Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പുനരപി ജനനം പുനരപി മരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2025, 04:15 am IST
inSamskriti

നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും കര്‍മ്മനിയോഗങ്ങളുടെ അനിവാര്യത പുനര്‍ജന്മം ഉണ്ടെന്നതു സാധൂകരിക്കുകയാണ്. പ്രപഞ്ച നിലനില്‍പ്പിനൊ താളാത്മകതയുടെ ഭാഗമാണ് ജന്മപുനര്‍ജ്ജന്മങ്ങള്‍. എന്തുകൊണ്ടാണ് പുനര്‍ജന്മത്തില്‍ വിശ്വസിക്കേണ്ടത്? ഞാന്‍ ആത്മാവാണ് എന്ന സത്യം തിരിച്ചറിയുമ്പോള്‍ ഈ ജന്മത്തിനു മുന്‍പും ശേഷവും ഞാന്‍ നിലനില്‍ക്കുന്നു എന്ന് ബോധ്യമാകും. അവിനാശിയായ ഊജ്ജമായ ഞാന്‍ ഒരു ശരീരത്തില്‍ നിന്നു വേര്‍പ്പെട്ടു പോകുമ്പോള്‍ സംസ്‌കാര സഞ്ചയവും എടുത്താണ് പോവുക.

പൂര്‍വ്വജന്മ സംസ്‌കാരങ്ങളുടെ പ്രഭാവം ആഗ്രഹമില്ലെങ്കിലും ഈ ജന്മത്തില്‍ സ്വാധീനിക്കും. നിഷ്‌കളങ്കരായ കുഞ്ഞുങ്ങള്‍ ജന്മനാല്‍ തന്നെ നീതിനിഷേധിക്കപ്പെട്ടവരായി പിറക്കുന്നതിനും ചില കുട്ടികളില്‍ ജന്മസിദ്ധമായി തന്നെ കലാനൈപുണ്യങ്ങള്‍ കാണപ്പെടുന്നതും ഒരമ്മയുടെതന്നെ മക്കള്‍, ഒരേ സാഹചര്യത്തില്‍ വളര്‍ന്ന്, ഒരേ വിദ്യാഭ്യാസം നേടിയിട്ടും അവരുടെ സ്വഭാവം വ്യത്യസ്തമാകുന്നതിനുമൊക്കെ കാരണം പൂര്‍വ്വജന്മസംസ്‌കാരത്തിന്റെ പ്രഭാവമല്ലാതെ മറ്റെന്താണ്.

ഓരോരുത്തരുടേയും ഡിഎന്‍എ പരിപൂര്‍ണമായും വ്യത്യസ്തമാകുന്നതുപോലെ ഓരോരുത്തരുടേയും പൂര്‍വ്വജന്മസംസ്‌കാരവും യാതൊരു സാമ്യവുമില്ലാതെ പ്രതിജനഭിന്നമായിരിക്കും. ജനനം, വളര്‍ച്ച, മരണം ഇവ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന തുടരനുഭവങ്ങള്‍ മാത്രമാണ്. ജനനം ഒരു തുടക്കമോ മരണം ഒരു അവസാനമോ അല്ല. ശരീരത്തെ സംബന്ധിച്ച് ഈ അവസ്ഥകള്‍ അന്തിമമാണെങ്കിലും ആത്മാവ് ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് രംഗപ്രവേശം ചെയ്യുക മാത്രമാണ്.

പുനര്‍ജന്മത്തെ കുറിച്ച് വ്യക്തമായി മനസിലാക്കുന്നതിലൂടെ തന്റെ ജീവിതത്തില്‍ ആകസ്മികമായി വന്നുകൊണ്ടിരിക്കുന്ന അനുഭവങ്ങള്‍ക്ക് കാരണമെന്തെന്ന് മനസിലാക്കാനാകും. ഭാവിയെക്കുറിച്ച് ഉത്കണ്ഠാകുലരായും ഭൂതകാലത്തിലെ സംഭവങ്ങളില്‍ ചിന്തിതരായും ജീവിക്കാതെ വര്‍ത്തമാനസമയത്തില്‍ ജീവിക്കുവാന്‍ പുനര്‍ജന്മത്തെ മനസിലാക്കിയവര്‍ക്ക് സാധിക്കുന്നു.

