Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടതു സര്‍ക്കാരിന് ഇടിത്തീയായി പത്മകുമാറിന്റെ അറസ്റ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2025, 07:00 am IST
inKerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റോടെ പിണറായി സര്‍ക്കാര്‍ പ്രതിരോധത്തില്‍. തെരഞ്ഞെടുപ്പ് വേളയിലെ അറസ്റ്റിനു രാഷ്‌ട്രീയ പ്രാധാന്യവും ഏറെ. ശബരിമല സ്ഥിതിചെയ്യുന്ന പത്തനംതിട്ട ജില്ലയിലെ തലമുതിര്‍ന്ന സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ പത്മകുമാര്‍ ആറന്മുള വിമാനത്താവള സമരാനന്തരം പിണറായി വിജയന്റെ അതിവിശ്വസ്തനുമായിരുന്നു എന്നതിനാല്‍ ഈ അറസ്റ്റ് സിപിഎമ്മിനു വന്‍ തിരിച്ചടിയാകും.

ഡിവൈഎഫ്‌ഐ മുന്‍ കേന്ദ്ര കമ്മിറ്റി അംഗം, മുന്‍ എംഎല്‍എ, കര്‍ഷക സംഘം മുന്‍ സംസ്ഥാന നേതാവ്, സിപിഎം മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം, നിലവില്‍ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലെല്ലാം ശ്രദ്ധേയനാണ് പത്മകുമാര്‍. എന്‍. വാസുവിന്റെ അറസ്റ്റോടെ പ്രതിരോധത്തിലായ പാര്‍ട്ടിയെ കൂടുതല്‍ കുരുക്കിലാക്കുകയാണ് ഈ അറസ്റ്റ്.

കേസില്‍ പത്മകുമാറിന്റെ പങ്ക് വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ എസ്‌ഐടിക്ക് ലഭിച്ചിരുന്നു. നേരത്തെ അറസ്റ്റിലായ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാര്‍, മുന്‍ ദേവസ്വം കമ്മിഷണര്‍ ബൈജു അടക്കമുള്ള പ്രതികള്‍ പോറ്റി വശം പാളികള്‍ കൊടുത്തയയ്‌ക്കാന്‍ നിര്‍ദേശിച്ചത് പത്മകുമാറാണെന്ന് മൊഴി നല്‍കിയിട്ടുണ്ട്.

സ്വര്‍ണം പൊതിഞ്ഞ പാളികളെ ചെമ്പ് എന്ന് വിശേഷിപ്പിച്ച് ദേവസ്വം കമ്മിഷണര്‍ എന്‍. വാസു സമര്‍പ്പിച്ച ശിപാര്‍ശ കത്തില്‍ പത്മകുമാര്‍ അധ്യക്ഷനായ ബോര്‍ഡ് യാതൊരു മാറ്റവും വരുത്താതെയാണ് ഉത്തരവിറക്കിയത്. ഇത്തരത്തില്‍ കത്ത് നല്‍കാന്‍ പത്മകുമാര്‍ നിര്‍ദേശിച്ചിരുന്നതായുള്ള വാസുവിന്റെ മൊഴിയും തെളിവായി എസ്‌ഐടി സ്വീകരിച്ചു. കേസിലെ ഒന്നാം പ്രതി പോറ്റിക്ക് പൂര്‍ണ സ്വാതന്ത്ര്യമാണ് പത്മകുമാര്‍ നല്‍കിയത്. പോറ്റിയുടെ ബന്ധുക്കള്‍ ദര്‍ശനത്തിനെത്തുമ്പോള്‍, പത്മകുമാര്‍ തന്റെ മുറി അവര്‍ക്കു വേണ്ടി ഒഴിഞ്ഞു കൊടുത്തിരുന്നു എന്ന ജീവനക്കാരുടെ മൊഴികളും പ്രധാന തെളിവുകളാണ്.

കേസിന്റെ തുടക്കം മുതല്‍ മാധ്യമങ്ങളോട് പത്മകുമാര്‍ പ്രതികരിച്ച രീതിയും എസ്‌ഐടി നിരീക്ഷിച്ചിരുന്നു. ശബരിമല ശ്രീകോവിലില്‍ നിന്നും ഇളക്കിയത് സ്വര്‍ണം പൊതിഞ്ഞ പാളികള്‍ അല്ലെന്നും അത് ചെമ്പാണെന്നും ആദ്യം പ്രതികരിച്ചത് പത്മകുമാര്‍ ആയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ കര്‍ണാടക ജലഹള്ളിയിലുള്ള അയ്യപ്പ ക്ഷേത്രത്തില്‍ നിന്നും ശബരിമലയില്‍ എത്തിച്ചത് ആരെന്ന് അന്വേഷിക്കണമെന്നും 2018-19 കാലത്തിന് മുമ്പേ പോറ്റിയുടെ സാന്നിധ്യം സന്നിധാനത്ത് ഉണ്ടായിരുന്നുവെന്നും പറഞ്ഞ പത്മകുമാര്‍ പോറ്റിയുമായി അടുത്ത ബന്ധം എപ്പോഴും മറച്ചുവയ്‌ക്കുകയും ചെയ്തു.

എന്നാല്‍ കട്ടിളപ്പാളികള്‍ ചെമ്പ് എന്ന് രേഖപ്പെടുത്തി 2019 മാര്‍ച്ച് 19 ന് പോറ്റി വശം ചെന്നൈക്ക് കൊടുത്തു വിടാന്‍ തയാറാക്കിയ ഒരു പേപ്പറിലും പ്രസിഡന്റ് എന്ന നിലയില്‍ പത്മകുമാര്‍ ഒപ്പിട്ടിരുന്നില്ല. എന്നെങ്കിലും പിടിക്കപ്പെട്ടാല്‍ നിരപരാധിത്തം വ്യക്തമാക്കാന്‍ മനപൂര്‍വ്വം ഒപ്പിടാതെ ഒഴിഞ്ഞുമാറിയതാണെന്നാണ് എസ്‌ഐടിയുടെ നിഗമനം.

Tags: left governmentശബരിമല സ്വര്‍ണക്കൊള്ളA. Padmakumar's arrest
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Kerala

വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഇടത് സര്‍ക്കാര്‍, എം എം മണിയുടെ ശിഷ്യനാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി സണ്ണി ജോസഫ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

Kerala

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

Kerala

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

പുതിയ വാര്‍ത്തകള്‍

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.