പാറ്റ്‌ന: ഇന്ന് വൈകിട്ട് ബീഹാർ തെരഞ്ഞെടുപ്പിൽ വിവിധ മാധ്യമ സർവേകൾ ‘വിധി’ പറയും. വിവിധ എക്‌സിറ്റ് പോൾ ഫലങ്ങൾക്ക് കാത്തിരിക്കുകയാണ് രാഷ്‌ട്രീയ ലോകം. ജനവിധിയുടെ രണ്ടാം ഘട്ട വോട്ടെടുപ്പ് വളരെ ശാന്തമായും ശക്തമായും 122 മ്ണ്ഡലങ്ങളിൽ തുടരുകയാണ്. തെരഞ്ഞെടുപ്പുകമ്മീഷന്റെ അന്തിമ ഫലപ്രഖ്യാപനം നവംബർ 14 നാണ്. അന്ന് ഉച്ചയോടെ ഫലം സംബന്ധിച്ച് വ്യക്തതയുണ്ടാവും.
ഇന്ന് ബീഹാറിലെ 12 മന്ത്രിമാരുടെ വിധി ജനങ്ങൾ നിശ്ചയിക്കും.
അതിനിടെ ഇൻഡി സഖ്യം, പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി എന്നിവയുടെ നേതാക്കൾ ബീഹാറിൽ അധികാരത്തിൽ വരുമെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുന്നുണ്ട്. ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ അധികാരത്തിൽ തുടരുമെന്ന് ബിജെപി-എൻഡിഎ നേതാക്കൾ വിശദീകരിക്കുന്നു.
തെരഞ്ഞെടുപ്പിൽ എൻഡിഎ ‘നിർണ്ണായകവും ചരിത്രപരവുമായ’ വിജയം നേടുമെന്ന് ബിജെപി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. വോട്ടെടുപ്പിന്റെ അന്തിമ നിമിഷങ്ങളിലും രാഷ്‌ട്രീയ വിമർശനങ്ങളും വിശകലനങ്ങളും എല്ലാ പാർട്ടികളും സജീവമായി നടത്തുന്നുണ്ട്.
മധ്യപ്രദേശിലെ സത്പുര ടൈഗർ റിസർവിലെ രാഹുൽ ഗാന്ധിയുടെ ജംഗിൾ സഫാരിയെക്കുറിച്ച് ബിജെപി പറഞ്ഞതിങ്ങനെ: അദ്ദേഹത്തിന്റെ ‘രാഷ്‌ട്രീയ ടൂറിസം’ ആസ്വദിക്കാൻ നമ്മളും തയാറാകുക.
ബിജെപി ആസ്ഥാനത്ത് ഒരു പത്രസമ്മേളനത്തിൽ സംസാരിക്കവെ മുതിർന്ന ബിജെപി നേതാവ് രവിശങ്കർ പ്രസാദ് തേജസ്വി യാദവിനെ വിമർശിച്ചതിങ്ങനെ: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആർജെഡി നേതാവിന്റെ ആരോപണങ്ങൾ ‘തെറ്റാണ്’.
പ്രതിപക്ഷ നേതാക്കൾക്ക് തങ്ങൾക്ക് ആഗ്രഹിക്കുന്ന ഫലം ലഭിക്കാതെ വരുമ്പോൾ ‘ജനാധിപത്യത്തിന്റെ എല്ലാ ഘടകങ്ങളെയും’ ആക്രമിക്കുന്നത് ഒരു ‘ശീലമായി’ മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബീഹാർ തെരഞ്ഞെടുപ്പിൽ ആസന്നമായ പരാജയം മനസ്സിലാക്കി ‘നിരാശ’ കൊണ്ടാണ് അവർ ഇത്തരം അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘നമ്മൾ പോലീസിനെ (സുരക്ഷാ സേനയെ)യോ തെരഞ്ഞെടുപ്പ് കമ്മീഷനെയോ ബീഹാറിലേക്ക് അയച്ചോ? തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്ന അത്തരമൊരു തലത്തിലേക്ക് തേജസ്വി കൂപ്പുകുത്തിയിരിക്കുന്നു,’ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള 208 കമ്പനി സുരക്ഷാ ഉദ്യോഗസ്ഥരെ ബീഹാറിൽ തിരഞ്ഞെടുപ്പ് ജോലികൾക്കായി വിന്യസിച്ചിട്ടുണ്ടെന്ന യാദവിന്റെ വാദത്തോട് രൂക്ഷമായി പ്രതികരിച്ചുകൊണ്ട് ബിജെപി നേതാവ് പറഞ്ഞു.
ആദ്യ ഘട്ട വോട്ടെടുപ്പിൽ വോട്ട് ചെയ്ത വോട്ടർമാരുടെ ലിംഗഭേദം തിരിച്ചുള്ള ഡാറ്റ വെളിപ്പെടുത്താത്തതിന് യാദവ് കമ്മീഷൻ കമ്മീഷൻറെ വിമർശനത്തെക്കുറിച്ച്, പട്‌ന സാഹിബിൽ നിന്നുള്ള എംപിയായ പ്രസാദ്, ആർജെഡി നേതാവിനോട് കാത്തിരിക്കാൻ ആവശ്യപ്പെട്ടു.
















