Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തുര്‍ക്കിയുടെ ബദ്ധശത്രുവായ അര്‍മേനിയയുടെ അതിര്‍ത്തി കാക്കുന്ന പിനാക മിസൈല്‍ വാഹിനികള്‍…എല്ലാം നേരില്‍ കണ്ട് അനില്‍ ചൗഹാന്‍

തുര്‍ക്കിയുടെ ബദ്ധശത്രുവായ അര്‍മേനിയ സന്ദര്‍ശിച്ച് ഇന്ത്യയുടെ സംയുക്ത സേനാമേധാവി (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ) യായ ജനറല്‍ അനില്‍ ചൗഹാന്‍.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Feb 11, 2026, 11:56 pm IST
in India, World, Defence
അര്‍മീനിയയുടെ അതിര്‍ത്തിയില്‍ നിരത്തിവെച്ചിരിക്കുന്ന ഇന്ത്യയുടെ പിനാക മിസൈല്‍ വാഹിനികള്‍ (ഇടത്ത്) എല്ലാം നേരിട്ട് നോക്കിക്കണ്ട് ഇന്ത്യയുടെ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (വലത്ത്)

അര്‍മീനിയയുടെ അതിര്‍ത്തിയില്‍ നിരത്തിവെച്ചിരിക്കുന്ന ഇന്ത്യയുടെ പിനാക മിസൈല്‍ വാഹിനികള്‍ (ഇടത്ത്) എല്ലാം നേരിട്ട് നോക്കിക്കണ്ട് ഇന്ത്യയുടെ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (വലത്ത്)

യെരെവാന്‍: തുര്‍ക്കിയുടെ ബദ്ധശത്രുവായ അര്‍മേനിയ സന്ദര്‍ശിച്ച് ഇന്ത്യയുടെ സംയുക്ത സേനാമേധാവി (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ) യായ ജനറല്‍ അനില്‍ ചൗഹാന്‍. ഈയിടെ അര്‍മേനിയ ഉപയോഗിക്കുന്ന പിനാക മിസൈല്‍ അസര്‍ബൈജാനെതിരായ യുദ്ധത്തില്‍ വലിയ നാശനഷ്ടങ്ങള്‍ വിതച്ച സംഭവം അന്താരാഷ്‌ട്ര വാര്‍ത്തയായതിന് തൊട്ടുപിന്നാലെയാണ് അനില്‍ ചൗഹാന്റെ അര്‍മേനിയ സന്ദര്‍ശനം.

നേരത്തെ അസര്‍ബൈജാന്‍ ഉപയോഗിക്കുന്ന റഷ്യ നല്‍കിയ ടി-72 എന്ന കരുത്തിന്റെ പര്യായമായ യുദ്ധടാങ്കിനെയാണ് അര്‍മേനിയ അയച്ച ഇന്ത്യയുടെ പിനാക മിസൈല്‍ തവിടുപൊടിയാക്കിയത്. പിനാക മിസൈലിന്റെ കൃത്യതയും സംഹാരശക്തിയുമാണ് അന്താരാഷ്‌ട്ര വിദഗ്ധര്‍ക്കിടയില്‍ വലിയ ചര്‍ച്ചാവിഷയമായത്.

അനില്‍ ചൗഹാന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് അര്‍മേനിയ ഇന്ത്യന്‍ ആയുധങ്ങളുടെ ഒരു പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. അര്‍മേനിയ ഇന്ത്യയില്‍ നിന്നും നേരത്തെ വാങ്ങിയ ആയുധങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ഇതോടെ ഇന്ത്യ വിദേശരാജ്യങ്ങള്‍ക്ക് ആയുധം വില്‍ക്കുന്ന രാജ്യമായി മാറുകയാണ്. നേരത്തെ റഷ്യയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങിയിരുന്ന അര്‍മേനിയയ്‌ക്ക് റഷ്യന്‍ ആയുധങ്ങള്‍ കിട്ടാനില്ലാത്ത സ്ഥിതി വന്നപ്പോഴാണ് അവര്‍ മറ്റൊരു ആയുധപങ്കാളിയെ തിരഞ്ഞത്. ഇന്ത്യ അര്‍മേനിയയുടെ ആവശ്യങ്ങള്‍ കൃത്യമായി നിറവേറ്റാന്‍ കഴിയുന്ന പങ്കാളിയായി എന്ന് മാത്രമല്ല, ഇന്ത്യ നല്‍കിയ ആയുധങ്ങള്‍ അസര്‍ബൈജാനെതിരായ യുദ്ധത്തില്‍ നല്ല പ്രകടനമാണ് പുറത്തെടുക്കുന്നത് എന്നതിനാല്‍ അര്‍മേനിയ സംതൃപ്തരാണ്.

