ജയലളിതയെ വിമർശിച്ചതിന്റെ പേരിൽ പാർട്ടി പ്രവർത്തകരും , അനുയായികളും തന്നെ തട്ടിക്കൊണ്ടുപോയതായി സൂപ്പർസ്റ്റാർ രജനികാന്ത്. തന്നെ അന്ന് രക്ഷിച്ചത് നടൻ ഭാഗ്യരാജാണെന്നും രജനികാന്ത് പറഞ്ഞു.ഇന്ത്യൻ സിനിമയിൽ അമ്പത് വർഷം പൂർത്തിയാക്കിയ നടനും സംവിധായകനും തിരക്കഥാകൃത്തുമായ കെ.ഭാഗ്യരാജിനെ ആദരിക്കുന്ന ചടങ്ങിലാണ് രജനികാന്തിന്റെ വെളിപ്പെടുത്തൽ
ശിവാജി ഗണേശന് ഷെവലിയർ ബഹുമതി ലഭിച്ചത് ആദരിക്കാൻ ഒരു പരിപാടി സംഘടിപ്പിച്ചു . അന്ന് ചടങ്ങിൽ നന്ദി പറയേണ്ടത് രജനികാന്ത് ആയിരുന്നു. അന്ന് സർക്കാരിനെതിരെ സംസാരിച്ചതിന് പിന്നാലെ ജയലളിതയ്‌ക്കും എഐഡിഎംകെ പ്രവർത്തകർക്കും ചില ആരാധകർക്കും അതൃപ്തിയുണ്ടായി. പ്രസംഗത്തിന് പിന്നാലെ തുറന്ന ജീപ്പില്‍ രജനികാന്തിനെ കൊണ്ടുപോയി ചെപോക്ക് സ്റ്റേഡിത്തിലെ ആരാധകരും പാർട്ടി പ്രവർത്തകരുമെല്ലാം മർദിക്കാൻ തുടങ്ങി
പൊലീസ് കണ്ടിട്ടും അന്ന് ഇടപെട്ടില്ല. അന്ന് ആള്‍ക്കൂട്ട അതിക്രമത്തിൽ നിന്ന് രക്ഷിച്ചത് നടനും സംവിധായകനുമായ ഭാഗ്യരാജ് ആണ് എന്നും രജനികാന്ത് പറഞ്ഞു.
‘ ഞാൻ അന്ന് പ്രസംഗിച്ചത് ജയലളിതയെ വല്ലാതെ ബാധിച്ചു. വേദി വിട്ട് വെളിയിൽ ഇറങ്ങിയപ്പോൾ എഐഡിഎംകെ പാർട്ടിക്കാരും ആരാധകരുമെല്ലാം എനിക്കെതിരെ തിരിഞ്ഞിരുന്നു. എന്നോട് ജീപ്പിൽ കയറാൻ പറഞ്ഞു, അപ്പോൾ കൂടെയുള്ള ഒന്ന് രണ്ട് പേര് വേണ്ട എന്ന് പറഞ്ഞിട്ടും ഞാൻ അതിൽ കയറി. എന്നെ അതിൽ കയറ്റി, ഗ്രൗണ്ട് വഴി ഇവർ ജീപ്പ് ഇട്ട് കറക്കി കൊണ്ടിരിക്കുന്നു. പോകുന്ന വഴിയെല്ലാം എന്റെ തലക്കിട്ടു അടിക്കുകയും അല്ലാതെ പുറകിൽ നിന്നുമൊക്കെ തല്ലുന്നുണ്ടായിരുന്നു. കൂട്ടത്തിൽ തെറിയും. ഇതെല്ലാം കണ്ട് കൊണ്ട് ഒരു പൊലീസ് ഓഫീസർ അവിടെ നിൽപ്പുണ്ട്. പക്ഷേ പുള്ളിക്ക് ഇടപെടണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും മുഖ്യമന്ത്രിയെ പറഞ്ഞത് കൊണ്ട് അയാൾ പേടിച്ച് നിൽക്കുകയാണ്.
അപ്പോഴാണ് നമ്മുടെ ഭാഗ്യരാജ് സാർ ഇത് കാണുന്നത്. അദ്ദേഹം പൊലീസ് ഓഫിസറോട് ചെന്ന് അത് നിർത്താൻ പറഞ്ഞു. പുള്ളി ഒന്നും മിണ്ടിയില്ല. ഇദ്ദേഹം ചൂടാവാൻ തുടങ്ങി. ഫിലിം ഇൻഡസ്ട്രി മുഴുവൻ ഇളകും, പ്രശ്നം ഉണ്ടാക്കും, മാധ്യമങ്ങളെ അറിയിക്കും, അങ്ങനെ അവസാനം ആ പൊലീസ് ഓഫിസറെ വിരട്ടിച്ചാണ് എന്നെ ആ ജീപ്പിൽ നിന്ന് ഇറക്കി കൊണ്ട് വരുന്നത്. ഞങ്ങൾ വന്ന ആർട്ടിസ്റ്റ് ഉണ്ടായിരുന്ന ബസ് ഒക്കെ പോയി, ഇദ്ദേഹം വേറൊരു വണ്ടി എനിക്ക് അറേഞ്ച് ചെയ്ത് തന്നു എന്നെ അതിൽ കയറ്റി വിട്ട്
‘വീട്ടിൽ ചെന്നിട്ട് കണ്ടിപ്പാ എന്നെ ഫോൺ ചെയ്യണം’ എന്ന് പറഞ്ഞു എനിക്ക് ധൈര്യം തന്ന് അയച്ചു. ആ നന്ദി ഒരിക്കലും ഞാൻ മറക്കില്ല സാർ.’ രജനികാന്ത് പറയുന്നു.
















