Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഴ മുന്നറിയിപ്പില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടു; തിരിച്ചടിയായത് കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2025, 03:01 pm IST
in Kerala, Idukki

നെടുംങ്കണ്ടം: കാലവര്‍ഷക്കെടുതി മൂലം കനത്ത തിരിച്ചടിയായത് കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും. നിനച്ചിരിക്കാതെയുള്ള പേമാരിയില്‍ ഒലിച്ച് പോയത് കര്‍ഷകരുടെ വര്‍ഷങ്ങളുടെ അധ്വാനമാണ്. കൂട്ടാര്‍, കല്ലാര്‍ പുഴക്ക് ഇരുവശമായി നെടുംങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം പഞ്ചായത്തുകളിലെ നിരവധി ചെറുകിട വ്യാപാരികളും, ഹോട്ടല്‍ ഉടമകളും വര്‍ഷങ്ങളായി വ്യാപാരം ചെയ്യുന്നുണ്ട്. ഇവരുടെ വര്‍ഷങ്ങളായുള്ള അധ്വാന മൂല്യങ്ങളാണ് ഒറ്റരാത്രിയിലെ പെരുമഴ കൊണ്ടുപോയത്. മുണ്ടിയെരുമ പൊതുവിതരണ കേന്ദ്രത്തിലെ റേഷന്‍ ഉല്‍പ്പന്നങ്ങളും നശിച്ചു.

മേഘ വിസ്‌ഫോടനമോ, അതിവൃഷ്ടിയോ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് യാതൊരുവിധ മുന്നറിയിപ്പുകളും ലഭിച്ചിരുന്നില്ല. മഴയുടെ അളവുകള്‍ രേഖപ്പെടുത്തുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ വളരെ പരിമിതമാണ്. തഹസീല്‍ദാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങളും പരാജയപ്പെട്ടു. പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിലും, മൈയിലാടുംപാറ ഇന്ത്യന്‍ കാര്‍ഡമം റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടിലും മാത്രമാണ് ഔദ്യോഗികമായി മഴമാപിനികള്‍ പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍ ഇതിന്റെ അധികാരികള്‍ മഴയുടെ ദൈനംദിന അളവുകളും മുന്‍ പ്രഖ്യാപനങ്ങളും പൊതുജന സേവനാര്‍ത്ഥം നല്‍കാറില്ല കൂടാതെ വിളിച്ച് അന്വേഷിച്ചാല്‍ പോലും മഴയുടെ അളവുകളും ലഭിക്കാറില്ലെന്നും പരാതിയുണ്ട്. രാമക്കല്‍മേട്, കൂട്ടാര്‍ എന്നിവിടങ്ങളില്‍ നിന്നും 20 കിലോമീറ്റര്‍ താഴെ മാത്രമാണ് പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രവുമായുള്ളത്.

2018ലെ പ്രളയത്തില്‍പ്പോലും മുണ്ടിയെരുമ ദേവഗിരി ജങ്ഷനില്‍ വെള്ളം കയറിയിരുന്നില്ലെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാലഘട്ടത്തിന് അനുസൃതമായി ഉയരാത്തതും പ്രദേശവാസികള്‍ക്ക് വേണ്ടത്ര പ്രകൃതി ദുരന്ത മുന്നറിയിപ്പുകള്‍ നല്‍കുന്നതിലും ഉണ്ടായ പരാജയമാണ് ദുരന്തത്തിന്റെ തീവ്രത വര്‍ദ്ധിക്കുവാന്‍ കാരണമെന്നതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ഇരുണ്ട് വെളുത്തപ്പോള്‍ സമ്പാദ്യമെല്ലാം വെള്ളം കൊണ്ട് പോയി. കൂട്ടാര്‍ സ്വദേശിയായ റെജിയുടെ ട്രാവലര്‍ വാഹനം ആക്രിയായാണ് കൂട്ടാര്‍ ആറ്റില്‍ നിന്നും തിരികെ ലഭിച്ചത്. മുന്നറിയിപ്പ് ലഭിച്ചിരുന്നുവെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.

വെളുപ്പിന് മൂന്ന് മണിയോടെയാണ് മഴയുടെ തീവ്രത വര്‍ദ്ധിച്ചത്. വാഹനം ഒഴുക്കില്‍പ്പെട്ടത് രാവിലെ ആറരയോടെയാണ്. മഴ മുന്നറിയിപ്പ് സൂചനകള്‍ നല്‍കുന്നതില്‍ ഇനിയെങ്കിലും ഹൈറേഞ്ച് മേഖലകളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നോക്കുകുത്തികളാകരുതെന്നും നാട്ടുകാര്‍ പറഞ്ഞു.

Tags: Years of hard work lostMundiyeruma Public Distribution CentreFarmershotel ownerssmall tradersMonsoon disasterTorrential rainsKootar and Kallar rivers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

Thiruvananthapuram

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

Vicharam

ഭാരതത്തിന്റെ കാര്‍ഷിക മുന്നേറ്റം: വിളകള്‍ക്കപ്പുറം സമൃദ്ധിയിലേക്ക്

India

മൺസൂണിന് മുന്നോടിയായി 5.6 ദശലക്ഷം കർഷകർക്ക് സന്തോഷവാർത്ത; മഹാരാഷ്‌ട്ര സർക്കാർ 36,585 കോടി രൂപയുടെ വായ്‌പ എഴുതിത്തള്ളൽ അംഗീകരിച്ചു

India

ഇന്ത്യയിൽ നിന്നുള്ള മാമ്പഴങ്ങളുടെ ഇറക്കുമതി നിരോധിച്ച് ജപ്പാൻ; കർഷകർ പ്രതിസന്ധിയിൽ

പുതിയ വാര്‍ത്തകള്‍

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.