ശ്രീനിവാസന്‍ ഇനിയില്ല എന്ന സത്യം ഉള്‍ക്കൊള്ളാനായിട്ടില്ല പ്രിയപ്പെട്ടവര്‍ക്ക്. ‘ഉദയനാണ് താര’ത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്ക് മുതല്‍ ശ്രീനിയുമായി പരിചയത്തിലായതാണ് ആന്റണി. പേഴ്‌സണല്‍ കാര്യങ്ങളിലായാലും, സിനിമകളില്‍ മാനേജരായുമൊക്കെ വര്‍ക്ക് ചെയ്തിട്ടുണ്ട്. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആന്റണി ശ്രീനിവാസനെ പറ്റി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത് .
‘ സംസാരിക്കുകയും, നല്ല ഓര്‍മ ശക്തിയൊക്കെയുണ്ടായിരുന്നു. എല്ലാത്തിനും പ്രതികരിക്കുകയൊക്കെ ചെയ്യുമായിരുന്നു. പെട്ടെന്ന് ഇങ്ങനെ സംഭവിക്കുമെന്ന് വിചാരിച്ചില്ല.
സുഖമില്ലാതിരുന്ന സമയത്തെല്ലാം വിമല ചേച്ചി ഒരു കുഞ്ഞിനെപ്പോലെയാണ് നോക്കിയിരുന്നത്. കൃത്യസമയത്ത് ഫുഡും, മരുന്നുകളുമൊക്കെ കൊടുക്കും. ആ സമയത്ത് കോള്‍ വന്നാല്‍പ്പോലും എടുക്കില്ല. അദ്ദേഹം വീട്ടിലുണ്ടായാല്‍ മതി ഞാന്‍ നോക്കിക്കോളാം എന്നായിരുന്നു ചേച്ചിക്ക്. ഇങ്ങനെ കൂടെ നിന്ന് ചെയ്യുന്നൊരാളെ ഞാന്‍ കണ്ടിട്ടില്ല. അവസാനനിമിഷവും മരിച്ചുവെന്ന് അറിഞ്ഞിരുന്നില്ല ചേച്ചിക്ക്. പറഞ്ഞപ്പോഴാണ് അറിയുന്നത്.
രാഷ്‌ട്രീയ പ്രവര്‍ത്തകരും, സുഹൃത്തുക്കളും, ബന്ധുക്കളുമെല്ലാം ഇപ്പോഴും വരുന്നുണ്ട്. ഒരുപാട് ആളുകള്‍ വന്നുപോവുന്നുണ്ട്. മീഡിയക്കാര് ഇല്ലാത്തത് കൊണ്ട് ആരും അറിയുന്നില്ലെന്നേയുള്ളൂ. ജയറാമേട്ടനെ കണ്ടിട്ടില്ല. പുള്ളി എന്തോ ഷൂട്ടിംഗ് തിരക്കിലൊക്കെയാണെന്ന് തോന്നുന്നു. ഇവിടെയാരും ജയറാമേട്ടന്‍ വന്നോ എന്നൊന്നും ചോദിച്ചിട്ടില്ല.
പുറമെയുള്ളവരാണ് ഇതേക്കുറിച്ച് ചോദിക്കുന്നത്. ചിലപ്പോള്‍ വരുമായിരിക്കും. ശ്രീനിയേട്ടന്‍ എല്ലാം തുറന്ന് പറയുന്ന ആളാണെങ്കിലും, ഒരാളുമായിട്ടും വഴക്കോ, പ്രശ്‌നങ്ങളോ ഇല്ല. ഇഷ്ടപ്പെടാത്തത് കണ്ടാല്‍ തുറന്നുപറയുന്നു എന്നേയുള്ളൂ. എല്ലാവരെയും വലിയ ഇഷ്ടമാണ്. ‘ ആന്റണി പറയുന്നു.
















