്‍കിയെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്ക്. ഉച്ചയ്‌ക്ക് 5000 പേര്‍ ഭക്ഷണം കഴിച്ചുവെന്നും എട്ടര ലക്ഷം ചെലവായി എന്നും കണക്ക്. എന്നാല്‍, ഭക്ഷണം കഴിച്ചവരുടെ കണക്കും ബോര്‍ഡ് നല്‍കിയ തുകയും തമ്മില്‍ പൊരുത്തകേടുണ്ടെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ട്.

കൊടുക്കാനുളള ആകെ പണം- 4,35,13,259. കോടി,ഊരാളുങ്കലിന് കൊടുക്കാനുളളത്- 4.04 കോടി.

തുക നല്‍കാനുള്ള ഹോട്ടലുകള്‍

കുമരകം ഗോകുലം ഗ്രാന്‍ഡ് റിസോര്‍ട്ട് -12,88,168 രൂപ
താജ് കുമരകം-52, 4776,
ഗവ. ഇക്കോ ലോഡ്ജ്- 39,018,
ഗ്രീന്‍ഫീല്‍ഡ്‌സ്, കുമരകം- 18,5131
കെ.ടി.ഡി.സി. കുമരകം ഗേറ്റ് വേ-64376
കെ.ടി.ഡി.സി. വാട്ടര്‍ സ്‌കേപ്‌സ് കുമരകം-29,8311

ഗസ്റ്റ് ഹൗസ് , തിരുവനന്തപുരം-15,800,
ശ്രീവത്സം ഗ്രാന്‍ഡ്, പത്തനംതിട്ട-26,942
വൈല്‍ഡ് മിസ്റ്റ് ഹോം സ്റ്റേ, മൂന്നാര്‍- 25,300

 

Recent Posts