Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വെനസ്വേലയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ കൊളംബിയ സന്ദര്‍ശനം വിവാദമാകുന്നു; മയക്കമരുന്നിന്റെ ഈ നാട്ടിലേക്ക് എന്തിന് പോയി?

ന്യൂദല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ കൊളംബിയ സന്ദര്‍ശനം വെനസ്വേലയ്‌ക്കെതിരായ ട്രംപിന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ചയാകുന്നു. ട്രംപ് അമേരിക്കയിലേക്കുള്ള മയക്കമരുന്ന് കടത്തിന്റെ പേരില്‍ വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെ വിമര്‍ശിക്കുമ്പോള്‍, വാസ്തവത്തില്‍ അതിനേക്കാള്‍ അപകടകരമായ രാജ്യമാണ് കൊളംബിയ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2026, 06:08 pm IST
in India
രാഹുല്‍ ഗാന്ധി കൊളംബിയക്കാരിയായ കാമുകി വെറോനിക്ക കാര്‍ട്ടെലിയ്ക്കൊപ്പം (വലത്ത്) കൊളംബിയയില്‍ ഒരു സംഗീതട്രൂപ്പിനൊപ്പം ഡ്രം കൊട്ടുന്ന രാഹുല്‍ ഗാന്ധി (ഇടത്ത് മുകളില്‍) കൊളംബിയയിലെ ഇഐഎ യൂണിവേഴ്സിറ്റിയില്‍ ഇന്ത്യയെ വിമര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി (ഇടത്ത് താഴെ)

രാഹുല്‍ ഗാന്ധി കൊളംബിയക്കാരിയായ കാമുകി വെറോനിക്ക കാര്‍ട്ടെലിയ്ക്കൊപ്പം (വലത്ത്) കൊളംബിയയില്‍ ഒരു സംഗീതട്രൂപ്പിനൊപ്പം ഡ്രം കൊട്ടുന്ന രാഹുല്‍ ഗാന്ധി (ഇടത്ത് മുകളില്‍) കൊളംബിയയിലെ ഇഐഎ യൂണിവേഴ്സിറ്റിയില്‍ ഇന്ത്യയെ വിമര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി (ഇടത്ത് താഴെ)

ന്യൂദല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ കൊളംബിയ സന്ദര്‍ശനം വെനസ്വേലയ്‌ക്കെതിരായ ട്രംപിന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ചയാകുന്നു. ട്രംപ് അമേരിക്കയിലേക്കുള്ള മയക്കമരുന്ന് കടത്തിന്റെ പേരില്‍ വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെ വിമര്‍ശിക്കുമ്പോള്‍, വാസ്തവത്തില്‍ അതിനേക്കാള്‍ അപകടകരമായ രാജ്യമാണ് കൊളംബിയ.

അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ മയക്കമരുന്ന് കയറ്റി അയയ്‌ക്കുന്ന കൊളംബിയയിലേക്ക് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി എന്തിനാണ് പോയത്? അമേരിക്കയിലേക്ക് അനധികൃതമായി നുഴഞ്ഞുകയറുന്നവരില്‍ നല്ലൊരു പങ്ക് കൊളംബിയയില്‍ നിന്നുള്ളവരാണ്. ഒരു പക്ഷെ വെനിസ്വേലയില്‍ നിന്നുള്ളവരേക്കാള്‍ അധികം. 2025 സെപ്തംബര്‍-ഒക്ടോബര്‍ കാലത്താണ് രാഹുല്‍ ഗാന്ധി കൊളംബിയയിലേക്ക് പോയത്. തെക്കേ അമേരിക്കന്‍ രാജ്യങ്ങളായ ചിലി, പെറു, ബ്രസീല്‍ എന്നിവ സന്ദര്‍ശിക്കുന്ന കൂട്ടത്തിലാണ് കൊളംബിയയും സന്ദര്‍ശിച്ചത്. .

