Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാതാ വൈഷ്ണോ ദേവി മെഡിക്കൽ കോളേജിന്റെ അംഗീകാരം റദ്ദാക്കിയത് മുസ്ലീങ്ങൾ ചേര്‍ന്നത് കൊണ്ടെന്ന് മീഡിയവണ്‍ ;അല്ല,സൗകര്യങ്ങളില്ലാത്തതിനാല്‍

മ്മു കാശ്മീരിലെ മാതാ വൈഷ്ണോ ദേവി മെഡിക്കൽ കോളേജിന്റെ അംഗീകാരം റദ്ദാക്കിയത് അവിടെ അഡ്മിഷൻ നേടിയ ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും മുസ്ലീങ്ങൾ ആയതുകൊണ്ടാണെന്ന കൊണ്ടുപിടിച്ച പ്രചാരണം അഴിച്ചുവിടുകയാണ് മീഡിയ വണ്‍ ചാനല്‍, മാധ്യമം ദിനപത്രം, ദേശാഭിമാനി എന്നീ മാധ്യമങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2026, 10:35 pm IST
in India

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ മാതാ വൈഷ്ണോ ദേവി മെഡിക്കൽ കോളേജിന്റെ അംഗീകാരം റദ്ദാക്കിയത് അവിടെ അഡ്മിഷൻ നേടിയ ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും മുസ്ലീങ്ങൾ ആയതുകൊണ്ടാണെന്ന കൊണ്ടുപിടിച്ച പ്രചാരണം അഴിച്ചുവിടുകയാണ് മീഡിയ വണ്‍ ചാനല്‍, മാധ്യമം ദിനപത്രം, ദേശാഭിമാനി എന്നീ മാധ്യമങ്ങള്‍. എന്നാല്‍ ഈ പ്രചാരണം അവാസ്തവവും ദുരുദ്ദേശപരവുമാണ്. കാരണം ഈ മെഡിക്കല്‍ കോളെജിന് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന പരാതി തുടര്‍ച്ചയായി വരികയും പരിശോധനയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന് കണ്ടെത്തുകയും ചെയ്തതിനാലാണ് ഈ മെഡിക്കല്‍ കോളെജിനുള്ള അംഗീകാരം നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി) റദ്ദാക്കിയത്.

മാത്രമല്ല, നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെറിറ്റില്‍ ഇവിടെ പ്രവേശനം നേടിയ കുട്ടികളെ ഇന്ത്യയിലെ മറ്റ് മെഡിക്കല്‍ കോളെജുകളില്‍ പ്രവേശനം നല്‍കുമെന്നും നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ ആരുടെയും എംബിബിഎസ് പഠനം മുടങ്ങില്ല.

എന്താണ് ആ മെഡിക്കൽ കോളേജിന്റെ അംഗീകാരം നഷ്ടപ്പെടാനുള്ള യഥാർത്ഥ കാരണങ്ങൾ എന്ന് എന്തുകൊണ്ട് നമ്മുടെ മാധ്യമങ്ങൾ അന്വേഷിക്കുന്നില്ല? മാതാ വൈഷ്ണോദേവി ക്ഷേത്രത്തില്‍ ഭക്തര്‍ നല്കിയ സംഭാവനകള്‍ കൊണ്ട് കെട്ടിയുയര്‍ത്തിയ മെഡിക്കല്‍ കോളെജ് ആയിരുന്നു ഇത്. ഇതില്‍ ആകെയുള്ള 50 സീറ്റുകളില്‍ 42 സീറ്റുകളിലും പ്രവേശനം ലഭിച്ചത് കശ്മീരിലെ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു. നീറ്റ് പരീക്ഷയില്‍ മികച്ച പ്രകടനം നടത്തിയ കുട്ടികള്‍ക്ക് റാങ്ക് അടിസ്ഥാനത്തിലാണ് പ്രവേശനം നല‍്കിയത്.