മരണമെന്നത് ഭൗതികശരീരത്തെ മാത്രം ബാധിക്കുന്ന ഒരു പ്രക്രിയയാണ്. ആത്മാവ് മറ്റൊരു ശരീരത്തെ സ്വീകരിച്ച് ജീവിക്കുന്നു. ശരീരത്തില്‍ വ്യാപിപ്പിച്ചു വച്ചിരിക്കുന്ന ജീവോര്‍ജ്ജത്തെ ആത്മാവ് പിന്‍വലിച്ച് മരണസമയത്ത് ഭൃകുടിയില്‍ നിന്ന് പുറത്തിറങ്ങുന്നു. പിന്നീട് തന്റെ യോഗ്യതയ്‌ക്കനുസരിച്ച് പ്രകൃതി ഒരുക്കുന്ന മാതൃഗര്‍ഭത്തിലേക്ക് പ്രവേശിക്കുന്നു.

മനുഷ്യാത്മാവിന് മനുഷ്യശരീരത്തെ മാത്രമേ നിയന്ത്രിക്കാന്‍ കഴിയൂ. അതിനാല്‍ മൃഗങ്ങളുടെ ഗര്‍ഭത്തിലേക്ക് പ്രവേശിക്കുകയില്ല. ഒരു ജന്മത്തില്‍ നിന്ന് മറ്റൊരു ജന്മത്തിലേക്ക് പ്രവേശിക്കുന്നതിനിടെ ആത്മാവിന്റെ ബോധതലത്തിലുള്ള അറിവുകളും കര്‍മവാസനകളും അബോധതലത്തിലേക്ക് മാറ്റപ്പെടുന്നു.

പുതിയ ജന്മത്തിലെ വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ സംസ്‌കാര രൂപത്തില്‍ അവ തിരിച്ചെത്തും. എന്നാല്‍ പൂര്‍വ്വജന്മത്തിലെ സ്മൃതികള്‍ അലട്ടുകയില്ല. സംഭവങ്ങളുടെ സ്മൃതികള്‍ ഇല്ലെങ്കിലും സംഭവങ്ങളുടെ ആധാരത്തില്‍ നേടിയെടുക്കപ്പെട്ട മനോഭാവങ്ങളും വ്യക്തിത്വവും പ്രവണതകളും ഈ ജന്മത്തിലും ശക്തമായി സ്വാധീനിക്കും.

ആത്മാവ് തിരഞ്ഞെടുക്കുന്ന തന്റെ പുതിയ മാതാപിതാക്കളുടെ ജീനുകളിലൂടെ പകര്‍ന്നുകിട്ടുന്നതായിരിക്കും ഒരു പരിധിവരെ പുതിയ ശരീരത്തിന്റെ രൂപഭാവമെല്ലാം. ശരീരത്തിന്റെ നിറം, അവയവങ്ങളുടെ ആകൃതി, രോഗങ്ങള്‍ ഇവയെല്ലാം ഇങ്ങനെ കൈമാറ്റം ചെയ്യപ്പെടാം. എന്നാല്‍ ജീവിതത്തോടുള്ള ആ വ്യക്തിയുടെ കാഴ്‌ച്ചപ്പാട്, സംഭവങ്ങളോടുള്ള പ്രതികരണരീതി എന്നിവയൊന്നും ജനിതകമായി പകര്‍ന്നുകിട്ടുന്നവയല്ല, അവ പൂര്‍വജന്മങ്ങളില്‍ നിന്ന് സമാഹരിച്ചതായിരിക്കും.

ബന്ധങ്ങള്‍

മനുഷ്യജീവിതത്തില്‍ ബന്ധങ്ങള്‍ക്കു വലിയ വിലയുണ്ട്. ചില ബന്ധങ്ങള്‍ സുഖം നല്‍കുന്നവയും മറ്റു ചിലത് ദുഃഖം നല്‍കുന്നവയുമാകുന്നു. ഒരിക്കല്‍ സുഖദായകമായിരുന്ന ബന്ധങ്ങള്‍ പിന്നീട് ദുഃഖദായകമാകുന്നു. അതേപോലെ ഒരിക്കല്‍ മിത്രങ്ങളായിരുന്നവര്‍ പിന്നീടു ശത്രുക്കളാകാം, മറിച്ചും.

