Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Spiritual

ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ ബ്രാഹ്മമുഹൂര്‍ത്തത്തിലെ മന്ത്രജപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2025, 06:45 am IST
in Spiritual

”ദിവ്യശക്തിയുള്ള അക്ഷരങ്ങളോ, അക്ഷരങ്ങളുടെ കൂടങ്ങളോ ആണ് മന്ത്രങ്ങള്‍. നിരന്തരമായ ചിന്തയാണ് മനനം. മനനംകൊണ്ട് രക്ഷിക്കുന്നതെന്തോ അതാണ് മന്ത്രം. ദേവീ ദേവന്മാരുടെ ശക്തിയുള്‍ക്കൊണ്ട ശബ്ദരൂപങ്ങളാണ് മന്ത്രങ്ങള്‍.” പത്തുപേരെ പരിചയപ്പെട്ടാല്‍ അതില്‍ കൂടുതല്‍ പേര്‍ക്കും ഓരോരോ ആവലാതികളാണ് പറയാനുള്ളത്. മക്കളുടെ വിവാഹം, വിദ്യാഭ്യാസം, കുടുംബ വിഷമങ്ങള്‍. ഇങ്ങനെ ആവലാതി പറയുന്നവരോടൊരപേക്ഷ, ബ്രഹ്മ മുഹൂര്‍ത്തത്തില്‍ ഉണരുക, ബ്രാഹ്മമുഹൂര്‍ത്തത്തിന്റെ മഹത്വം മനസ്സിലാക്കുക.

നാലു വേദങ്ങളുടെ സ്രഷ്ടാവായ ബ്രഹ്മദേവന്റെ ശക്തി സ്വയം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന സമയമാണ് ബ്രാഹ്മ മുഹൂര്‍ത്തം. അപ്പോള്‍ എഴുന്നേറ്റ് വിധി പ്രകാരം നിത്യ കര്‍മ്മങ്ങള്‍ ചെയ്യുക. പിന്നെ ഈശ്വരാരാധനയില്‍ മുഴുകുക. മനസ്സിന് ഏകാഗ്രത കിട്ടാന്‍ എളുപ്പമുള്ള സമയമാണിത്. ഇങ്ങനെ സ്ഥിരമായി അനുവര്‍ത്തിച്ചാല്‍ മനോനിയന്ത്രണം ഉണ്ടാകും. ആയുസ്സ് വര്‍ദ്ധിക്കും, മാറാരോഗങ്ങള്‍ വരില്ല. വന്നത് മാറും. ഐശ്വര്യം വര്‍ദ്ധിക്കും.

ധനസമൃദ്ധിയുണ്ടാകും. ദാമ്പത്യസുഖം കിട്ടും. വൈധവ്യദോഷമകന്നുപോകും. സന്താനഭാഗ്യമുണ്ടാകും. സന്താനങ്ങള്‍ സദ് സ്വഭാവമുള്ളവരായിത്തീരും. ഇഷ്ടകാര്യസിദ്ധിക്കും ഉത്തമം. പരിശീലനം കൊണ്ടുമാത്രം മനസ്സിനെ ക്രമേണ നിയന്ത്രിക്കുക. മന്ത്രങ്ങള്‍ ചൊല്ലുമ്പോള്‍ മറ്റൊരു ചിന്ത മനസ്സില്‍ വന്നാല്‍ ശ്രദ്ധിക്കാതെ ധ്യാനം തുടരുക. അതുപിന്നെ വരില്ല.

മന്ത്രജപത്തിന് പറ്റിയ സമയമാണ് ബ്രാഹ്മമുഹൂര്‍ത്തം. സൂര്യോദയത്തിന് മുമ്പ് ഏഴരവെളുപ്പുള്ളപ്പോള്‍ സൂര്യന്റെ ചൂടോ, ചന്ദ്രന്റെ തണുപ്പോ ബാധിക്കാത്ത സമയമാണിത്. ഈശ്വരാരാധനയ്‌ക്ക് പറ്റിയ മുഹൂര്‍ത്തം. ഈ മുഹൂര്‍ത്തത്തിന്റെ ദേവത ബ്രഹ്മാവാണ്. ആത്മീയ ജീവിതം നയിക്കുന്നവര്‍ തെരഞ്ഞെടുക്കുന്ന സമയവുമിതാണ്. ജാതിമത ഭേദമെന്യേ എല്ലാവര്‍ക്കും ഈശ്വരാരാധനയ്‌ക്ക് പറ്റിയ സമയവും ഇതുതന്നെ.

