Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സോണിയാഗാന്ധിയുടെ മേല്‍ സമ്മര്‍ദ്ദമേറുന്നു;നെഹ്‌റുവിന്റെ 26,000 കത്തുകൾ പ്രധാനമന്ത്രിയുടെ മ്യൂസിയത്തിന് മടക്കിനൽകണമെന്ന് കേന്ദ്രമന്ത്രി

57 പെട്ടികളിലായി സോണിയാഗാന്ധി 2008ല്‍ പഴയ നെഹ്രു മ്യൂസിയത്തില്‍ നിന്നും എടുത്തുമാറ്റിയ നെഹ്രുവിന്റെ സ്വകാര്യകത്തുകള്‍ ഉള്‍പ്പെടെയുള്ള 26000 രേഖകളുടെ പേരില്‍ സോണിയാഗാന്ധിയുടെ മേല്‍ സമ്മര്‍ദ്ദം മുറുകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2025, 11:02 pm IST
in India

ന്യൂദൽഹി: 57 പെട്ടികളിലായി സോണിയാഗാന്ധി 2008ല്‍ പഴയ നെഹ്രു മ്യൂസിയത്തില്‍ നിന്നും എടുത്തുമാറ്റിയ നെഹ്രുവിന്റെ സ്വകാര്യകത്തുകള്‍ ഉള്‍പ്പെടെയുള്ള 26000 രേഖകള്‍ തിരിച്ചേല്‍പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി ആവശ്യപ്പടുന്നതോടെ സോണിയാഗാന്ധിയുടെ മേല്‍ സമ്മര്‍ദ്ദം മുറുകുന്നു. രേഖകള്‍ കൈമാറാന്‍ ആവശ്യപ്പെട്ട് രണ്ട് തവണ കത്തെഴുതിയിട്ടും മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ ഇപ്പോഴിതാ കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രി ഗജേന്ദ്ര ഷെഖാവത്ത് ഈ രേഖകള്‍ മടക്കി നല്‍കാന്‍ നേരിട്ട് സോണിയാഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റുവിന്റെ 26000 കത്തുകളുള്‍പ്പെടെയുള്ള രേഖകള്‍ പ്രധാനമന്ത്രിയുടെ മ്യൂസിയത്തിനും ലൈബ്രറിക്കും മടക്കി നൽകണമെന്ന് കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് വാര്‍ത്താസമ്മേളനത്തിലാണ് സോണിയാഗാന്ധിയോട് ആവശ്യപ്പെട്ടത്. .

ഏകദേശം 57 പെട്ടികളിലായാണ് ഈ കത്തുകള്‍ ഉണ്ടായിരുന്നത്. മ്യൂസിയത്തില്‍ നിന്നും സോണിയാഗാന്ധി പിന്നീട് അവ എടുത്തുമാറ്റുകയായിരുന്നു. അവ ആരുടെയും സ്വകാര്യസ്വത്തല്ലെന്നും രാജ്യത്തിന്റെ പൊതുസ്വത്താണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “സോണിയ ഇതേക്കുറിച്ച് പരിഗണിക്കാമെന്ന് പറഞ്ഞിരുന്നു. ഞങ്ങള്‍ സോണിയയ്‌ക്ക് രണ്ട് കത്തുകള്‍ എഴുതിയിരുന്നു. എന്തായാലും ഈ കത്തുകളുള്‍പ്പെടെയുള്ള 26,000 രേഖകള്‍ മടക്കിത്തന്നേ പറ്റൂ”.- ശെഖാവത്ത് പറ‍ഞ്ഞു.

സോണിയാഗാന്ധിയുടെ നിര്‍ദേശപ്രകാരം 2008ല്‍ അവരുടെ പ്രതിനിധിയായ എം.വി. രാജനാണ് നെഹ്രുവിന്റെ സ്വകാര്യ കത്തുകളും രേഖകളും എടുത്തുമാറ്റുകയാണെന്ന് എഴുതിയത്.

“1970 മുതൽ 1990 വരെയുള്ള 20 വർഷത്തിനിടയിൽ, നെഹ്‌റുവുമായി ബന്ധപ്പെട്ട എല്ലാ അനൗദ്യോഗിക രേഖകളും നെഹ്രു മ്യൂസിയത്തിലേക്ക് കൊണ്ടുവന്നിരുന്നു. ഇതിൽ നെഹ്‌റു ആളുകൾക്ക് എഴുതിയ വ്യക്തിപരമായ കത്തുകൾ, അതിന് ലഭിച്ച മറുപടികൾ, അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ, കുറിപ്പുകൾ എന്നിവ ഉൾപ്പെടുന്നു. ഇതിന് സമാനമായ മറ്റ് പ്രധാനമന്ത്രിമാരുടെ എല്ലാ കത്തുകളും രേഖകളും ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ലൈബ്രറിയില്‍ ഉണ്ട്.”.-ശെഖാവത്ത് പറഞ്ഞു.