അസര്‍ബൈജാന് നേരത്തെ മുതലേ ആയുധങ്ങള്‍ നല്‍കിയിരുന്ന പാകിസ്ഥാനും തുര്‍ക്കിയുമാണ്. തുര്‍ക്കിയുടെ ബൈരക്തര്‍ ഉള്‍പ്പെടെയുള്ള ഡ്രോണുകള്‍ അപകടകാരികളാണ്. അസര്‍ബൈജാന്‍ ഈ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ അര്‍മേനിയ പ്രതിരോധത്തിലായിരുന്നു. എന്നാല്‍ ഇന്ത്യയുടെ ആയുധങ്ങള്‍ ലഭിച്ചുതുടങ്ങിയതോടെ അര്‍മേനിയയ്‌ക്ക് ശക്തമായ തിരിച്ചടികൊടുക്കാന്‍ സാധിക്കുന്നുണ്ട്. നഗോര്‍ണോ കരാബാക് പ്രദേശത്തെച്ചൊല്ലിയാണ് അര്‍മേനയയും അസര്‍ബൈജാനും തമ്മില്‍ യുദ്ധം നടക്കുന്നത്.

അര്‍മേനിയയില്‍ അനില്‍ ചൗഹാന്റെ സന്ദര്‍ശന വേളയില്‍ ഇന്ത്യയുടെ ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ചു എന്നത് അര്‍മേനിയയുടെ ഇന്ത്യയോടുള്ള പ്രതിപത്തിയും ആദരവുമാണ് കാണിക്കുന്നത്. പിനാക മള്‍ട്ടി ബാരല്‍ റോക്കറ്റാണ് ഇതില്‍ ഒന്ന്. 90 കിലോമീറ്ററിനപ്പുറം ഉഗ്രസ്ഫോടനം കൃത്യമാായ സ്പോട്ടില്‍ നടത്താന്‍ കഴിയുന്നതാണ് പിനാക റോക്കറ്റ് സംവിധാനം. എംഎആര്‍ജി 155 എംഎം വീല്‍ഡ് ഹൊവിസ്റ്റസര്‍ ആര്‍ട്ടിലറി ഗണ്ണുകള്‍ക്ക് 50 കിലോമീറ്ററിനപ്പുറം വരെ വെടിയുതിര്‍ക്കാന്‍ സാധിക്കും. ഈ ദീര്‍ഘദൂര ആക്രമണശേഷമൂലം അസര്‍ബൈജാനുമായുള്ള യുദ്ധത്തില്‍ അര്‍മേനിയയ്‌ക്ക് ഏറെ ദൂരം മുന്നേറാന്‍ സാധിച്ചു. പ്രത്യേകിച്ചും മലമടക്കുകളുള്ള ഭൂമിശാസ്ത്രമായതിനാല്‍ ഈ ദീര്‍ഘദൂര ആക്രമണശേഷി യുദ്ധത്തില്‍ വലിയ മുന്‍തൂക്കം നല്‍കും. ഇന്ത്യയുടെ ആകാശ് വ്യോമപ്രതിരോധസംവിധാനം വന്നതോടെ തുര്‍ക്കിയുടെ ഡ്രോണുകള്‍ നല്ലതുപോലെ അടിച്ചിടുന്നുണ്ട്. 45 കിലോമീറ്റര്‍ വരെ അകലേയ്‌ക്ക് മിസൈലുകള്‍ അയയ്‌ക്കാന്‍ ആകാശ് സംവിധാനത്തിന് കഴിവുണ്ട്. ഡ്രോണുകള്‍ മാത്രമല്ല, മിസൈലുകളും യുദ്ധവിമാനങ്ങളും വരെ തകര്‍ക്കാന്‍ ആകാശിന് സാധിക്കും.