ഇതിനിടെ ക്ഷേത്രവുമായി ബന്ധപ്പെട്ട ചില സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്ത് വന്നു എന്നത് ശരിയാണ്. കാരണം ഹരിയാനയിലെ അല്‍ഫല മെഡിക്കല്‍ കോളെജില്‍ പഠിപ്പിക്കുന്ന ജമ്മുകശ്മീരില്‍ നിന്നുള്ള ഡോക്ടറും കൂട്ടുകാരായ മറ്റ് മുസ്ലിം ഡോക്ടര്‍മാരും ചേര്‍ന്ന് ഇസ്ലാമിക ഭീകരവാദപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടിരുന്നു. ഇതില്‍ ജമ്മുകശ്മീരില്‍ നിന്നുള്ള ഡോക്ടറായ ഉമര്‍ നബി ആണ് ദല്‍ഹിയില്‍ കാര്‍ബോംബ് സ്ഫോടനം നടത്തിയത്. അതിനാല്‍ കശ്മീരില്‍ നിന്നുള്ള 42 വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച് ഒരിടത്ത് പഠിക്കാനെത്തിയാല്‍ ഇവിടെയും ഹരിയാനയിലെ അല്‍ഫല യൂണിവേഴ്സിറ്റിയില്‍ സംഭവിച്ചതുപോലെ ഭീകരവാദം തലപൊക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. പക്ഷെ നീറ്റ് പരീക്ഷ പ്രകാരം അഡ്മിഷന്‍ നേടിയ കുട്ടികള്‍ക്ക് പ്രവേശനം നല്‍കുകയും ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.

അതിന് ശേഷം മൂന്ന് മാസത്തിന് ശേഷമാണ് കോളെജ് അടച്ചത്. അതിന് പിന്നില്‍ കോളെജിന് അടിസ്ഥാനസൗകര്യമില്ലെന്ന പരാതി ചില വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അടിക്കടി ഉന്നയിച്ചതാണ് പ്രശ്നമായത്. പരാതികള്‍ ആവര്‍ത്തിച്ചതോടെ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി) നേരിട്ട് കോളെജില്‍ അന്വേഷണം നടത്തുകയായിരുന്നു. സൗകര്യങ്ങളില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇവിടുത്തെ എംബിബിഎസ് കോഴ്സ് റദ്ദാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് മാതാ വൈഷ്ണോേദേവി മെഡിക്കല്‍ കോളെജിലെ എംബിബിഎസ് കോഴ്സ് റദ്ദാക്കിയത്. അല്ലാതെ മുസ്ലിങ്ങള്‍ കൂടുതല്‍ പ്രവേശനം നേടിയതുകൊണ്ടല്ല.നിര്‍ഭാഗ്യകരമെന്ന് പറയട്ടെ അങ്ങിനെ പ്രചരിപ്പിക്കുകയാണ് മീഡിയ വണ്ണും ദേശാഭിമാനിയും മാധ്യമം ദിനപത്രവും.

ഇനി ഇതേക്കുറിച്ച് കൂടുതല്‍ വിശദീകരണം ആവശ്യമുള്ളവര്‍ക്ക് ശ്രീജിത് പണിക്കരുടെ ഈ വീഡിയോ കാണാം:

ജമ്മു കാശ്മീരിലെ മാതാ വൈഷ്ണോ ദേവി മെഡിക്കൽ കോളേജിന്റെ അംഗീകാരം റദ്ദാക്കിയത് അവിടെ അഡ്മിഷൻ നേടിയ ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും മുസ്ലീങ്ങൾ ആയതുകൊണ്ടാണ് എന്ന പ്രചാരണം അവാസ്തവവും ദുരുദ്ദേശപരവുമാണ്. എന്താണ് ആ മെഡിക്കൽ കോളേജിന്റെ അംഗീകാരം നഷ്ടപ്പെടാനുള്ള യഥാർത്ഥ കാരണങ്ങൾ എന്ന്…

— Sreejith Panickar (@PanickarS) January 10, 2026

Tags: MBBS studyJammu Kashmir studentsdeshabhimaniMedia OneNational Medical CommissionMadhyamamKatraVaishnodevi templeShri Mata Vaishnodevi Institute of Medical excellence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

Kerala

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

Kerala

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

Kerala

ശമ്പളം തരൂ..ഞങ്ങൾ പട്ടിണിയിലാണ്..ആരും അറിയാത്ത മാധ്യമം പത്രത്തിന്റെ തട്ടിപ്പ്

പുതിയ വാര്‍ത്തകള്‍

ഷോക്കേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരന് ദാരുണാന്ത്യം; അപകടം അറ്റകുറ്റപ്പണക്കിടെ

കസ്റ്റഡിയില്‍ നിന്ന് പ്രതികള്‍ ചാടിപ്പോയ സംഭവം; മൂന്ന് പോലീസുകാര്‍ക്കെതിരെ നടപടി

രണ്ടാംഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു, പോളിങ് ഏജൻ്റിന് ക്രൂരമർദ്ദനം

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽ 731 സ്റ്റെനോഗ്രാഫർ ഒഴിവുകൾ : യോഗ്യത പ്ലസ് ടു, വിജ്ഞാപനം പ്രസിദ്ധീകരിച്ചു

മോഷണക്കേസിൽ സിപിഎം പ്രവര്‍ത്തകനെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു, പിടിയിലായ ഷിനോസ് മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.