“1964ല്‍ നെഹ്രു മരിച്ച ശേഷം 1966ല്‍ ആണ് നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി സ്ഥാപിക്കപ്പെട്ടത്. പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു മരണപ്പെട്ടശേഷം അദ്ദേഹത്തിന്റെ മ്യൂസിയം കൈകാര്യം ചെയ്യുന്നതിനായി ഒരു സൊസൈറ്റി രൂപീകരിച്ചിരുന്നു. എന്നാല്‍ ആ സൊസൈറ്റി ശരിയായി പ്രവർത്തിച്ചില്ല 2023ലാണ് ഇതിന്റെ പേര് രാജ്യത്തെ എല്ലാ പ്രധാനമന്ത്രിമാരെയും ആദരിക്കുക എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയുടെ മ്യൂസിയം ആൻഡ് ലൈബ്രറി (പിഎംഎംഎൽ)എന്ന് പുനർനാമകരണം ചെയ്തത്”- ശെഖാവത്ത് ചൂണ്ടിക്കാട്ടി.

Tags: Nehru Personal documentsSonia GandhiGajendra Singh ShekhawatPMMLNehru lettersShekhawatCongress leader Sonia GandhiNehru museumPM Museum and Library
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമ്മയുടെ നാടായ ഇറ്റലിയില്‍ മോദി ഷൈന്‍ ചെയ്യുന്നതില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് അസൂയയോ? മെലോണി-മോദി വീഡിയോയെ രാഹുല്‍ അധിക്ഷേപിച്ചതെന്തിന്?

India

അച്ഛനെ കൊന്ന എല്‍ടിടിഇ നേതാവിനെ വിജയ് വാഴ്‌ത്തിയാലും രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ല,രണ്ട് മന്ത്രിസ്ഥാനം കിട്ടിയാല്‍ മതി

Kerala

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

India

സോണിയാ ഗാന്ധി ആശുപത്രിയില്‍

Kerala

കെ.സി. വേണുഗോപാല്‍ എന്തുകൊണ്ട് മുഖ്യമന്ത്രിക്കസേരയ്‌ക്ക് ശ്രമിക്കുന്നു?

പുതിയ വാര്‍ത്തകള്‍

വി. ശ്രീകുമാര്‍, അഡ്വ. അനില്‍ വിളയില്‍

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ആസിഫ് കെ. യൂസഫ് വ്യാജ ഐഎഎസുകാരന്‍; ഉടന്‍ പുറത്താക്കണം: വിഎച്ച്പി

സ്വര്‍ണം ഇറക്കുമതി: അഞ്ച് വര്‍ഷത്തിനകം മൂന്നിരട്ടി വര്‍ദ്ധന

സ്വാമി ഈശയുടെ ‘ഐ തിയറി’ ശാസ്ത്രീയ ചര്‍ച്ചകള്‍ക്ക് ഐഐടി മദ്രാസ് വഴിതുറക്കുന്നു

‘അങ്കം അട്ടഹാസം’ സിനിമക്കെതിരെ സംഘടിത നെഗറ്റീവ് റിവ്യൂ; മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് മാധവ് സുരേഷ്

സംസ്‌കാരത്തിന്റെ പ്രവാഹത്തിലൂടെ

ഫിഫ ലോകകപ്പ് 2026: താര ധാരാളിത്തമില്ല, ഒത്തിണക്കത്തിന് മുന്‍തൂക്കം; ഇംഗ്ലീഷ് പടയില്‍ ഫോഡനും ഒഴിവാക്കപ്പെട്ടു

‘വാക്സിൻ ലഭ്യമല്ലാത്ത മാരകമായ ഇനം; ലോകത്തിന് ഭീഷണിയായ എബോള വ്യാപന സാധ്യത അതിശക്തം’ – ലോകാരോഗ്യ സംഘടന

സോഷ്യല്‍ മീഡിയ ‘വിപ്ലവങ്ങള്‍’ വെറും പാറ്റകള്‍

ഭരണം അവസരമാക്കാന്‍ മുസ്ലിം ലീഗ്

അന്താരാഷ്‌ട്ര യോഗ ദിനം 2026: വിവേകപൂര്‍ണ വിനിയോഗത്തിന് വഴികാട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.