ബ്രാഹ്മമുഹൂര്‍ത്തത്തിലെ മന്ത്രജപം എല്ലാ ജീവിത പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്. അഗാധമായ കടത്തില്‍ മുങ്ങിനില്‍ക്കുന്നവര്‍, ബുദ്ധി ശരിക്ക് പ്രവര്‍ത്തിക്കാത്തവര്‍, മാറാ രോഗങ്ങളില്‍പ്പെട്ട് വലയുന്നവര്‍ തുടങ്ങി എല്ലാവര്‍ക്കും രാവിലെ (വെളുപ്പിന്)യുള്ള മന്ത്രജപം സിദ്ധൗഷധമാണ്. പേരിനും പ്രശസ്തിക്കും ഇതില്‍പ്പരം മറ്റൊരാരാധനയില്ല. ജപ, ധ്യാന, മന്ത്രോപാസനയിലൂടെ ജീവിത പ്രശ്‌നങ്ങള്‍ക്കെല്ലാം ഒരു പരിധിവരെ പരിഹാരമുണ്ടാക്കാന്‍ കഴിയും.

ഋഷിമാരായ അഗസ്ത്യമുനി, വസിഷ്ഠമുനി തുടങ്ങിയവര്‍ കുടുംബസമേതം മന്ത്രോപാസകരായിരുന്നു. അതിനാല്‍ ഗൃഹസ്ഥര്‍ക്കും മന്ത്രോപാസന; ശക്തി നല്‍കും. ഗുരൂപദേശപ്രകാരം ആര്‍ക്കും മന്ത്രോപാസകരാകാം. ഇതിന് സാഹചര്യമില്ലാത്തവരോ, കഴിയാത്തവരോ ഇഷ്ടദേവതാ മന്ത്രം ഭക്തിപൂര്‍വം ജപിക്കാം. ദിവ്യശക്തിയുള്ള അക്ഷരങ്ങളോ, അക്ഷരങ്ങളുടെ കൂടങ്ങളോ ആണ് മന്ത്രങ്ങള്‍. നിരന്തരമായ ചിന്തയാണ് മനനം. മനനംകൊണ്ട് രക്ഷിക്കുന്നതെന്തോ അതാണ് മന്ത്രം. ദേവീ ദേവന്മാരുടെ ശക്തിയുള്‍ക്കൊണ്ട ശബ്ദരൂപങ്ങളാണ് മന്ത്രങ്ങള്‍.

പ്രപഞ്ചം ഉണ്ടായതുതന്നെ ഒരു നാദവിസ്‌ഫോടനത്തില്‍ നിന്നാണെന്ന് പുരാണങ്ങളില്‍ പറയുന്നു. ആധുനികശാസ്ത്രവും അതംഗീകരിക്കുന്നു. പ്രപഞ്ചോല്‍പ്പത്തിക്കു കാരണമായ ശബ്ദമാണ് (മന്ത്രം) ”ഓം” കാരം. എല്ലാ ശബ്ദങ്ങളുടേയും അല്ലെങ്കില്‍ മന്ത്രങ്ങളുടേയും അടിസ്ഥാനമായാണ് ”ഓം” കാരത്തെ കാണുന്നത്. അ, ഉ, മ എന്നീ മൂന്നക്ഷരങ്ങള്‍ ചേര്‍ന്നതാണ് ”ഓം” എന്ന മന്ത്രം. ഗുരൂപദേശമില്ലാതെ ജപിക്കാന്‍ ശക്തിയുള്ള ധാരാളം മന്ത്രങ്ങളുണ്ട്. ”ഓം ഗം ഗണപതയെ നമഃ” എന്ന ഗണപതി മന്ത്രയുപാസനയാല്‍ എല്ലാ തടസ്സങ്ങളും മാറിക്കിട്ടും. ”ഓം ഐം ക്ലീം സൗ സരസ്വതൈ്യ നമഃ” ഈ മന്ത്രം വിദ്യാമേന്മയ്‌ക്ക്” ഉത്തമം. ഓം ക്ലീം കാളികായൈ നമഃ ഐശ്വര്യത്തിനും ഓം ഹ്രീം ദും ദുര്‍ഗ്ഗായേ നമഃ, ഓം ശ്രീം നമഃ, ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ, ഓം നമഃ ശിവായ, ഓം ശനൈശ്ചരായ നമഃ

