Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എന്താണ് വാജി വാഹനം? അയ്യപ്പന്റെ വാഹനം പുലിയോ കുതിരയോ?

ധര്‍മ്മശാസ്താവായ അയ്യപ്പന്റെ വാജിവാഹനം തന്ത്രിക്ക് നല്‍കി എന്നത് വലിയ വിവാദമായിരിക്കുകയാണ്. പക്ഷെ എന്താണ് ഈ വാജിവാഹനം?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2026, 10:49 pm IST
inKerala

ശബരിമല: ധര്‍മ്മശാസ്താവായ അയ്യപ്പന്റെ വാജിവാഹനം തന്ത്രിക്ക് നല്‍കി എന്നത് വലിയ വിവാദമായിരിക്കുകയാണ്. പക്ഷെ എന്താണ് ഈ വാജിവാഹനം? ധർമ്മശാസ്താവായ അയ്യപ്പന്റെ വാഹനമത്രെ വാജി അഥവാ കുതിര. ശക്തിയുടെയും വാഹനത്തിന്റെയും പ്രതീകമായ കുതിരയുടെ പുറത്താണ് പ്രധാനമായും അയ്യപ്പന്‍ യാത്ര ചെയ്തിരുന്നത് എന്ന് പറയുന്നു.

അയ്യപ്പന്‍ പുലിയുടെ പുറത്ത് വരുന്നത് കണ്ട് പലരും അയ്യപ്പന്റെ വാഹനം പുലിയാണെന്ന് തെറ്റിദ്ധരിച്ചിരുന്നു. പക്ഷെ അയ്യപ്പന്റെ പ്രധാന വാഹനം കടുവയും പുലിയും അല്ല, കുതിരയാണ്. ദേവന്മാരുടെയും ദേവതകളുടെയും ക്ഷേത്രങ്ങളിലെ കൊടിമരത്തിൽ അതാതു ദേവതമാരുടെ വാഹനം പ്രതിഷ്‌ഠിക്കാറുണ്ട്. ശബരിമലയിലും മറ്റു ധർമ്മശാസ്‌താക്ഷേത്രങ്ങളിലും കൊടിമരത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് കുതിരയാണ്

അയ്യപ്പൻ പുലിമുകളിലേറി പന്തളത്തു കൊട്ടാരത്തിൽ വന്ന ഐതീഹ്യമാണു നമ്മളെ പുലിവാഹനനായി കരുതിപോരുന്നതും ആ പേർ വിളിക്കുന്നതും.

അയ്യപ്പനെ സ്തുതിക്കുന്ന സുപ്രസിദ്ധമായ ഹരിവരാസനം എന്ന് തുടങ്ങുന്ന ഗാനത്തില്‍ വാജി വാഹനത്തെ സൂചിപ്പിക്കുന്ന ഒരു വരിയുണ്ട്. “കളഭ കേസരി വാജി വാഹനം” എന്നാണ് വർണിക്കുന്നത്. ഇതിന്റെ അര്‍ത്ഥം ഇപ്രകാരമാണ്: കളഭം അണിഞ്ഞ മനോഹരശരീരമുള്ളവനും ആന, സിംഹം, കുതിര എന്നിവരെ വാഹനമാക്കിയവനുമായ അയ്യപ്പനെയാണ് ഈ വരികള്‍‍ വിവരിക്കുന്നത്. അതായത് അയ്യപ്പന്‍ ആനയെയും സിംഹത്തെയും കുതിരയെയും എല്ലാം വാഹനമാക്കിയവനാണെന്ന് പറയുന്നു. 64 അയ്യപ്പശരണങ്ങളിൽ അയ്യപ്പനെ പുലിവാഹനനായും വാഴ്‌ത്തുന്നു. ശാസ്താവിന്റെ വിവിധ ഭാവങ്ങളിൽ ഇത്യാദികളേ ഒക്കെ വാഹനമായി അദ്ദേഹം സ്വീകരിക്കുന്നു.

കളമൃദുസ്‌മിതം സുന്ദരാനനം-
കളഭകോമളം ഗാത്രമോഹനം

കളഭകേസരി വാജിവാഹനം-
ഹരിഹരാത്മജം ദേവമാശ്രയേ..

ഈ വരികളുടെ അര്‍ത്ഥം ഇപ്രകാരമാണ്:.
മന്ദസ്മേരമുഗ്ധമായ സുന്ദര മുഖമുള്ളവനും
കളഭം അണിഞ്ഞ മനോഹരശരീരമുള്ളവനും
ആന, സിംഹം, കുതിര എന്നിവരെ വാഹനമാക്കിയവനും ആയ
ഹരിഹര പുത്രനായ ദേവാ, നിന്നെ ആശ്രയിക്കുന്നു.

എന്താണ് ശബരിമലയിലെ വാജിവാഹനം?

ശബരിമലയിലെ കൊടിമരത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന വാജിവാഹനമായ കുതിരയുടെ ഭാരം 11 കിലോഗ്രാമാണ്. കുതിര, അതിന് താഴെയുള്ള പീഠം, അതിന് താഴെയുള്ള അഷ്ടദിക്പാലകര്‍- ഇതെല്ലാം ചേര്‍ന്നാണ് കൊടിമരത്തില്‍ പിടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ആകെ ഭാരം 11 കിലോഗ്രാമാണ്. ഇത് ഏകദേശം 75 വര്‍ഷത്തോളം പഴക്കമുള്ളതാണ്. ആദ്യം പഞ്ചലോഹത്തില്‍ നിര്‍മ്മിച്ച ഈ വാജിവാഹനത്തില്‍ പിന്നീട് സ്വര്‍ണ്ണം പൂശിയിരുന്നു. ഇടിമിന്നലേല്‍ക്കുമ്പോള്‍ ഇറിഡിയമായി മാറുന്ന രാസമിശ്രിതമാണ് ഇതെന്ന് പറയുന്നു. അങ്ങിനെ മാറിയിട്ടുണ്ടെങ്കില്‍ ഇതിന്റെ വില കണക്കാക്കാന്‍ പ്രയാസാണ്. അയ്യപ്പന്റെ വാജിവാഹനം എന്ന സങ്കല്‍പമെടുത്താനും ഈ വാജിവാഹനം അമൂല്യമായ നിധി തന്നെ. ഉത്സവം നടക്കുന്ന നാള്‍ മുതല്‍ ആറാട്ട് വരെയുള്ള ദിവസങ്ങളില്‍ അയ്യപ്പന്‍ ഈ വാജിവാഹനത്തിന് പുറത്താണ് സഞ്ചരിക്കുക എന്നതാണ് സങ്കല്‍പം.

Tags: SABARIMALALord AyyappaHarivarasanamGold theft in SabarimalaVajiVahanam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Kerala

ദേവസ്വം വിജിലന്‍സില്‍ അഴിച്ചു പണിക്ക് സര്‍ക്കാരിന്റെ നീക്കം

Kerala

ഈ സ്ഥിതിയാണെങ്കില്‍ ബദല്‍ സംവിധാനം ആലോചിക്കേണ്ടിവരും; ശബരിമല തീര്‍ഥാടനത്തിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി

Kerala

ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.