Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ശവത്തില്‍ കുത്തല്ലെടാ മക്കളെ! അച്ഛന്റെ ആ അവസ്ഥയും സിനിമയാക്കി!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2026, 01:16 pm IST
in Entertainment

എന്നെ എഴുത്തിന്റെ അണ്ഡകടാഹത്തിലേക്ക് വലിച്ചിട്ട മനുഷ്യന്‍ എന്നായിരുന്നു പ്രിയദര്‍ശനെക്കുറിച്ച് ശ്രീനിവാസന്‍ പറഞ്ഞിരുന്നത്. ചെന്നൈയില്‍ നിന്നും അഭിനയിക്കാന്‍ വിളിച്ചുവരുത്തി എന്നെ തിരക്കഥാകൃത്താക്കിയത് പ്രിയനാണ്. അഭിനയിക്കണമെങ്കില്‍ എഴുതിയേ തീരൂയെന്നായിരുന്നു. അങ്ങനെയാണ് ഞാന്‍ എഴുത്തുകാരനായതെന്ന് ശ്രീനിവാസന്‍ പറഞ്ഞിരുന്നു. അന്നത്തെ നായക സങ്കല്‍പ്പങ്ങള്‍ക്ക് ഒട്ടും ചേരാത്ത രൂപമായിരുന്നു ശ്രീനിവാസന്റേത്. അഭിനയം പഠിക്കാന്‍ തന്നെ വന്നതാണോയെന്നായിരുന്നു ശ്രീനിയോട് ജൂറി ചോദിച്ചത്. വഴി തെറ്റി വന്നതല്ലല്ലോ എന്ന ചോദ്യം വന്നിരുന്നു. എന്റെ മുഖം കണ്ടിട്ടല്ലേ ഇങ്ങനെയൊരു ചോദ്യം. നായകനും, സഹനായകനും മാത്രമല്ലല്ലോ, ഡ്രൈവറും, വേലക്കാരനുമൊക്കെ സിനിമയിലില്ലേ, അവരും നന്നായി അഭിനയിക്കണ്ടേ, അങ്ങനെയുള്ള വേഷങ്ങള്‍ കിട്ടില്ലേ എന്നായിരുന്നു ശ്രീനിയുടെ ചോദ്യം. ജൂറി അംഗങ്ങള്‍ വരെ ചിരിച്ചുപോയ നിമിഷമായിരുന്നു അത്.

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ പോവുന്നതില്‍ അച്ഛന് എതിര്‍പ്പായിരുന്നു. ഇത് കൊണ്ട് മകന്‍ രക്ഷപ്പെടുമോ എന്ന ആശങ്കയായിരുന്നു അദ്ദേഹത്തിന്. ഫീസ് കൊടുത്ത് മകനെ പഠിക്കാന്‍ വിടാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. രാജ്യങ്ങള്‍ തമ്മില്‍ പ്രശ്‌നമുണ്ടായാല്‍ സന്ധി സംഭാഷണങ്ങള്‍ നടക്കാറുണ്ടെന്ന് ശ്രീനി പറഞ്ഞപ്പോള്‍ അച്ഛന്‍ പൊട്ടിച്ചിരിക്കുകയായിരുന്നു. പിന്നീടൊരിക്കലും അച്ഛന്‍ അങ്ങനെ ചിരിക്കുന്നത് കണ്ടിട്ടില്ല. ജീവിതമാണെങ്കിലും എല്ലാത്തിനെയും തമാശയോടെയാണ് അവതരിപ്പിക്കാറുള്ളത്. എല്ലാം പറഞ്ഞ് ശ്രീനി തന്നെ ആദ്യം ചിരിക്കും. തമാശ പറഞ്ഞ് കരയിപ്പിക്കുന്നൊരാളേ നമ്മുടെ കൂട്ടത്തിലുള്ളൂ. എല്ലാത്തിനെയും നര്‍മത്തോടെ കാണുന്ന പ്രകൃതമായിരുന്നു. നമ്മളൊരാളെ വഴക്ക് പറയേണ്ടി വരുമ്പോള്‍, അത് പരിഹാസ രൂപേണ പറഞ്ഞാല്‍ അടി കിട്ടില്ല. കൂടെയുള്ളവര്‍ കൂടി ചിരിച്ചാല്‍ എല്ലാവരെയും തല്ലാന്‍ കഴിയില്ലല്ലോ എന്നാണ് ശ്രീനിയുടെ ചോദ്യം.

