Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സുധാകരനെ വേട്ടയാടുന്നത് സിപിഎമ്മിലെ വിഭാഗീയത

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 17, 2025, 09:26 am IST
in Editorial

സിപിഎമ്മിനെ പിളര്‍പ്പിന്റെ വക്കിലെത്തിച്ച വിഭാഗീയത അവസാനിച്ചു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി നേതാക്കളും കുറേക്കാലമായി അവകാശപ്പെട്ടു പോരുന്നത്. എന്നാല്‍ വിഭാഗീയത അവസാനിക്കുകയല്ല, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള വിഭാഗീയത വിജയിക്കുകയാണ് ചെയ്തത്. ഇതിന് തെളിവാണ് പിണറായിയുടെ അനുചരന്മാരായ നേതാക്കള്‍ മുന്‍ മന്ത്രി ജി.സുധാകരനെ നിരന്തരം വേട്ടയാടുന്നത്. പിണറായിയുടെ വലംകയ്യായി പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിലാണ് കുരിശുയുദ്ധം നടത്തി പാര്‍ട്ടിയില്‍ നിന്ന് സുധാകരനെ പുറത്താക്കാന്‍ തീവ്രശ്രമം നടത്തുന്നത്. പാര്‍ട്ടിയുടെ പിന്തുണയോടെ നേതാക്കള്‍ മയക്കുമരുന്ന് കടത്തും സ്ത്രീ പീഡനവുമൊക്കെ നടത്തുന്നതിനെതിരെ സുധാകരന്‍ ശബ്ദിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി.

പ്രായപരിധിയുടെ പേര് പറഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി നിഷേധിച്ചതു മുതല്‍ പാര്‍ട്ടിയിലെ പിണറായിസ്റ്റുകള്‍ സുധാകരനെതിരെ യുദ്ധം തുടങ്ങിയതാണ്. പാര്‍ട്ടിയെയും ഭരണത്തെയും സംബന്ധിക്കുന്ന അപ്രി
യ സത്യങ്ങള്‍ വിളിച്ചു പറയുന്നതിനാലാണ് ഇവര്‍ക്ക് സുധാകരന്‍ അനഭിമതനായത്. ശബരിമലയിലെ സ്വര്‍ണ്ണക്കവര്‍ച്ചയുടെ കാര്യത്തിലും കേരളം ഒന്നാമതാണെന്ന് മുന്‍ ദേവസ്വം മന്ത്രി കൂടിയായ സുധാകരന്‍ കഴിഞ്ഞദിവസം പ്രസംഗിച്ചത് പാര്‍ട്ടിയെ വെട്ടിലാക്കിയിരുന്നു. സ്വര്‍ണ്ണക്കവര്‍ച്ചയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഇപ്പോഴത്തെ ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ് ഭരിക്കുന്നവരും ഒഴിഞ്ഞുമാറുന്നതിനിടെയാണ് സുധാകരന്‍ ഇക്കാര്യം തുറന്നടിച്ചത്. ഭരണത്തിന്റെ തണലിലാണ് ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ച നടന്നിട്ടുള്ളതെന്ന് പറയാതെ പറയുകയാണ് സുധാകരന്‍ ചെയ്തത്.

പാര്‍ട്ടിയുടെ ഭാഗമായിരുന്നു കൊണ്ട് പാര്‍ട്ടിയെ വിമര്‍ശിക്കരുതെന്നാണ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത് . സുധാകരന്‍ പുറത്തു പോകണം എന്നര്‍ത്ഥം. രാജ്യദ്രോഹം പ്രസംഗിക്കുന്നതും, സംസ്‌കാരത്തിന് നിരക്കാത്ത വിധത്തില്‍ പെരുമാറുന്നതും പ്രശ്നമല്ല, പാര്‍ട്ടിയെ വിമര്‍ശിക്കാതിരുന്നാല്‍ മതിയെന്നാണ് സജി ചെറിയാന്റെ സുവിശേഷം. ഇത് അംഗീകരിക്കാന്‍ സുധാകരന്‍ തയ്യാറല്ല. തന്നെ വിമര്‍ശിക്കാന്‍ സജി ചെറിയാന്‍ ആയിട്ടില്ലെന്നും, അതിനു മുതിര്‍ന്നാല്‍ തനിക്ക് പലതും വിളിച്ചു പറയേണ്ടി വരുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന ഘട്ടമായപ്പോള്‍, സുധാകരനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി ശ്രമം തുടങ്ങിയിട്ടുമുണ്ട്.

