Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സുധാകരനെ വേട്ടയാടുന്നത് സിപിഎമ്മിലെ വിഭാഗീയത

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 17, 2025, 09:26 am IST
in Editorial

സിപിഎമ്മിനെ പിളര്‍പ്പിന്റെ വക്കിലെത്തിച്ച വിഭാഗീയത അവസാനിച്ചു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി നേതാക്കളും കുറേക്കാലമായി അവകാശപ്പെട്ടു പോരുന്നത്. എന്നാല്‍ വിഭാഗീയത അവസാനിക്കുകയല്ല, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള വിഭാഗീയത വിജയിക്കുകയാണ് ചെയ്തത്. ഇതിന് തെളിവാണ് പിണറായിയുടെ അനുചരന്മാരായ നേതാക്കള്‍ മുന്‍ മന്ത്രി ജി.സുധാകരനെ നിരന്തരം വേട്ടയാടുന്നത്. പിണറായിയുടെ വലംകയ്യായി പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിലാണ് കുരിശുയുദ്ധം നടത്തി പാര്‍ട്ടിയില്‍ നിന്ന് സുധാകരനെ പുറത്താക്കാന്‍ തീവ്രശ്രമം നടത്തുന്നത്. പാര്‍ട്ടിയുടെ പിന്തുണയോടെ നേതാക്കള്‍ മയക്കുമരുന്ന് കടത്തും സ്ത്രീ പീഡനവുമൊക്കെ നടത്തുന്നതിനെതിരെ സുധാകരന്‍ ശബ്ദിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി.

പ്രായപരിധിയുടെ പേര് പറഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി നിഷേധിച്ചതു മുതല്‍ പാര്‍ട്ടിയിലെ പിണറായിസ്റ്റുകള്‍ സുധാകരനെതിരെ യുദ്ധം തുടങ്ങിയതാണ്. പാര്‍ട്ടിയെയും ഭരണത്തെയും സംബന്ധിക്കുന്ന അപ്രി
യ സത്യങ്ങള്‍ വിളിച്ചു പറയുന്നതിനാലാണ് ഇവര്‍ക്ക് സുധാകരന്‍ അനഭിമതനായത്. ശബരിമലയിലെ സ്വര്‍ണ്ണക്കവര്‍ച്ചയുടെ കാര്യത്തിലും കേരളം ഒന്നാമതാണെന്ന് മുന്‍ ദേവസ്വം മന്ത്രി കൂടിയായ സുധാകരന്‍ കഴിഞ്ഞദിവസം പ്രസംഗിച്ചത് പാര്‍ട്ടിയെ വെട്ടിലാക്കിയിരുന്നു. സ്വര്‍ണ്ണക്കവര്‍ച്ചയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഇപ്പോഴത്തെ ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ് ഭരിക്കുന്നവരും ഒഴിഞ്ഞുമാറുന്നതിനിടെയാണ് സുധാകരന്‍ ഇക്കാര്യം തുറന്നടിച്ചത്. ഭരണത്തിന്റെ തണലിലാണ് ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ച നടന്നിട്ടുള്ളതെന്ന് പറയാതെ പറയുകയാണ് സുധാകരന്‍ ചെയ്തത്.

പാര്‍ട്ടിയുടെ ഭാഗമായിരുന്നു കൊണ്ട് പാര്‍ട്ടിയെ വിമര്‍ശിക്കരുതെന്നാണ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത് . സുധാകരന്‍ പുറത്തു പോകണം എന്നര്‍ത്ഥം. രാജ്യദ്രോഹം പ്രസംഗിക്കുന്നതും, സംസ്‌കാരത്തിന് നിരക്കാത്ത വിധത്തില്‍ പെരുമാറുന്നതും പ്രശ്നമല്ല, പാര്‍ട്ടിയെ വിമര്‍ശിക്കാതിരുന്നാല്‍ മതിയെന്നാണ് സജി ചെറിയാന്റെ സുവിശേഷം. ഇത് അംഗീകരിക്കാന്‍ സുധാകരന്‍ തയ്യാറല്ല. തന്നെ വിമര്‍ശിക്കാന്‍ സജി ചെറിയാന്‍ ആയിട്ടില്ലെന്നും, അതിനു മുതിര്‍ന്നാല്‍ തനിക്ക് പലതും വിളിച്ചു പറയേണ്ടി വരുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന ഘട്ടമായപ്പോള്‍, സുധാകരനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി ശ്രമം തുടങ്ങിയിട്ടുമുണ്ട്.

പിണറായിയോടുള്ള വിധേയത്വം പ്രകടിപ്പിക്കാന്‍ തനിക്കെതിരെ രംഗത്തുവന്ന എ.കെ.ബാലനും സുധാകരന്‍ കണക്കിനു കൊടുത്തു. ആലപ്പുഴയിലെ പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ നികൃഷ്ടമായ ആക്രമണത്തിനെതിരെ പ്രതികരിക്കാത്ത ബാലന്‍ തന്നെ ഉപദേശിക്കാന്‍ വരേണ്ടെന്നാണ് സുധാകരന്‍ പറഞ്ഞത്. സുധാകരന്റെ കയ്യില്‍ നിന്ന് കൂടുതല്‍ കിട്ടുമെന്ന് ഭയന്നിട്ടാവാം, സജി ചെറിയാനും ബാലനും പിന്നീട് പ്രതികരിച്ചിട്ടില്ല.

സ്വന്തം തട്ടകമായ ആലപ്പുഴയില്‍ വി.എസ്. അച്യുതാനന്ദനെ തോല്‍പ്പിക്കുകയും, മുഖ്യമന്ത്രിയായപ്പോള്‍ നിരന്തരം വേട്ടയാടുകയും ചെയ്ത ചരിത്രം സിപിഎമ്മിലെ വിഭാഗീയതയ്‌ക്കുണ്ട്. പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയനാണ് ഇതിന് നേതൃത്വം നല്‍കിയത്. അന്ന് പിണറായിക്കൊപ്പം നിന്ന ജി.സുധാകരനെയാണ് ഇന്ന് പിണറായിസ്റ്റുകള്‍ വേട്ടയാടുന്നത്. ഇത് എക്കാലത്തെയും കമ്മ്യൂണിസ്റ്റ് രീതിയാണ്. ലെനിനെതിരെ തനിക്കൊപ്പം നിന്നവരെയൊക്കെ സ്റ്റാലിന്‍ പില്‍ക്കാലത്ത് കൊലപ്പെടുത്തിയിട്ടുണ്ട്. സ്റ്റാലിനെ കൊലപ്പെടുത്തിയതും സ്വന്തം അനുയായികളാണ്. ഇതിന്റെ വിദൂര സാദൃശ്യം സിപിഎമ്മിലെ വിഭാഗീയതയ്‌ക്കുണ്ട്. അത് അവസാനിച്ചിട്ടില്ലെന്നും, അവസാനിക്കാന്‍ പോകുന്നില്ലെന്നുമാണ് ജി.സുധാകരന് എതിരായ വേട്ടയാടല്‍ തെളിയിക്കുന്നത്.

 

Tags: G.SudhakaranSectarianism in CPM
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളും ജി. സുധാകരനുമായി സ്വത്തിന്റെ പേരില്‍ ‘യുദ്ധം’

Kerala

ജി. സുധാകരനെ ‘നേരിടുന്നതില്‍’ പരാജയപ്പെട്ടു; ഇടതുപക്ഷത്തിന് ആശങ്ക

Kerala

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

Kerala

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

Kerala

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

പുതിയ വാര്‍ത്തകള്‍

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.