Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്രങ്ങളിലെ അഴിമതിക്ക് അറുതിയില്ലേ? പറവൂര്‍ മൂകാംബിക ക്ഷേത്രത്തിലെ അനധികൃത ഇടപാടുകള്‍; അന്വേഷണം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2026, 07:20 pm IST
in Kerala, Ernakulam

പറവൂര്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പറവൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ഭക്തജനങ്ങളെ ചൂഷണം ചെയ്തും നിയമവിരുദ്ധ ഇടപാടുകളിലൂടെയും ചില ദേവസ്വം ജീവനക്കാര്‍ വലിയ തോതില്‍ സാമ്പത്തിക ലാഭം കൊയ്യുന്നതായി ആരോപണം. ഇതുസംബന്ധിച്ച് ലഭിച്ച പരാതിയില്‍ ദേവസ്വം ബോര്‍ഡ് ഇന്‍സ്‌പെക്ഷന്‍ ഡെപ്യൂട്ടി ഓഫീസര്‍ ക്ഷേത്രത്തിലെത്തി അന്വേഷണം നടത്തി.

പരാതിക്കാരനായ കെ.പി.അനിലില്‍ നിന്ന് വിശദമായ മൊഴിയെടുത്തതോടൊപ്പം വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളും മറ്റ് തെളിവുകളും അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥന് കൈമാറി.

വിദ്യാരംഭ കര്‍മത്തിന് ഏറെ പസിദ്ധമായ ഈ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷ കാലയളവില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് ഭക്തര്‍ എത്താറുണ്ട്. ഈ തിരക്ക് മുതലെടുത്ത് ദേവസ്വം ബോര്‍ഡിന്റെ ശമ്പളം കൈപ്പറ്റുന്ന ചില ജീവനക്കാര്‍ സംഘടിതമായി ഭക്തരെ ചൂഷണം ചെയ്ത് പണം സമ്പാദിക്കുന്നുവെന്നതാണ്
പ്രധാന ആരോപണം.

പൂജാദ്രവ്യങ്ങള്‍ വില്‍ക്കുന്നതിനുള്ള ലേലത്തില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നതായും പരാതിയില്‍ പറയുന്നു. മുന്‍പ് 15 ലക്ഷം രൂപയോളം ലഭിച്ചിരുന്ന ലേലം ഇത്തവണ 7.20 ലക്ഷം രൂപയായി ഇടിഞ്ഞിട്ടും ഇതുസംബന്ധിച്ച് യാതൊരു അന്വേഷണവും നടത്താത്തത് സംശയം വര്‍ധിപ്പിക്കുന്നു. ക്ഷേത്ര ജീവനക്കാരന്‍ തന്നെ ബിനാമിയുടെ പേരില്‍ ലേലം ഉറപ്പി
ച്ചതായും, സബ്‌ ഗ്രൂപ്പ് ഓഫീസര്‍ പുനര്‍ലേലം നടത്താതെ ഒത്താശ ചെയ്തതായും ആരോപണമുണ്ട്.

സിഐടിയു യൂണിയനുമായി ബന്ധപ്പെട്ട ജീവനക്കാരനാണ് പൂജാദ്രവ്യ സ്റ്റാള്‍ നടത്തുന്നതെന്നും വിദ്യാരംഭ ചടങ്ങിന് തട്ട് നിര്‍ബന്ധമില്ലെന്നിരിക്കെ വന്‍ തുക ഈടാക്കി ഭക്തരെ നിര്‍ ന്ധിതരാക്കുന്നതായും പരാതിയില്‍ പറയുന്നു. ഹൈക്കോടതി വിധി നിലനില്‍ക്കെ വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കാതെയാണ് കച്ചവടം നടത്തിയതെന്നും ആരോപണമുണ്ട്.

ക്ഷേത്രോപദേശകസമിതിയുടെ പരാതികള്‍ പോലും അധികൃതര്‍ അവഗണിച്ചുവെന്നതാണ് ആരോപണം. ക്ഷേത്രത്തില്‍ ലഭിക്കുന്ന എണ്ണ, നെയ്യ് തുടങ്ങിയ വസ്തുക്കള്‍ ലേലം ചെയ്യാതെ സ്റ്റാളുകള്‍ വഴിയാണ് വില്‍പ്പന നടത്തുന്നത്. ഇതുവഴി ദേവസ്വം ബോര്‍ഡിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതായും, അന്നദാന പദ്ധതിയുടെ പേരില്‍ പോലും ക്രമക്കേടുകള്‍ നടക്കുന്നതായും ആരോപണങ്ങളുണ്ട്.

ഭണ്ഡാരം എണ്ണുന്ന സമയത്ത് ക്ഷേത്രോപദേശകസമിതിയംഗങ്ങളെ അറിയിക്കാറില്ലെന്നും, ബോര്‍ഡിന് ലഭിക്കേണ്ട വരുമാനം ചില ജീവനക്കാരുടെ സ്വകാര്യപോക്കറ്റിലേക്കാണ് പോകുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ക്ഷേത്രപരിസരത്ത് സ്വന്തമായി അപ്പം നിര്‍മിച്ച് വില്‍ക്കുന്നതും ലോട്ടറി വില്‍പ്പന നടത്തുന്നതും പതിവായിരിക്കുകയാണെന്നും പറയുന്നു.

ക്ഷേത്രത്തില്‍ നടക്കുന്ന അനധികൃത ഇടപാടുകളില്‍ ഹൈക്കോടതിയും ദേവസ്വം ഓംബുഡ്സ്മാനും നേരെത്ത തന്നെ ഇടപെട്ടിട്ടുണ്ട്. ഓംബുഡ്‌സ്മാന്റെ ഹിയറിങ് ഇപ്പോഴും തുടരുകയാണ്. ജീവനക്കാരായിരിക്കുമ്പോഴും ഈശ്വരവിശ്വാസമില്ലാത്ത ചിലരാണു ഈ ചൂഷണത്തിന്റെയും അഴിമതിയുടെയും പിന്നിലെന്നാണ് നാട്ടുകാരുടെ വ്യാപകമായ ആക്ഷേപം.

 

Tags: travancore devaswom boardParavur Mookambika Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Kerala

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

Kerala

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

Kerala

ശബരിമല സ്വര്‍ണക്കൊള്ളയുടെ നാണക്കേട് മാറണം; സ്‌പോണ്‍സര്‍ഷിപ്പിനും പദ്ധതിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി.ശങ്കരദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി മാര്‍ച്ച് 2ന്

പുതിയ വാര്‍ത്തകള്‍

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.