പിണറായിയോടുള്ള വിധേയത്വം പ്രകടിപ്പിക്കാന്‍ തനിക്കെതിരെ രംഗത്തുവന്ന എ.കെ.ബാലനും സുധാകരന്‍ കണക്കിനു കൊടുത്തു. ആലപ്പുഴയിലെ പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ നികൃഷ്ടമായ ആക്രമണത്തിനെതിരെ പ്രതികരിക്കാത്ത ബാലന്‍ തന്നെ ഉപദേശിക്കാന്‍ വരേണ്ടെന്നാണ് സുധാകരന്‍ പറഞ്ഞത്. സുധാകരന്റെ കയ്യില്‍ നിന്ന് കൂടുതല്‍ കിട്ടുമെന്ന് ഭയന്നിട്ടാവാം, സജി ചെറിയാനും ബാലനും പിന്നീട് പ്രതികരിച്ചിട്ടില്ല.

സ്വന്തം തട്ടകമായ ആലപ്പുഴയില്‍ വി.എസ്. അച്യുതാനന്ദനെ തോല്‍പ്പിക്കുകയും, മുഖ്യമന്ത്രിയായപ്പോള്‍ നിരന്തരം വേട്ടയാടുകയും ചെയ്ത ചരിത്രം സിപിഎമ്മിലെ വിഭാഗീയതയ്‌ക്കുണ്ട്. പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയനാണ് ഇതിന് നേതൃത്വം നല്‍കിയത്. അന്ന് പിണറായിക്കൊപ്പം നിന്ന ജി.സുധാകരനെയാണ് ഇന്ന് പിണറായിസ്റ്റുകള്‍ വേട്ടയാടുന്നത്. ഇത് എക്കാലത്തെയും കമ്മ്യൂണിസ്റ്റ് രീതിയാണ്. ലെനിനെതിരെ തനിക്കൊപ്പം നിന്നവരെയൊക്കെ സ്റ്റാലിന്‍ പില്‍ക്കാലത്ത് കൊലപ്പെടുത്തിയിട്ടുണ്ട്. സ്റ്റാലിനെ കൊലപ്പെടുത്തിയതും സ്വന്തം അനുയായികളാണ്. ഇതിന്റെ വിദൂര സാദൃശ്യം സിപിഎമ്മിലെ വിഭാഗീയതയ്‌ക്കുണ്ട്. അത് അവസാനിച്ചിട്ടില്ലെന്നും, അവസാനിക്കാന്‍ പോകുന്നില്ലെന്നുമാണ് ജി.സുധാകരന് എതിരായ വേട്ടയാടല്‍ തെളിയിക്കുന്നത്.

 

Tags: G.SudhakaranSectarianism in CPM
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനങ്ങളോട് പെരുമാറുന്നത് എങ്ങനെയെന്ന് സിപിഎം നേതാക്കള്‍ പഠിക്കണമെന്ന് ജി സുധാകരന്‍, പൊലീസിനും വിമര്‍ശനം

Kerala

ജി.സുധാകരന്‍ എംഎല്‍എയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

Kerala

സലാമിന് വിവരമില്ലെന്ന് ജി സുധാകരന്‍, പണം പിരിച്ചത് ആരില്‍ നിന്നെന്ന് വെളിപ്പെടുത്താനാവില്ല, പിരിച്ച പണം തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് കൊടുത്തിട്ടുണ്ട്

Kerala

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

Kerala

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

മാപ്രകളെ, ഹമാസിനെ പോലെ ഡൽഹിയിലെ ‘ബർഗർ’കലാപത്തിനിടെ വനിതാ മാധ്യമ പ്രവർത്തകരെ ലൈംഗികമായി ഉപദ്രവിച്ചതിനെ കൂടി ഒന്ന് വെളുപ്പിക്കണം- ജിതിൻ ജേക്കബ്

തെങ്ങുകയറാന്‍ ഹെല്‍മറ്റുണ്ടോ?, സുരക്ഷാ ബെല്‍റ്റുണ്ടോ? തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്: കമ്മിഷന്‍

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

യുഎസ് മരുന്ന് നയത്തിൽ വൻ മാറ്റം, ജനറിക് മരുന്നുകൾക്ക് 200% വരെ നികുതി പ്രഖ്യാപിച്ച് ട്രംപ്

കേരളത്തെ ചേര്‍ത്തുപിടിക്കുന്ന മോദി സര്‍ക്കാരിന് അഭിനന്ദനം: കുമ്മനം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

‘പാറ്റയുടെ മറവിൽ ചിലർ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നു, അക്രമ പ്രവർത്തനങ്ങളുമായി ഞങ്ങൾക്ക് ബന്ധമില്ല’: കയ്യൊഴിഞ്ഞ് അഭിജിത്ത് ദീപ്കെ

ഭൂമാഫിയകള്‍ക്ക് വേണ്ടി ദേവസ്വം ട്രൈബ്യൂണല്‍ ബില്‍ നിയമസഭ കാണിക്കാതെ മുക്കി; അട്ടിമറിച്ചത് ഉദ്യോഗസ്ഥര്‍

ബെംഗളൂരുവിൽ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്‌കേസിൽ 61-കാരിയുടെ മൃതദേഹം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.