ഇന്നലെ ഒരു പരിചയവുമില്ലാതിരുന്നവര്‍ ഇന്നു ബന്ധുക്കളാകാം. മരണം വരെ കൂടെയുണ്ടായിരിക്കുമെന്ന് കരുതിയവര്‍ പിരിഞ്ഞുപോകാം. നമ്മള്‍ ആഗ്രഹിക്കുന്ന ബന്ധുക്കളേയോ മിത്രങ്ങളേയോ അല്ല നമുക്കു ലഭിക്കുന്നത്. ചിലരുടെ കൂടെ എത്ര കാലം ജീവിച്ചാലും പൊരുത്തം ഉണ്ടാകുന്നില്ല. ചിലരുമായി ആദ്യത്തെ കണ്ടുമുട്ടലില്‍ തന്നെ ഇണക്കമുണ്ടാകുന്നു. ഇതിനെല്ലാം കാരണമെന്താണ്? ഉത്തരം ഒന്ന് മാത്രം, ഇവയെല്ലാം പൂര്‍വജന്മത്തിലെ തുടര്‍ച്ചയാണ്.

ഓരോരോ ജന്മങ്ങള്‍ ഓരോരോ അധ്യായങ്ങളാണ്. ഓരോ അധ്യായങ്ങള്‍ തീരുമ്പോള്‍ ചില കണക്കുകള്‍ അവസാനിക്കുകയും മറ്റു ചിലത് ആരംഭിക്കുകയും ചെയ്യുന്നു. ഈ കണക്കുകള്‍ക്കനുസരിച്ച് ജീവിതം മുന്നോട്ട് നീങ്ങുന്നു. ഇതിനെ വിധി (തലയിലെഴുത്ത്) എന്ന് പറയുന്നു. എന്നാല്‍ വിധിയുടെ വിധാതാവ് നമ്മള്‍ തന്നെയാണ്. ഇതില്‍ ഈശ്വരന് ഉത്തരവാദിത്തമില്ല.

ഒരു ഉദാഹരണം നോക്കാം. ഒരു കുട്ടി സമസ്ത സൗഭാഗ്യങ്ങളുടെയും നടുവില്‍ ജനിക്കുകയാെണങ്കില്‍ അത് ഈശ്വരകടാക്ഷം കൊണ്ടല്ല കര്‍മഫലം കൊണ്ടാണെന്ന് പറയേണ്ടിവരും. ധനികന്റെ വീട്ടില്‍ ജന്മമെടുക്കുവാനുള്ളത്ര സദ്കര്‍മ ശേഖരവുമായാണ് ആ ആത്മാവ് പുതിയ ജന്മത്തിലേക്ക് വന്നിരിക്കുന്നത് എന്നാണ് നാം മനസ്സിലാക്കേണ്ടത്.

പുനര്‍ജന്മത്തെകുറിച്ചു തിരിച്ചറിവ് ലഭിക്കുമ്പോള്‍ മനസ്സ് ശാന്തമാകുന്നു. തന്റെ അനാദിയായ അസ്തിത്വം തിരിച്ചറിയുന്നു. മനസ്സ് സ്വാഭാവികമായി ധ്യാനനിരതമാകുന്നു. ഭയം, ഉത്കണ്ഠ, സങ്കുചിതഭാവം എന്നിവ വിട്ടകലുന്നു.

Tags: DevotionalHinduismVedasപുനരപി ജനനം പുനരപി മരണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

Samskriti

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

Samskriti

വിനായകചതുര്‍ത്ഥിയിലെ ദേശീയോത്സവം

Samskriti

വിനായക ചതുര്‍ത്ഥി: വിഘ്‌നഹരനായ ആന്തരിക ഗണപതി

Samskriti

കൃഷ്ണസ്പര്‍ശം: നല്ല കേള്‍വിക്കാരാനാവണം നമ്മുടെ നല്ല കൂട്ടുകാര്‍

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.