കൊച്ചി : ഹിന്ദു വിശ്വാസങ്ങളെയും , ഹിന്ദുക്കളെയും അടച്ചാക്ഷേപിച്ച് സിപിഎം . ശ്രീകൃഷ്ണ ജയന്തി, രാമനവമി, വിനായക ചതുർഥി ആഘോഷ ദിനങ്ങളിലെല്ലാം രാജ്യത്ത് ആസൂത്രിത കലാപങ്ങൾ നടന്നുവെന്നാണ് സിപിഎമ്മിന്റെ പ്രസ്താവന. ഹിന്ദുക്കൾ അക്രമികളാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് സിപിഎമ്മിന്റേത് .
മാത്രമല്ല സിപിഎം പങ്ക് വച്ച പോസ്റ്റിൽ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചതിലുള്ള വിദ്വേഷവും പ്രകടമാണ് . ഇന്ത്യയുടെ മതേതര സ്വഭാവം തുടർച്ചയായി തകർക്കുന്നതിൽ അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങൾക്ക് നിർണ്ണായക പങ്കുണ്ട്. അയോധ്യയിലെ രാമക്ഷേത്ര നിർമാണം, കശ്മീരിന്റെ പ്രത്യേക പദവി പിൻവലിക്കൽ എന്നീ ലക്ഷ്യങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. മഥുരയിലും കാശിയിലും ക്ഷേത്രങ്ങൾ നിർമിക്കുന്നതിനായുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഏകീകൃത സിവിൽ നിയമം നടപ്പിലാക്കുന്ന നടപടികളും ദ്രുതഗതിയിൽ നീങ്ങുന്നു – എന്നുമാണ് സിപിഎം പറയുന്നത് .
ഇന്ന് ഹിന്ദു സ്വാഭിമാന ദിവസം ആയി ലോകം മുഴുവൻ ഹിന്ദുക്കൾ ആചരിക്കുന്ന ദിവസമാണ് ഹിന്ദുക്കളെ അക്രമികളായി ചിത്രീകരിക്കുന്ന സിപിഎമ്മിന്റെ പ്രസ്താവന.















