Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല സ്വര്‍ണക്കൊളള: വഴിപാട് പണവും പോറ്റിയുടെ അക്കൗണ്ടില്‍; പോറ്റി, ഗോവര്‍ധന്‍, ഭണ്ഡാരി ഗൂഢാലോചന ബെംഗളൂരുവില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2026, 06:55 am IST
in Kerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊളളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ധന്‍ എന്നിവര്‍ കേസില്‍ നിന്നു രക്ഷപ്പെടാന്‍ ബെംഗളൂരുവില്‍ ഗൂഢാലോചന നടത്തിയെന്ന് എസ്‌ഐടി.

കേസ് അന്വേഷണം തുടങ്ങിയ ഒക്ടോബറില്‍ മൂവരും ബെംഗളൂരുവില്‍ ഒത്തുചേര്‍ന്നാണ് ഇതിനുള്ള തിരക്കഥയൊരുക്കിയത്. കേരളത്തിലായിരുന്ന പോറ്റിയെ ഭണ്ഡാരിയും ഗോവര്‍ധനും ബെംഗളൂരുവിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. മൂവരുടെയും ഫോണ്‍ ലൊക്കേഷനുകള്‍ പരിശോധിച്ചപ്പോഴാണ് ഇതു വ്യക്തമായത്. ഗോവര്‍ധന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്‌ഐടി ഇന്നലെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇതു വ്യക്തമാക്കുന്നത്. സമാനതകളില്ലാത്ത കൊള്ളയാണ് മൂവരും ചേര്‍ന്ന് ആസൂത്രണം ചെയ്തത്. പാളികളുടെ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് വന്ന ശേഷമേ കൊള്ളയുടെ വ്യാപ്തി സ്ഥിരീകരിക്കാനാകൂയെന്നും എസ്‌ഐടി വ്യക്തമാക്കുന്നു.

ശബരിമലയില്‍ വഴിപാടുകള്‍ നടത്തുന്നതിന് ഭക്തരില്‍ നിന്നു പണം ശേഖരിച്ചിരുന്നതായും ഇവരുടെ ബാങ്ക് രേഖകള്‍ സൂചിപ്പിക്കുന്നു. വരവില്‍ കവിഞ്ഞ സ്വത്തിന്റെ സ്രോതസ് തേടിയപ്പോഴാണ് ഇതു വ്യക്തമായത്. ദേവസ്വം ബോര്‍ഡിന് ലഭിക്കേണ്ട കോടികളാണ് ഈയിനത്തില്‍ നഷ്ടമായത്.

ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബു, മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാര്‍ എന്നിവരുടെ അക്കൗണ്ടുകളിലേക്കും വന്‍ തുകകളെത്തിയതായി എസ്‌ഐടി കണ്ടെത്തി. ഈ വരുമാന സ്രോതസുകളെപ്പറ്റി ചോദിച്ചപ്പോള്‍ തൃപ്തികരമായ മറുപടി ലഭിച്ചില്ല. എല്ലാ പ്രതികളുടെയും സാമ്പത്തിക സ്രോതസ് പരിശോധിച്ചു കഴിഞ്ഞു.

ശബരിമലയിലെ പ്രധാന സ്‌പോണ്‍സര്‍മാരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് നീക്കം. പോറ്റിയുമായി ബന്ധമുള്ള സ്‌പോണ്‍സര്‍ രമേശ് റാവുവിനെ ഉടന്‍ ചോദ്യം ചെയ്‌തേക്കും. ഇയാള്‍ ചിത്രത്തിലുണ്ടായിരുന്നില്ല. ഈ ആഴ്ചത്തന്നെ രമേശിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം. എന്‍. വാസു പ്രസിഡന്റായിരുന്ന കാലത്ത് സ്‌പോണ്‍സര്‍ഷിപ്പ് ഏകോപിപ്പിച്ചത് രമേശായിരുന്നു. ഉന്നത രാഷ്‌ട്രീയ ബന്ധം ഇയാള്‍ക്കുണ്ട്. പോറ്റിക്ക് പലപ്പോഴായി ഇയാള്‍ പണം കൈമാറിയിട്ടുമുണ്ട്. എറണാകുളം സ്വദേശിയായ രാഷ്‌ട്രീയ ബന്ധമുളള ഒരു വ്യവസായിയിലേക്കും അന്വേഷണമെത്തുമെന്ന് അറിയുന്നു. പോറ്റിയുടെ മൊബൈല്‍ ഫോണ്‍ രേഖകളില്‍ ഇയാളുടെ പേരുമുണ്ടെന്നാണ് വിവരം. പോറ്റി ആരുടെയെങ്കിലും ബിനാമിയാണോ എന്നതും അന്വേഷിക്കും.

കേസന്വേഷണത്തിന്റെ പ്രാരംഭത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി മാധ്യമങ്ങള്‍ക്കു നല്കിയ വിശദീകരണത്തിലെ ഒരു വാചകം എസ്‌ഐടി പ്രത്യേകം പരിശോധിക്കുന്നു. തങ്ങളുടെ പക്കല്‍ പോറ്റി ഏല്‍പ്പിച്ചത് പുതിയ ചെമ്പായിരുന്നെന്ന സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയുടെ വെളിപ്പെടുത്തല്‍ തെറ്റാണെന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വാദമാണ് പരിശോധിക്കുന്നത്.

താന്‍ ഏല്‍പ്പിച്ചത് ശബരിമലയിലെ ദ്വാരപാലക പാളികളായിരുന്നെന്നും അതില്‍ അരക്ക് പിടിച്ചിരുന്നെന്നുമാണ് പോറ്റി മാധ്യമങ്ങളാടു പറഞ്ഞത്. എങ്ങനെയാണ് പാളികളില്‍ അരക്ക് പറ്റിയതെന്ന് എസ്‌ഐടി പോറ്റിയോട് ചോദിച്ചതായാണ് വിവരം. പാളികള്‍ ഉപയോഗിച്ച് മോള്‍ഡുണ്ടാക്കിയോ എന്നറിയാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതു ചോദിച്ചത്. പാളികള്‍ ശില്‍പത്തില്‍ ഉറപ്പിക്കാനുപയോഗിച്ച അരക്കിന്റെ അംശമാണ് അതെന്നായിരുന്നു പോറ്റിയുടെ മറുപടി.

Tags: #UnnikrishnanPotty#SabarimalaGoldTheftCEO Smart Creationsjewellery shop owner Govardhanശബരിമല സ്വര്‍ണക്കൊളള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശിയത് ഇല്ലാത്ത പൊട്ടല്‍ ഉണ്ടെന്ന് കാട്ടി

ഹിന്ദു ഐക്യവേദി സംസ്ഥാന പ്രതിനിധി സമ്മേളനം ചാലക്കുടി ടൗണ്‍ഹാളില്‍ സ്വാമി നന്ദാത്മജാനന്ദ ഉദ്ഘാടനം ചെയ്യുന്നു
Kerala

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണം: ഹിന്ദു ഐക്യവേദി

Kerala

സന്നിധാനത്ത് വീണ്ടും പരിശോധന; പ്രത്യേക അന്വേഷണ തട്ടിപ്പ്

Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

Kerala

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

പുതിയ വാര്‍ത്തകള്‍

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.