Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദൽഹി സ്ഫോടനത്തിൽ തുർക്കിക്ക് കൈ കഴുകാനാവില്ല ! ഡോ. ഒമർ ഇസ്താംബുളിൽ സിറിയൻ ഭീകരനെ കണ്ടുമുട്ടി , സ്ഫോടന ഗൂഢാലോചന നടന്നത് അവിടെ വെച്ച്

അറസ്റ്റിലായ മൂന്ന് ഡോക്ടർമാരും ഒരു പുരോഹിതനായ മുഫ്തി ഇർഫാൻ അഹമ്മദ് വാഗെയും ദൽഹി ഭീകരാക്രമണത്തിലെ പ്രധാന പങ്കാളികളാണെന്നും ഇന്ത്യയിലുടനീളം സമാനമായ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും എൻഐഎ വ്യക്തമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2025, 08:14 am IST
in India

ന്യൂദൽഹി : ദൽഹി കാർ സ്ഫോടന കേസിൽ അന്വേഷണ ഏജൻസികൾ നിരവധി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഇപ്പോൾ നടത്തിയിട്ടുണ്ട്. സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ ഡോ. ഉമർ 2022 ൽ തുർക്കിയിൽ വെച്ച് ഒരു സിറിയൻ ഭീകരനെ കണ്ടുമുട്ടിയതായി അന്വേഷണത്തിൽ വ്യക്തമായി. ഇയാളോടൊപ്പം ഡോ. ​​മുസമ്മിൽ ഷക്കീൽ ഗനായി, ഡോ. മുസാഫർ റാത്തർ എന്നിവരും ഉണ്ടായിരുന്നു. സിറിയൻ ഭീകരന്റെ ചങ്ങാതിയായ പാകിസ്ഥാൻ ഭീകരൻ ഉകാഷയുടെ നിർദ്ദേശപ്രകാരമാണ് മൂവരും കൂടിക്കാഴ്ച നടത്തിയത്. വ്യാഴാഴ്ച എൻഐഎ ഡോ. മുസമ്മിലിനെയും മറ്റ് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് സ്ഫോടനത്തിന് പിന്നിലെ അന്താരാഷ്‌ട്ര ഗൂഢാലോചനയുടെ തലങ്ങൾ അന്വേഷണ സംഘം പുറത്തുകൊണ്ടുവരുന്നത്.

ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച് തീവ്രവാദികളായ ഡോ. ഒമർ, ഡോ. മുസമ്മിൽ, ഡോ. മുസാഫർ എന്നിവർ ഏകദേശം 20 ദിവസത്തോളം തുർക്കിയേയിൽ താമസിച്ചു. പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ താമസിക്കുന്ന അവരുടെ പാകിസ്ഥാൻ ഹാൻഡ്‌ലറായ ഉകാഷയെ കാണാൻ അവർ പോയിരുന്നു. എന്നാൽ അവർക്ക് ഉകാഷയെ കാണാൻ കഴിഞ്ഞില്ല. പകരം, ഒരു സിറിയൻ ഭീകരനെ കാണാൻ ഉകാഷ മൂവരോടും നിർദ്ദേശിക്കുകയായിരുന്നു.

പദ്ധതി പ്രകാരം ഡോക്ടർമാർ അൽ-ഫലാഹ് സർവകലാശാലയിൽ ചേർന്നു.
മുസാഫർ യുഎഇ വഴി അഫ്ഗാനിസ്ഥാനിലേക്ക് യാത്ര ചെയ്ത് അൽ-ഖ്വയ്ദയിൽ ചേർന്നു എന്നാണ് റിപ്പോർട്ട്. അതേസമയം തുർക്കി വഴി അഫ്ഗാനിസ്ഥാനിലേക്ക് പോകുന്നതിനുപകരം ഇന്ത്യയിലേക്ക് മടങ്ങാനും ജെയ്‌ഷെയുടെ പ്രധാന ഭീകര പദ്ധതി നടപ്പിലാക്കാനും ഉകാഷ ഡോ. ഒമറിനോട് നിർദ്ദേശിച്ചു. ഇന്ത്യയിലേക്ക് മടങ്ങിയ ശേഷം, ഡോ. ഒമർ അൽ ഫലാഹ് സർവകലാശാലയിൽ ചേരുകയും വലിയ ആക്രമണങ്ങൾക്ക് തയ്യാറെടുക്കുന്ന ഈ മൊഡ്യൂൾ രൂപീകരിക്കുകയും ചെയ്തു.