2020ല്‍ അസര്‍ബൈജാന് തുര്‍ക്കി മാത്രമല്ല, ഇസ്രയേലും ഡ്രോണുകള്‍ നല്‍കിയിരുന്നു. ഈ ഡ്രോണ്‍ ആക്രമണത്തില്‍ അസര്‍ബൈജാന്‍ പ്രതിരോധം തകര്‍ന്നിരുന്നു. എന്നാല്‍ 2026ല്‍ മറ്റൊരു കഥയാണ് കേള്‍ക്കുന്നത്. ഇന്ത്യന്‍ ആയുധങ്ങളുടെ സഹായത്തോടെ അര്‍മേനിയ ഇപ്പോള്‍ കോക്കസ് മേഖലയില്‍ അസര്‍ബൈജാന്റെ പ്രതിരോധമാണ് തകര്‍ക്കുന്നത്.തദ്ദേശീയമായി ഇന്ത്യ നിര്‍മ്മിച്ച സ്ട്രൈക്കര്‍, ഹാരൊപ് എന്നീ ചാവേര്‍ ഡ്രോണുകളും ഇന്ത്യ അര്‍മേനിയയ്‌ക്ക് നല്‍കിയിട്ടുണ്ട്. ഇത് അസര്‍ബൈജാനെ വല്ലാതെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ആന്‍റി ഡ്രോണ്‍ സംവിധാനവും പ്രശസ്തമാണ്.

എന്തായാലും അനില്‍ ചൗഹാന്റെ സന്ദര്‍ശനത്തില്‍ ഇന്ത്യയുടെ കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്നതിനെക്കുറിച്ച് ചില ധാരണകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ ഇതിന്റെ വിശദാംശങ്ങള്‍ അറിവായിട്ടില്ല.

Tags: Chief of Defence StaffLatest newsTurkeyArmeniaanil chauhanCDS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി ബംഗാളില്‍ അധികാരത്തില്‍ വന്ന ശേഷം സുവേന്ദു അധികാരി ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്നു (ഇടത്ത്) ശ്യാമപ്രസാദ് മുഖര്‍ജി (വലത്ത്)
India

സമ്പന്നജീവിതം ഉപേക്ഷിച്ച് നെഹ്രുവിന്റെ മുസ്ലിംപ്രീണനത്തിനെതിരെ മരിയ്‌ക്കും വരെ പൊരുതി;സുവേന്ദു അധികാരി മാലയിട്ട് ആദരിച്ച ശ്യാമപ്രസാദ് മുഖര്‍ജി ആരാണ്?

Entertainment

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

Kerala

ശബരീനാഥിനെ മുഖ്യമന്ത്രി സതീശന്റെ ഓഫീസിലേക്ക് ഉന്നത പദവിയുമായി പോയാല്‍ തിരു. കോര്‍പറേഷനില്‍ ബിജെപി കേവലഭൂരിപക്ഷം നേടും

Kerala

എം.ബി. രാജേഷിനെ തോല്‍പിച്ച വി.ടി. ബല്‍റാമിനേക്കാള്‍ എന്ത് യോഗ്യതയാണ് പി.രാജീവിനെ തോല്‍പിച്ച അബ്ദുള്‍ ഗഫൂറിനുള്ളത്? ഇബ്രാഹിം കുഞ്ഞിന്റെ മകനെന്ന…

Kerala

മുണ്ടുമുറുക്കിയുടുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച്, ഖജനാവിന് ഭാരമുണ്ടാക്കുന്നു….എന്തൊരു സതീശന്‍

പുതിയ വാര്‍ത്തകള്‍

ആലുവയിൽ വൻ കഞ്ചാവ് വേട്ട : മലയാളിയടക്കം ആറ് ബംഗാൾ സ്വദേശികൾ പിടിയിൽ

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

അനവസരത്തില്‍ ജാതിവാലുകള്‍ മുളയ്‌ക്കുന്നത് കോണ്‍ഗ്രസിന് നല്ലതല്ല, വി ഡി സതീശനെ പരോക്ഷമായി വിമര്‍ശിച്ച് ജിന്റോ ജോണ്‍

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, കൊച്ചിന്‍ ,തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാരിനും നോട്ടീസ്

എപ്പോഴും ജാമ്യം നൽകാനാവില്ല, കുടുംബാംഗങ്ങൾ നോക്കിക്കോളും ; രോഗിയായ അമ്മയെ പരിചരിക്കുന്നതിനായി ഉമർ ഖാലിദിന് കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു

മന്ത്രിമാർക്ക് ഇരിപ്പിടം ഇനിയുമായലില്ല, കിടപ്പാടമായി!! നവീകരിക്കാൻ നാലുകോടി മുടിക്കുന്നു

മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികളായി, ചെന്നിത്തലയ്‌ക്ക് പമ്പ,കെ മുരളീധരന് സാനഡു

വീട്ടിൽ നിന്ന് പാറ്റകളെ തുരത്താൻ ഏത് ചെടി നടണം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.