വരവേല്‍പ്പും, സന്മനസുള്ളവര്‍ക്ക് സമാധാനവുമെല്ലാം അദ്ദേഹത്തിന്റെ ജീവിതത്തിലെ അനുഭവങ്ങളായിരുന്നു. ഞാന്‍ സമ്പാദിച്ച സ്വത്തുക്കള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം. ബസ് വാങ്ങി വീട് വരെ ജപ്തിയിലായിരുന്നു. ജപ്തിയുടെ തലേന്ന് ശ്രീനിവാസനും ചേട്ടനും കൂടി സ്വത്തുക്കള്‍ വീതം വെക്കുന്നതിനെക്കുറിച്ച് തര്‍ക്കമായിരുന്നു. ഊട്ടിയിലെ വീട് എനിക്ക് വേണമെന്ന് ശ്രീനി പറഞ്ഞപ്പോള്‍ ബിസിനസ് ഞാന്‍ നോക്കാമെന്നായിരുന്നു ചേട്ടന്റെ കമന്റ്. ഇതെല്ലാം കേട്ട് നിന്ന അച്ഛനാവട്ടെ ശവത്തില്‍ കുത്തല്ലെടാ മക്കളെ എന്ന് പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു. അച്ഛനെ അത്രയധികം വിഷമിച്ച് കണ്ട ഒരേയൊരു സമയമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ബിസിനസ് തുടങ്ങിയപ്പോള്‍ ശ്രീനിക്കും അങ്ങനെയൊരു മോഹം. അങ്ങനെയാണ് ചെമ്മീന്‍കെട്ട് തുടങ്ങുന്നത്. ബാങ്ക് ലോണുകളൊക്കെ എടുത്തായിരുന്നു ബിസിനസിലേക്ക് തിരിഞ്ഞത്. കുറച്ച് നാളുകള്‍ക്ക് ശേഷം അതേക്കുറിച്ച് സംസാരിക്കുമ്പോള്‍ വിഷയം മാറ്റിക്കളയും. ഇതിന്റെയൊക്കെ വല്ല ആവശ്യമുണ്ടായിരുന്നോ എന്ന് ചോദിക്കുമ്പോള്‍ ചെമ്മീന് അറിയില്ലല്ലോ ഞാന്‍ നടന്‍ ശ്രീനിവാസനാണെന്ന് എന്നായിരുന്നു മറുപടി. അങ്ങനെയൊരാളാണ് അദ്ദേഹം.

എന്റെ സിനിമാജീവിതത്തില്‍ നിര്‍ണായക പങ്ക് വഹിച്ചയാളാണ് ശ്രീനിവാസന്‍. തമാശ പറയുന്നതിനിടയില്‍, സമൂഹത്തിന് ഉപകാരപ്രദമാവുന്ന എന്തെങ്കിലും ആശയങ്ങള്‍ കൂടി ചേര്‍ത്താല്‍ നന്നായിരിക്കും എന്ന് പറഞ്ഞിരുന്നു. വെറും തമാശ പടങ്ങള്‍ എടുത്തിരുന്ന എന്റെ സിനിമാജീവിതത്തെ മാറ്റിമറിക്കുകയായിരുന്നു. കെബി ഗണേഷ് കുമാറും, പ്രേംകുമാറും, കമലും എം മോഹനനും ശ്രീനിവാസനുമായുള്ള ആത്മബന്ധത്തെക്കുറിച്ച് സംസാരിച്ചിരുന്നു.

 

Tags: MammoottyPriyadarshanLatest newsmalayalam moivesreeenivasan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടേയും മുരളിയേട്ടന്‍

Kerala

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

Kerala

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

Kerala

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

Kerala

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പുതിയ വാര്‍ത്തകള്‍

ഏകദിന ടീമില്‍ സഞ്ജു ഇല്ല; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

കെ.വി. തോമസ് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിസ്ഥാനം ഒഴിഞ്ഞു, കേരളഹൗസിലെ മുറിയും വിട്ടുനൽകി

ലോകകപ്പ് സംപ്രേഷണം: ഫിഫ അധികൃതര്‍ ഭാരതത്തില്‍

ഇന്‍ഡോ-മെഡിറ്ററേനിയനിലെ തന്ത്രപരമായ പങ്കാളിത്തം

വന്ദേമാതരത്തോട് എന്തേ ഇത്ര അസഹിഷ്ണുത?

നന്ദി കാണിച്ചവരോട് നന്ദി

പൂനെയിൽ പാർപ്പിട സമുച്ചയത്തിലെ ലിഫ്റ്റിൽ കുടുങ്ങി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം

രാജ്യത്തുള്ളത് വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങള്‍: തെക്ക്, വടക്ക്, കിഴക്ക് മേഖലകളില്‍ മഴ; ഉത്തരേന്ത്യയില്‍ കൊടും ചൂട്

ജേര്‍ണലിസം, ഫിലിം പ്രൊഡക്ഷന്‍ മാഗ്‌കോമിലേക്ക് അപേക്ഷിക്കാം

സമുദ്ര സുരക്ഷാ ദൗത്യത്തില്‍ പങ്കെടുത്ത് കൊച്ചിയില്‍
മടങ്ങിയെത്തുന്ന ഐഎന്‍എസ് സുനൈന

സമുദ്രമേഖലാ സഹകരണം: ദൗത്യവിജയവുമായി ഐഒഎസ് സാഗര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.