ശബരിമല സ്വർണക്കൊള്ള കേസില്‍ ശബരിമല മുൻ തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിലായത് കഴിഞ്ഞ ദിവസമാണ്. പോറ്റിക്ക് അവസരമൊരുക്കി കൊടുത്തത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. രഹസ്യമായി കണ്ഠര് രാജീവരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തു.
ഈ കേസ് തന്ത്രിയിൽ നിൽക്കുകയില്ലെന്നും ജയറാം അടക്കമുള്ളവർ പെടാൻ സാധ്യതയുണ്ടെന്നും പറയുകയാണിപ്പോൾ മുൻ ബിഗ് ബോസ് താരം സായ് കൃഷ്ണ. 2004 മുതൽ അയ്യപ്പ പ്രതിഷ്ഠയുള്ള കേരളത്തിന് പുറത്തുള്ള അമ്പലങ്ങളിൽ കണ്ഠരര് രാജീവരുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും സായ് കൃഷ്ണ പറഞ്ഞു.
‘ പോറ്റിയുടെ മുകളിൽ ആളുകളുണ്ട്. പോറ്റിയുടെ താഴത്തേക്കുള്ള ആളുകളെ നിങ്ങൾ നോക്കരുത്. പോറ്റിയുടെ മുകളിലോട്ട് നിങ്ങൾ നോക്കൂ. ദൈവതുല്യരായ ആളുകളാണ് അവരെല്ലാം. മുമ്പ് ചെയ്ത ഒന്ന് രണ്ട് വീഡിയോകളിൽ അവരെ ഞാൻ പിൻ പോയിന്റ് ചെയ്ത് പറഞ്ഞിട്ടുണ്ട് തന്ത്രിക്ക് പങ്ക് കാണുമെന്ന്. അത് തീർച്ചയാണ്.
പോറ്റിയുടെ കൂടെയുണ്ടായിരുന്നത് തന്ത്രിയാണ്. മറ്റൊരു കാര്യം കൂടി പറയാം ജയറാമും പെടും. അടുത്തൊരു അറസ്റ്റോ ചോദ്യം ചെയ്യലോ ഉണ്ടായി കഴിഞ്ഞാൽ ജയറാം പെടും. ജയറാം മാത്രമല്ല… ആ ബെൽറ്റിൽ പെട്ട കുറേ എണ്ണങ്ങൾ ക്ഷ, ണ്ണ വരയ്‌ക്കും.കണ്ഠരര് രാജീവരുടെ സ്വത്ത് വിവരങ്ങൽ അടക്കം വെളിപ്പെടുത്തേണ്ട ആവശ്യം വരും. പിന്നെ വെള്ള പെയിന്റും പുട്ടിയുമെല്ലാമായി രാഹുൽ ഈശ്വർ കണ്ഠരര് രാജീവരെ വെളുപ്പിക്കാൻ ഇറങ്ങിയിട്ടുണ്ട്. ഈ കേസിൽ പുതിയൊരു ഭാഷ്യം കൊണ്ടുവരണമല്ലോ
കാരണം ഈ കേസ് തന്ത്രിയിൽ നിൽക്കുകയില്ല. രണ്ട്, മൂന്ന് സിനിമ സെലിബ്രിറ്റികളെ കൂടി എടുത്ത് വെച്ച് തന്ത്രിയുടെ മുകളിൽ പോറ്റി, പോറ്റിയുടെ മുകളിൽ തന്ത്രി എന്നിങ്ങനെ വരും. പക്ഷെ തന്ത്രിക്ക് മുകളിലേക്ക് ഉള്ളവരുടെ കാര്യങ്ങൾ പുറത്ത് വരാൻ സാധ്യതയില്ല. ആ സമയം ആകുമ്പോഴേക്ക് ഇഡിയും എസ്ഐടിയും എല്ലാം ചേർന്ന് വേറൊരു സ്കെച്ച് ഉണ്ടാക്കിയിട്ട് നിർത്തും.“ എന്നും സായ് കൃഷ്ണ പറയുന്നു.
















