Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഒരു വാക്കില്‍ എന്തിരിക്കുന്നു?

പായിപ്ര രാധാകൃഷ്ണന്‍byപായിപ്ര രാധാകൃഷ്ണന്‍
Nov 16, 2025, 09:00 am IST
inArticle

ഒരു വാക്ക് കൊടുത്താല്‍ എന്തുകിട്ടും?
വെറും വാക്കല്ല; ആയിരങ്ങള്‍ നെഞ്ചില്‍ തട്ടി ഉച്ചത്തില്‍ വിളിച്ച വാക്ക്! ആഹ്ലാവേളകളില്‍ മാത്രമല്ല, അവസാനമായി വിടപറയുമ്പോഴും തൊണ്ടയിടറി പറയുന്ന വാക്ക്!

ഏതു വാക്കെന്നല്ലേ? രണ്ടു പദങ്ങള്‍ ചേര്‍ന്ന് നക്ഷത്രം ഉണ്ടാകുന്നു എന്നു പറയുംപോലെ, രണ്ടു പദങ്ങള്‍ ഉരുകിച്ചേര്‍ന്ന് ഒരു വെങ്കലപദം. പൂര്‍വപദം ഹിന്ദി/ഉറുദു ഭാഷകളില്‍നിന്നും വന്നതാണ്. ഉത്തരപദം അറബിയാണ്.

ഇനി പറയാം, ലാല്‍ സലാം!
ചുവപ്പന്‍ അഭിവാദ്യം എന്നര്‍ത്ഥം. കമ്യൂണിസ്റ്റുകാരുടെ വേദമന്ത്രം. രക്തസാക്ഷി മന്ദിരങ്ങളില്‍ പുഷ്പാര്‍ച്ചനക്കുശേഷം, മുഷ്ടി ചുരുട്ടി കൈയുയര്‍ത്തി, ഈ മന്ത്രം ഉരുവിടും. അധികാരം ഏറ്റെടുക്കും മുമ്പ് പുന്നപ്ര-വയലാറിലൊക്കെ വന്ന് ഇപ്രകാരം ഒരനുഷ്ഠാനമുണ്ട്. ശബരിമലയിലും ഗുരുവായൂരുമൊക്കെ സോപാനത്തില്‍ നിന്നാലും ശ്രീകോവിലിലേക്ക് തിരിഞ്ഞുനോക്കാത്ത, ക്ഷേത്രഭരണത്തിലും ഭണ്ഡാരത്തിലും കണ്ണുവയ്‌ക്കുന്ന വിപ്ലവകാരികള്‍ പോലും ഈ പറഞ്ഞ പുഷ്പാഞ്ജലിയും മന്ത്രജപവും പതിവുണ്ട്. ഒന്ന് വിശ്വാസം; മറ്റേത് അന്ധവിശ്വാസം!

എകെജിയെയും ഇഎംഎസ്സിനെയും വിഎസ്സിനെയുമൊക്കെ അന്ത്യദര്‍ശനം നടത്തുമ്പോഴും നിരുദ്ധകണ്ഠത്തോടെ വിടപറഞ്ഞത് ഈ വാക്ക് ഉച്ചരിച്ചുകൊണ്ടാണ്.

ഇത്രയുമൊക്കെ പരത്തിപ്പറയാന്‍ കാരണം, ഈയിടെ ഈ പദത്തിന് വന്നുചേര്‍ന്ന ഒരു വേഷപ്പകര്‍ച്ചയാണ്.
സര്‍ക്കാര്‍ ഖജനാവില്‍നിന്നും മൂന്നു കോടി മാത്രം ചെലവിട്ട് അനന്തപുരിയില്‍ ലളിതമായൊരു സ്വീകരണ ചടങ്ങ് നടന്നു. മലയാളിയുടെ വികാരമായ, അഹങ്കാരമായ സാക്ഷാല്‍ മോഹന്‍ലാലിന് ഫാല്‍ക്കേ പുരസ്‌കാരം നേടിയതില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക അനുമോദനച്ചടങ്ങ്.

ഈ ചടങ്ങിന്റെ പേര് ‘ലാല്‍സലാം’ എന്നായിരുന്നു. ദ്വയാര്‍ത്ഥ ചാരുത വിളങ്ങുന്ന ഒരു പദം. കാലാകാലങ്ങളായി കമ്യൂണിസ്റ്റുകാര്‍ തങ്ങളുടെ വികാരമായി കൈവശംവച്ചനുഭവിച്ചുപോന്ന ഒരു അഭിവാദ്യപദം.

ഇനിമേല്‍ ഈ പദം ഉരുവിടുമ്പോള്‍ കമ്യൂണിസ്റ്റുകാരുടെ മനസ്സില്‍ രക്തസാക്ഷികള്‍ക്കു പകരം മോഹന്‍ലാലിന്റെ പ്രിയ കഥാപാത്രം തെളിഞ്ഞേക്കാം.
കവി പ്രഭാവര്‍മ്മ ഉള്ളില്‍തട്ടി കാവ്യമധുരിമയോടെ ഇപ്രകാരം എഴുതിപ്പോയതില്‍ അത്ഭുതമില്ല.

”ലാലത്വം- മഹിതത്വമേറുമതിനാലേ ധന്യമീക്കേരള ശ്രീലത്വം ശുഭമാര്‍ന്നു നന്ദി പറയാമീ മോഹനത്വത്തിനായ്…”
വിത്തുകുത്തിത്തിന്ന തറവാട്ടുകാരണവന്മാരുടെ ഭരണം കുറ്റിയറ്റു പോയില്ലല്ലോ എന്നാശ്വസിക്കാം.

കമഴ്ന്നു വീണാലും കാപ്പണം… എന്ന തത്വം കലവറയില്‍ നിധിയുള്ള മഹാക്ഷേത്രങ്ങളില്‍ മാത്രമല്ല, ജനപ്രീതിയും വോട്ടും പെരുമയും കിട്ടുമെങ്കില്‍ വാക്കു വിറ്റും മാമാങ്കം നടത്താം.
ഒരു വാക്കു വിറ്റാല്‍ എന്തു കിട്ടും എന്നത് മാത്രമാണ് പ്രശ്‌നം.

 

Tags: Payipra Radhakrishnanlalsalamലാല്‍സലാം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഒരു സാഹിത്യ ധവളപത്രം കൂടിയായാലോ?

Article

പെട്ടി, പെട്ടി… ശിങ്കാരപ്പെട്ടി…

Article

ഷോകേസ് സാഹിത്യം

Article

സാഹിത്യോത്സവങ്ങള്‍ ആര്‍ക്കുവേണ്ടി?

Article

കാള പെറ്റു എന്നുകേട്ടാല്‍ കവിതയെഴുതുന്നവര്‍

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.