ഇന്ത്യയില്‍ ജനാധിപത്യം ഊട്ടിയുറപ്പിക്കാനാണ് രാഹുല്‍ കൊളംബിയയില്‍ പോയത് എന്നാണ് പറയപ്പെടുന്നത്. ജനാധിപത്യം കുടികൊള്ളുന്നത് മയക്കമരുന്ന് മാഫിയകളുടെ തലസ്ഥാനമായ കൊളംബിയയിലാണോ? മയക്കമരുന്ന്, ക്രൈം, തൊഴിലില്ലായ്‌മ, സാമ്പത്തിക പ്രതിസന്ധി എന്നിവയാല്‍ നട്ടം തിരിയുന്ന രാജ്യത്തെ യൂണിവേഴ്സിറ്റിയില്‍ ചെന്നിരുന്ന് ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിക്കാന്‍ എങ്ങിനെയാണ് ഒരു നേതാവിന് കഴിയുക?കൊളംബിയയില്‍ പോയി രാഹുല്‍ ഗാന്ധി ഒരു സംഗീതഗ്രൂപ്പിനൊപ്പം ഡ്രം കൊട്ടുന്ന വീഡിയോ വരെ സമൂഹമാധ്യമങ്ങളില്‍ ഉണ്ട്.

What is this congress 🤣🤣.
Explain to our engineers please 🤣🤣 pic.twitter.com/iKsPKgq8zI

— manjunath v (ಮಂಜುನಾಥ) (@manjunath_61) October 4, 2025

എന്തായാലും ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും ഇന്ത്യയ്‌ക്കെതിരെ ആഗോളശക്തികളെ കൂട്ടാനുമാണ് രാഹുല്‍ ഗാന്ധി വിദേശരാജ്യങ്ങളില്‍ പോകുന്നത്. അതിന്റെ ഭാഗം തന്നെയായിരുന്നു കൊളംബിയയിലെ സന്ദര്‍ശനവും. അതിനപ്പുറം മയക്കമരുന്ന് ലോബിയുമായി ഇടപാടുകള്‍ ഉണ്ടോ എന്നും ആരോപണവും ഉയരുന്നുണ്ട്. എല്ലാ വിദേശയാത്രയിലും രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പമുള്ള സാം പിത്രോദ എന്ന ഗാന്ധി കുടുംബത്തിലെ വിശ്വസ്തനെ ഇവിടെയും കാണാം.

കൊളംബിയയിലെ ഒരു ശക്തനായ ഡ്രഗ് മാഫിയ തലവന്റെ മകളുമായി രാഹുല്‍ ഗാന്ധിക്ക് പ്രണയമുണ്ടായിരുന്നുവെന്ന് ബംഗ്ലാദേശ് കേന്ദ്രമായ ന്യൂസ് പേപ്പര്‍ ബ്ലിറ്റ്സ് പുറത്തുവിട്ട ചില റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. വെറോനിക്ക കാര്‍ട്ടെലി എന്നാണ് ഈ യുവതിയുടെ പേരെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പക്ഷെ ഈ കൊളംബിയ യാത്രയില്‍ ഇവരെ കണ്ടുവോ എന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടകളില്ല. അതേ സമയം കൊളംബിയയിലെ ഇഐഎ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളോട് സംവദിക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ കാണാം. അതില്‍ ഇന്ത്യയില്‍ മതസ്വാതന്ത്ര്യമില്ലെന്നും ജനാധിപത്യത്തിനെതിരെ ഹോള്‍സെയില്‍ ആക്രമണം നടക്കുന്ന സ്ഥലമാണ് ഇന്ത്യയെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തുന്നതും കാണാം. വിവിധ രാജ്യങ്ങളിലെ ഇഷ്ടമില്ലാത്ത ഭരണാധികാരികളെ അട്ടിമറിച്ച് റബ്ബര്‍ സ്റ്റാമ്പുകാരായവരെ ഭരണാധികാരികളാക്കുന്ന അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് ശക്തികളുടെ ഏജന്‍റാണ് രാഹുല്‍ഗാന്ധിയെന്നും അവരുടെ അജണ്ട അനുസരിച്ചാണ് വിദേശയാത്രകള്‍ പോകുന്നതും ഇന്ത്യയ്‌ക്കെതിരെ പ്രസംഗിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടര്‍. വിദേശത്ത് ചെന്ന് ഇന്ത്യയെ ഇങ്ങിനെ ആക്രമിക്കാന്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് എവിടെ നിന്നാണ് ഇത്രയും ധൈര്യം കിട്ടുന്നത്? അപ്പനപ്പൂപ്പന്മാര്‍ ഭരിച്ച ഇന്ത്യ സ്വന്തം രാജ്യമാണെന്ന കൂടുംബവാഴ്ചയുടെ ധിക്കാരമാണോ ഇതിന് പിന്നില്‍? രാജ്യദ്രോഹപരമായ പ്രസ്താവനകള്‍ ഇറക്കുന്ന രാഹുല്‍ ഗാന്ധി രാജ്യദ്രോഹിയല്ലേ എന്ന ചോദ്യവും ഉയരുന്നു.

