കായംകുളം: എല്ലാ പിറന്നാളിനും തനിക്ക് സംഗീതസാന്ദ്രമായ ആശംസകൾ യൂട്യൂബിൽ
നിറയ്‌ക്കുന്ന യാസിനെ കണ്ടപ്പോൾ സുരേഷ് ഗോപിക്ക് വിസ്മയം പിന്നെ അരമണിക്കൂറോളം വീഡിയോ കോളിൽ യാസിനും കുടുംബത്തിനും ഒപ്പം. ഒടുവിൽ ന്യൂഡൽഹിയിൽ ദിവ്യാങ് പ്രതിഭകൾക്കുള്ള രാഷ്‌ട്രപതിയുടെ പുരസ്കാരം സ്വീകരിക്കാൻ എത്തുമ്പോൾ കമ്മീഷണർ സിനിമയിലെ തൻറെ ആരാധനാ പാത്രത്തെ നേരിൽ കാണാനും യാസിന് ക്ഷണം.
കായംകുളത്ത് തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള ഭവന സന്ദർശനത്തിനിടെ ബിജെപി നേതാവ് എൻ ഹരിയാണ് യാസിനും കേന്ദ്രമന്ത്രിയുമായുള്ള സമാഗമത്തിന് അവസരം ഒരുക്കിയത്. തൻറെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചതിലുള്ള കൃതാർത്ഥതയിലാണ് യാസിനും കുടുംബവും.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കായംകുളം നിയോജകമണ്ഡലം ദേവികുളങ്ങര പഞ്ചായത്ത് പത്താം വാർഡിൽ ഭവന സന്ദർശനം നടത്താൻ എത്തിയ എൻ ഹരി എസ് എസ് മൻസിൽ ഷാനവാസിന്റെയുംഷൈലയുടെയും മകന്റെ യാസിന്റെ വസതി സന്ദർശിച്ചപ്പോഴാണ് സുരേഷ് ഗോപിയുടെ കടുത്ത ഫാനാണ് യാസിൻ എന്ന് മനസ്സിലാക്കിയത്. എല്ലാ പിറന്നാളിനും കീബോർഡിൽ കമ്മീഷണറിലെ ഗാനം ആശംസയായി അറിയിക്കുന്നത് കേട്ടതോടെ എൻ .ഹരി കേന്ദ്രമന്ത്രിക്ക് നേരിട്ട് വീഡിയോ കോൾ ചെയ്തു.
പിന്നെ അരമണിക്കൂറോളം വിശേഷങ്ങൾ തിരക്കിയും ന്യൂഡൽഹിയിൽ എത്തുമ്പോൾ വസതിയിലേക്ക് ക്ഷണിച്ചുo സുരേഷ് ഗോപി സംസാരിച്ചു. ഡൽഹിയിൽ എത്തുമ്പോൾ വിളിക്കാൻ ഫോൺ നമ്പരും പേഴ്സൺ അസിസ്റ്റൻറ് നമ്പരും നൽകി. വിമാനത്താവളത്തിലേക്ക് വാഹനം അയക്കണമെന്ന് പേഴ്സണൽ സ്റ്റാഫിനോട് പ്രത്യേകിച്ച് പറയുകയും ചെയ്തു.
കീബോർഡിൽ വിസ്മയം തീർക്കുന്ന യാസിൻ ഡാൻസ്, ചിത്രരചന, കഥാരചന, അഭിനയം തുടങ്ങിയ മേഖലകളിലെല്ലാം തന്നെ ഇതിനകം തന്നെ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. നടൻ മമ്മൂട്ടി യാസിനെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
ഭാരതസർക്കാർ 18 വയസ്സിൽ താഴെയുള്ള ഭിന്നശേഷി പ്രതിഭകൾക്ക് നൽകുന്ന പരമോന്നത ബഹുമതി ശ്രേഷ്ഠ ദിവ്യാങ് പുരസ്കാരം രാഷ്‌ട്രപതി ദ്രൗപതി മുർമുവിൽ നിന്നും സ്വീകരിക്കാൻ രണ്ടു ദിവസത്തിനകം യാസിൻ യാത്രയാകും. ഡിസംബർ മൂന്നിനാണ് ചടങ്ങ് ജന്മാഭിലാഷം സാധിച്ച സന്തോഷ’ത്തോടെ ഡൽഹിയിൽ ചെല്ലുമ്പോൾ രണ്ടാം തീയതി സുരേഷ് ഗോപിയുടെ വസതിയിൽ വെച്ച് നേരിട്ട് കാണുവാനുംപ്രാതൽ ഭക്ഷണം കഴിക്കുവാൻ യാസിനെയും കുടുംബത്തെയും ക്ഷണിക്കുകയും ചെയ്തു. സുരേഷ് ഗോപിയുടെ എല്ലാ പിറന്നാൾ ദിനത്തിലും യാസിൻ കമ്മീഷണർ സിനിമയിലെ ബിജിഎം യൂട്യൂബിൽ ലോഡ് ചെയ്യാറുണ്ട്. ഇത് യൂട്യൂബിലെ വൈറൽ വീഡിയോ ആണ്.
മേഖലാ പ്രസിഡന്റ് എൻ. ഹരിക്ക് ഒപ്പം ജില്ലാകമ്മിറ്റി അംഗം കൃഷ്ണകുമാർ പഞ്ചായത്തു ജനറൽ സെക്രട്ടറി ശ്രീരാജ്, മണ്ഡൽ സാഹസംയോജക് ലിബു കളീക്കശ്ശേരിൽ എൻ ഡി എ സ്ഥാനാർത്ഥി സ്റ്റാലിൻ, ഋഷികേശ്, കിരൺ എന്നിവർ ഉണ്ടായിരുന്നു.