അറസ്റ്റിലായ മൂന്ന് ഡോക്ടർമാരും ഒരു പുരോഹിതനായ മുഫ്തി ഇർഫാൻ അഹമ്മദ് വാഗെയും ദൽഹി ഭീകരാക്രമണത്തിലെ പ്രധാന പങ്കാളികളാണെന്നും ഇന്ത്യയിലുടനീളം സമാനമായ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും എൻഐഎ വ്യക്തമാക്കി. മുമ്പ് പ്ലംബറായ അമീർ റാഷിദ് അലിയെയും മറ്റൊരു പ്രതിയായ ജാസിർ ബിലാൽ വാണിയെയും എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ദൽഹി സ്ഫോടനങ്ങളിൽ ഉപയോഗിച്ച വാഹനം വാങ്ങാൻ അമീർ സഹായിച്ചു. ചാവേർ ആക്രമണ പദ്ധതിയെക്കുറിച്ച് ഇയാൾക്ക് അറിയാമായിരുന്നു.

സ്ഫോടനത്തിന് കാർ വാങ്ങുന്നതിന് ഒരു ആഴ്ച മുമ്പ് ഡോ. ഉമർ പാംപോറിലേക്ക് പോയി പണം ക്രമീകരിക്കാൻ തുടങ്ങി. തുടർന്ന് ഇയാൾ അമീറിനൊപ്പം ഹരിയാനയിലേക്ക് പോയി. ഡോ. ഉമറിനൊപ്പം ഒരു ആഴ്ചയോളം അമീർ താമസിച്ചു, സ്വന്തം പേരിൽ കാർ വാങ്ങി, സ്ഫോടനത്തിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പാംപോറിലേക്ക് മടങ്ങി. തീവ്രവാദ ആക്രമണങ്ങളിൽ ഉപയോഗിക്കുന്നതിനായി ഡ്രോണുകളെ റോക്കറ്റുകളാക്കി മാറ്റുന്നതിന് സാങ്കേതിക സഹായം നൽകിയതായും ജാസിറിനെതിരെ ആരോപിക്കപ്പെടുന്നുണ്ട്.

അതേ സമയം അൽ-ഫലാഹ് സർവകലാശാലയിലെ വളരെ തീവ്ര ചിന്താഗതിക്കാരായ ഡോക്ടർമാർ ഒരു വലിയ ഗൂഢാലോചനയ്‌ക്ക് പദ്ധതിയിട്ടിട്ടുണ്ടായിരുന്നെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. ഡോ. മുസമ്മിൽ, ഡോ. അദീൽ, ഡോ. ഉമർ എന്നിവർ ടെലിഗ്രാം വഴി പാകിസ്ഥാൻ ആസ്ഥാനമായുള്ള ഹാൻഡ്‌ലർമാരായ ഫൈസൽ, ഹാഷിം, ഉകാഷ എന്നിവരുമായും നിരന്തരം ബന്ധപ്പെട്ടിരുന്നു. ഈ ഹാൻഡ്‌ലർമാർ അവർക്ക് നിർദ്ദേശങ്ങളും, റാഡിക്കൽ മെറ്റീരിയലുകളും, ബോംബ് നിർമ്മാണ വീഡിയോകളും അയച്ചു കൊടുത്തിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ട്.

Tags: Dr Muzammil Shakeel Ganaie#DelhiRedFortBlastTurkeyterrorist attackFaridabad Doctor Terrorist LinksDoctor Umar Nabi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെങ്കോട്ട സ്ഫോടനക്കേസ് : പ്രതികൾ ലഖ്‌നൗ സന്ദർശിച്ചു , നഗരത്തിലെ പ്രധാന പ്രദേശങ്ങളിൽ സ്‌ഫോടനങ്ങൾ ആസൂത്രണം ചെയ്തതായി എൻഐഎ വെളിപ്പെടുത്തൽ

Football

ഫിഫ ലോകകപ്പ്- 2026: ഇറാന്റെ മുന്നൊരുക്ക ക്യാമ്പ് തുര്‍ക്കിയില്‍ സമ്പൂര്‍ണ ടീം റെഡി

India

ദല്‍ഹിയിൽ ഭീകരാക്രമണ ഭീഷണി! പാക് മൊഡ്യൂൾ തകർത്തതിന് പിന്നാലെ തിരിച്ചടിക്ക് നീക്കം,അതീവ ജാഗ്രത നിർദ്ദേശം

India

തുര്‍ക്കി ഇറാന്റെ ഭീകരസംഘങ്ങളെ പിന്തുണയ്‌ക്കുന്നു, എല്ലാ ഭീകരസംഘങ്ങളെയും തരിപ്പണമാക്കും: തുര്‍ക്കിയ്‌ക്കെതിരെ മുന്നറിയിപ്പുമായി നെതന്യാഹു

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പുതിയ വാര്‍ത്തകള്‍

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.