തുടങ്ങിയ മന്ത്രങ്ങള്‍ ജപിക്കാന്‍ ഗുരൂപദേശം വേണ്ടാ. ഇഷ്ടകാര്യസിദ്ധിക്കും, ധനസമൃദ്ധിക്കും കീര്‍ത്തിക്കും എല്ലാത്തിനും ഈ മന്ത്രങ്ങള്‍ ജപിക്കുന്നത് നല്ലതാണ്. ഉപാസകര്‍ക്ക് ഗുരുപദേശ പ്രകാരം ജപിച്ച് സിദ്ധിവരുത്താനും ഇഷ്ടകാര്യസിദ്ധിക്കും മന്ത്രങ്ങള്‍ തെരഞ്ഞെടുത്തു ജപിച്ചാല്‍ അതിന്റേതായ ഫലമുണ്ടാകും സംശയമില്ല. പക്ഷേ, ശിക്ഷിക്കാത്ത; ഒന്നു മുടങ്ങിയാലും പ്രശ്‌നമില്ലാത്ത ഇഷ്ടദേവതാ മന്ത്രങ്ങളാണ് നല്ലത്. പെട്ടെന്നു നമ്മള്‍ വിളിച്ചുപോകുന്ന എന്റെ വിഷ്ണുവേ, എന്റെ കൃഷ്ണാ, ദേവീ എന്നിവരുടെ മന്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതാണ് ഗൃഹസ്ഥര്‍ക്കുത്തമം. . എന്നും ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ നിത്യ കര്‍മ്മങ്ങള്‍ക്ക്‌ശേഷം സ്വസ്ഥമായി പൂജാമുറിയിലോ, ശുദ്ധമായ സ്ഥലത്തോ ഇരുന്ന് സാധകം ചെയ്യാം.

ഒരു മന്ത്രം തെരഞ്ഞെടുത്താല്‍ അതുതന്നെ നിത്യവും ജപിക്കണം. 108 വീതം ജപിച്ചു തുടങ്ങിയാല്‍ ദിവസം കഴിയുംതോറും എണ്ണം കൂട്ടിക്കൊണ്ടിരിക്കണം. മാറ്റിമാറ്റി ജപിക്കാതെ ജപിച്ച മന്ത്രം തന്നെ തുടര്‍ച്ചയായി ജപിച്ചു കൊണ്ടിരുന്നാല്‍ അത്ഭുതകരമായ മാറ്റങ്ങളുണ്ടാകും. കൂടുതല്‍ ജപിക്കുന്നതിലല്ല കാര്യം. ഭക്തിയോടെ ജപിക്കുന്നതിലാണ്. ബുദ്ധി, ആരോഗ്യം കീര്‍ത്തി, രോഗമുക്തി എന്നിവ അറിയാതെ വന്നുകൊണ്ടിരിക്കും. എല്ലാവരും ശ്രമിക്കുക.

Tags: DevotionalDevotional attire
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പൂജാമുറിയില്‍ ശിവലിംഗം ഉണ്ടെങ്കില്‍ ചെയ്യരുതാത്ത കാര്യങ്ങളും ചെയ്യേണ്ടവയും

Samskriti

മംഗളകർമ്മങ്ങളില്‍ വെറ്റിലയും പാക്കും നാണയത്തുട്ടും ദക്ഷിണയായി നല്‍കുന്നതിനു പിന്നില്‍

Samskriti

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

Main Article

ദേവര്‍ഷി നാരദ ജയന്തി: നാരദ ദര്‍ശനം മാധ്യമങ്ങള്‍ക്ക് മാര്‍ഗദര്‍ശി

Samskriti

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

പുതിയ വാര്‍ത്തകള്‍

ടെസ്റ്റ് റാങ്കിങ്: ഒന്നാമന്‍ ബുംറ തന്നെ

ആഞ്ചെലോട്ടി ഒഴിവാക്കിയ ഒന്നാന്തരം ബ്രസീലിയന്‍മാര്‍

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ, ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍

ഐപിഎല്‍: മാറിമറിയുന്ന ആവേശക്കാഴ്‌ച്ച

ബെംഗളൂരുവില്‍ നടന്ന മെക്കോ മെറിറ്റസ് കപ്പ് ഒന്നാം റൗണ്ടിന് ശേഷം ട്രോഫികളുമായി റായോ റേസിങിന്റെ അഥര്‍വ, കിയാന്‍ ഷാ, ആരവ് എന്നിവര്‍

മെക്കോ മെറിറ്റസ് കപ്പ്: റയോ റേസിങിന് ഇരട്ട നേട്ടം

2026 ഫിബ അണ്ടര്‍-18 ഏഷ്യാ കപ്പ് അഹമ്മദാബാദില്‍; ഭാരതം വേദിയാകുന്നത് മൂന്നാം തവണ

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.