രാഹുല്‍ ഗാന്ധി കൊളംബിയയിലെ ഡ്രഗ് മാഫിയ തലവന്റെ മകളുമായുള്ള ബന്ധം വിക്കിലീക്ക്സ് പ്രസിദ്ധീകരിച്ച രേഖകളില്‍ ഉണ്ടെന്നും പറയപ്പെടുന്നു. കൊളംബിയയില്‍ നിന്നാണ് അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ കൊക്കെയ്ന്‍ എന്ന അപകടകാരിയായ മയക്കമരുന്ന് ഒഴുകുന്നത്. ഒരു കിലോ കൊക്കെയ്ന് 27000 ഡോളര്‍ ആണ് വില. കൊളംബിയ കൊക്കെയ്ന്‍ വഴി അമേരിക്കയില്‍ നിന്നും വര്‍ഷം തോറും 3700 കോടി ഡോളര്‍ സമ്പാദിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അങ്ങിനെയുള്ള കൊളംബിയയിലേക്ക് ഇന്ത്യയിലെ ജനാധിപത്യമില്ലായ്‌മയെക്കുറിച്ച് പ്രസംഗിക്കാനാണ് രാഹുല്‍ ഗാന്ധി പോയതെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം.

 

Tags: EIA UniversityVeronica CartelliDeep State agendaRahul GandhiDemocracywikileaksColombia visitcocaine capital
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാതിരിക്കാന്‍ മോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് 45 മിനിറ്റോളം (ഇടത്ത്) കര്‍ണ്ണാടകയിലെ കെപിസിസി അധ്യക്ഷന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാരണം നീറ്റ് പരീക്ഷയെഴുതുന്ന കുട്ടികളില്‍ നിരവധി പേരാണ് കര്‍ണ്ണാടകയില്‍ റോഡ് ട്രാഫിക്കില്‍ കുടുങ്ങിയത്
India

നീറ്റ് പരീക്ഷയിലെ കുട്ടികള്‍ക്കായി മോദി വിമാനത്താവളത്തില്‍ 45 മിനിറ്റ് നേരം കാത്തിരുന്നു; കര്‍ണ്ണാടകയില്‍ നഗരം സ്തംഭിപ്പിച്ച് കോണ്‍ഗ്രസ്

India

“സത്യം പറയുന്നവരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്, തരൂർ ഇതിന് ഒരു ഉദാഹരണമാണ്,”: രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

India

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)
India

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

India

ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിക്കെതിരെ രാഹുൽ ഗാന്ധി ആസൂത്രിതമായ പ്രചാരണം നടത്തുന്നു ; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

പുതിയ വാര്‍ത്തകള്‍

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.