Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതര്‍ക്ക് അറിയാമായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2025, 10:17 am IST
in Kerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച്  ബോര്‍ഡിലെ ഉന്നതര്‍ക്ക് അറിവുണ്ടായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘത്തില്‍ ഇടക്കാല റിപ്പോദേവസ്വംര്‍ട്ടില്‍ പറയുന്നു. 2019 സപ്തംബര്‍ 19, 20 തീയതികളില്‍ കടത്തിയ പാളികള്‍ തിരികെയെത്താന്‍ ഒരു മാസത്തിലേറെ സമയം എടുത്തിട്ടും ദേവസ്വം അധികൃതര്‍ മൗനം പിലിച്ചത് ഇതുകൊണ്ടാണ്.

സ്വര്‍ണ കവചിതമായ പാളികളില്‍ നിന്നും സ്വര്‍ണം വേര്‍പെടുത്തുക എന്നത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മാത്രം ലക്ഷ്യമായിരുന്നില്ല. ശബരിമല ശ്രീകോവില്‍ വാതിലുകള്‍ ഇളക്കി മാറ്റിയതിന് പിന്നില്‍ കാലപ്പഴക്കം മൂലമുള്ള തകരാറുകള്‍ ഒരു കാരണമാണെങ്കിലും പുതിയ വാതിലുകള്‍ നിര്‍മ്മിച്ച് സ്വര്‍ണം പൂശി സ്ഥാപിച്ചത് കൊള്ളയ്‌ക്ക് മുന്നോടിയായി നടത്തിയ ട്രയല്‍ മാത്രമാണെന്നാണ് എസ്‌ഐടി നിരീക്ഷണം.

വിഷയം പുറത്തറിഞ്ഞാല്‍ മാധ്യമങ്ങളും വിശ്വാസികളും എങ്ങനെ പ്രതികരിക്കും എന്നറിയാനായിരുന്നു ഇത്. ഇതിനായി സോഷ്യല്‍ മീഡിയ വഴി മനഃപൂര്‍വം പ്രചാരവും നല്‍കി. കാര്യമായ ചലനം ഒരു ഭാഗത്തുനിന്നും ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ് കട്ടിളപ്പാളികള്‍ കടത്താന്‍ നീക്കം നടന്നത്. അക്കാര്യവും പുറംലോകം അറിയാതെ വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ദ്വാരപാലക പാളികള്‍ കടത്തിയത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, അംഗങ്ങള്‍, കമ്മിഷണര്‍, തന്ത്രി എന്നിവര്‍ അടക്കമുള്ളവര്‍ പോറ്റിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പോറ്റി പലരുടെയും വീടുകള്‍ സന്ദര്‍ശിക്കുകയും ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തു. തന്ത്രി കണ്ഠര് രാജീവരുടേയും പ്രസിഡന്റ് എ. പത്മകുമാറിന്റെയും വീട് പോറ്റി സന്ദര്‍ശിച്ചിട്ടുണ്ട്.

ദേവസ്വം ബോര്‍ഡ് രേഖാമൂലം സമര്‍പ്പിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് തന്ത്രി കണ്ഠര് രാജീവര് അനുജ്ഞാപൂജ നടത്തി പാളികള്‍ ഇളക്കാന്‍ അനുമതി നല്‍കിയത്. ഭരണപരമായ അധികാര പരിധിക്ക് പുറത്തായതിനാല്‍ സ്വര്‍ണക്കൊള്ളയില്‍ തന്ത്രിയുടെ പങ്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തന്ത്രി കണ്ഠര് മോഹനരെപ്പറ്റിയൊ മഹേഷ് മോഹനരെപ്പറ്റിയൊ റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഇല്ലെന്നാണ് സൂചന.

സ്വര്‍ണം പൊതിഞ്ഞ പാളികളുടെ ഗുണനിലവാരവും തൂക്കവും പഴക്കവും അറിയാന്‍ സന്നിധാനത്തുനിന്നും ശേഖരിച്ച പാളികളുടെ പരിശോധനാ ഫലം കൂടി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താന്‍ എസ്‌ഐടി ശ്രമിക്കുന്നതായാണ് അറിവ്. ശബരിമല ശ്രീകോവിലിന്റെ സീന്‍ പ്ലാന്‍ കൂടി റിപ്പോര്‍ട്ടില്‍ ചേര്‍ക്കാനും ശ്രമം നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക കത്ത് പത്തനംതിട്ട പെരുനാട് വില്ലേജ് ഓഫീസര്‍ക്ക് നല്‍കിയിരുന്നതായാണ് വിവരം.

 

Tags: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്SABARIMALAശബരിമലഉണ്ണികൃഷ്ണന്‍ പോറ്റിശബരിമല സ്വര്‍ണക്കൊള്ളSIT interim report
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

Entertainment

‘തമിഴ്‌നാട്ടില്‍ ദീപാവലി, കേരളത്തില്‍ ശബരിമല’; ട്വന്റി-ട്വന്റി ക്ലൈമാക്‌സില്‍ ജയറാം ശരിക്കും എവിടെ?ജയറാം എയറില്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം,വിശ്വാസികള്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കണം- മുഖ്യമന്ത്രിക്ക് കത്തുനല്‍കി ബിജെപി എംഎല്‍എമാര്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ളയിലെ സിബിഐ അന്വേഷണം: മുഖ്യമന്ത്രി വി.ഡി സതീശന്റെ മൗനം ദുരൂഹമെന്ന് രാജീവ് ചന്ദ്രശേഖര്‍

Kerala

ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.