ന്യൂദല്‍ഹി: ദല്‍ഹി കാര്‍ സ്ഫോടനത്തെ കേന്ദ്രസര്‍ക്കാരിന്റെ ബീഹാര്‍ തെരഞ്ഞെടുപ്പ് തന്ത്രമായി വിശേഷിപ്പിച്ച് ഇന്ത്യയിലെ നിരവധി മുസ്ലിം ഗ്രൂപ്പുകള്‍. മോദി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നാണ് മുസ്ലിം വായനക്കാരും സമൂഹമാധ്യമങ്ങളില്‍ നടത്തുന്ന പ്രതികരണം. അതേ സമയം അസദുദ്ദീന്‍ ഒവൈസിയെപ്പോലുള്ള ചുരുക്കം ചിലര്‍ മാത്രമാണ് ദല്‍ഹി കാര്‍ സ്ഫോടനത്തിലെ കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നത്.
എസ് ഡിപിഐ പോലുള്ള പാര്‍ട്ടികളുടെ നേതാക്കള്‍ പ്രതികരിച്ചിട്ടില്ല. മാധ്യമം പോലുള്ള പത്രങ്ങള്‍ അവരുടെ ഓണ്‍ലൈന്‍ വെബ്സൈറ്റിന്റെ മുന്‍പേജില്‍ നല്‍കുന്നത് സി.എന്‍.ജയരാജിനെപ്പോലുള്ളവരുെട നിരുത്തരവാദിത്വപരമായ പ്രസ്താവനകളാണ്. “ദല്‍ഹിയില്‍ സ്ഫോടനം നടത്തിയത് വഴി സംഘഫാസിസം വഴി തിരിച്ചുവിട്ടത് രണ്ട് കാര്യങ്ങളാണ്- ഇനി നമ്മള്‍ വോട്ട് മോഷണത്തെക്കുറിച്ച് കുറച്ചുനാളത്തേക്ക് മിണ്ടരുത്, ദല്‍ഹിയിലെ വായുമലിനീകരണത്തെക്കുറിച്ചും.” – ഇതാണ് മാധ്യമം നല്‍കിയ ജയരാജിന്റെ പ്രസ്താവന.
ബംഗാളിലെ തൃണമൂല്‍ എംപി മഹുവ മൊയ്ത്രയും ദല്‍ഹിയിലെ സ്ഫോടനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രിയെ കുറ്റപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വക്താവായ അഭിഷേക് മനു സിംഘ് വിയും സമാന പ്രതികരണം നടത്തിയിരുന്നു.
കാര്‍ സ്ഫോടനം കേന്ദ്രത്തിന്റെ തെരഞ്ഞെടുപ്പ് സ്റ്റണ്ടായിരുന്നുവെന്ന് വിശേഷിപ്പിച്ച ഒരു ഇസ്ലാമിക മതാധ്യാപകനെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അറസ്റ്റ് ചെയ്തിരുന്നു. പ്രതിപക്ഷത്തിന്റെയും ഇസ്ലാമിക ഗ്രൂപ്പുകളുടെയും കേന്ദ്രസര്‍ക്കാരിനോടും മോദി സര്‍ക്കാരിനോടുമുള്ള സമീപനം മാറുന്നില്ലെന്നത് സങ്കടകരമാണ്. പുല്‍വാമ ആക്രമണമുണ്ടായപ്പോള്‍ അത് കേന്ദ്രത്തിന് ആസൂത്രണമാണെന്നാണ് കോണ്ഗ്രസ് ഉള്‍പ്പെടെ വിശേഷിപ്പിച്ചത്. ഇതിന് പ്രതികാരമായി ബാലകോട്ട് ആക്രമണം നടത്തിയപ്പോള്‍ അതിന് തെളിവ് ചോദിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. എന്തിന് പുല്‍വാമ ആക്രമണം പോലും മോദി സര്‍ക്കാര്‍ നടത്തിയ ആക്രമണമായാണ് പല ഇടത്-ഇസ്ലാമിക ഗ്രൂപ്പുകളും വിശേഷിപ്പിച്ചത്. പിന്നീട് കേന്ദ്രം നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ തെളിവ് ചോദിക്കുമെന്ന് സംശയമുണ്ടായിരുന്നതിനാല്‍ സൈന്യം പാകിസ്ഥാനില്‍ നടത്തിയ ആക്രമണങ്ങളുടെ തെളിവുകളും പകര്‍ത്തിയിരുന്നു.
















