Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍സിസി കേഡറ്റുകളുടെ അന്നം മുട്ടിച്ച് സംസ്ഥാന സര്‍ക്കാര്‍; അധ്യാപകരുടെ ഓണറേറിയത്തിലെ സംസ്ഥാന വിഹിതവും മൂന്ന് വര്‍ഷമായി കുടിശിക

കേന്ദ്രവിഹിതം ആറുമാസം കൂടുമ്പോള്‍ പൂര്‍ണമായും നല്‍കിയിട്ടും സംസ്ഥാനം വരുത്തിയ ഭക്ഷണ കുടിശിക 28 കോടി

രവീന്ദ്രവര്‍മ്മ അംബാനിലയം by രവീന്ദ്രവര്‍മ്മ അംബാനിലയം
Sep 27, 2025, 02:26 pm IST
in Kerala

പത്തനംതിട്ട: സ്‌കൂളുകളിലും കോളജുകളിലും നാഷണല്‍ കേഡറ്റ് കോര്‍ (എന്‍സിസി) പ്രവര്‍ത്തനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍. രണ്ട് വര്‍ഷമായി എന്‍സിസിക്ക് സംസ്ഥാന സര്‍ക്കാര്‍ ഭക്ഷണത്തിന്റെ തുക നല്‍കാത്തതാണ് പ്രതിസന്ധിക്കു കാരണം. ഈ ഇനത്തില്‍ 28 കോടി രൂപയോളമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുള്ളത്. 2022-23 അധ്യയന വര്‍ഷം മുതല്‍ എന്‍സിസി കുട്ടികള്‍ക്കുള്ള തുക സംസ്ഥാനം അനുവദിക്കുന്നില്ല. സ്‌കൂള്‍ – കോളജ് അധികൃതരോ എന്‍സിസിയുടെ ചുമതലയുള്ള അധ്യാപകരോ ആണ് രണ്ടുവര്‍ഷമായി ഇതിന് ആവശ്യമായ തുക ചെലവഴിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ തുക നല്‍കാതായതോടെ ഇവരും സാമ്പത്തിക പ്രതിസന്ധിയിലാണ്. ഒരു ലക്ഷം രൂപയിലധികം പല അധ്യാപകര്‍ക്കും ലഭിക്കാനുണ്ട്. എട്ടാം ക്ലാസ് മുതല്‍ കോളജ് തലം വരെയുള്ള കുട്ടികളാണ് എന്‍സിസിയില്‍ അംഗമാകുന്നത്. സംസ്ഥാനത്ത് 5 ഗ്രൂപ്പുകളിലായി 72 ബെറ്റാലിയനുകളുടെ കീഴില്‍ 70,000-ത്തോളം കുട്ടികള്‍ എന്‍സിസിയിലുണ്ട്.

ഐക്യവും അച്ചടക്കവും എന്നതാണ് എന്‍സിസിയുടെ സന്ദേശവാക്യം. കുട്ടികളില്‍ സൈനിക മൂല്യങ്ങളും നേതൃപാടവവും രാജ്യസ്‌നേഹവും വളര്‍ത്താനും സ്വഭാവരൂപീകരണത്തിനും എന്‍സിസി പരിശീലനം സഹായിക്കുന്നു. സ്‌കൂളില്‍ 60 രൂപയും കോളേജില്‍ 120 രൂപയും ആണ് ഓരോ കേഡറ്റിനും പരേഡ് റിഫ്രഷ്‌മെന്റ് അലവന്‍സായി നല്‍കുന്നത്. ഇവരുടെ യൂണിഫോം, ഓഫീസര്‍മാരായി പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്കുള്ള ഓണറേറിയം, ക്യാമ്പുകളുടെ ചെലവ് എന്നിവയില്‍ ഭൂരിഭാഗവും കേന്ദ്രം നേരിട്ടാണ് നല്‍കുന്നത്.

പരേഡിന് ശേഷം ചപ്പാത്തി, ഇടിയപ്പം, കോഴിക്കറി പോലുള്ള ആഹാരങ്ങള്‍ കേഡറ്റുകള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ 2023 മുതല്‍ മുന്നറിയിപ്പില്ലാതെ സംസ്ഥാന സര്‍ക്കാര്‍ ഭക്ഷണത്തിനു തുക നല്‍കുന്നത് നിര്‍ത്തിവെക്കുകയായിരുന്നു. ഇപ്പോള്‍ പരേഡിന് ശേഷം ഒന്നും കഴിക്കാതെയാണ് വിദ്യാര്‍ത്ഥികള്‍ മടങ്ങുന്നത്. മറ്റെല്ലാ സംസ്ഥാനങ്ങളിലും കേഡറ്റുകള്‍ക്ക് പരേഡിന് ശേഷം ഇപ്പോഴും ഭക്ഷണം ലഭിക്കുന്നുണ്ട്. ഹൈസ്‌കൂള്‍ കേഡറ്റുകള്‍ക്ക് 40ഉം ഹയര്‍ സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 20 പരേഡുമാണുള്ളത്.

ഓണറേറിയം മുടങ്ങിയിട്ട് മൂന്നു വര്‍ഷം

എന്‍സിസി അധ്യാപകരുടെ ഓണറേറിയത്തിലെ സംസ്ഥാന വിഹിതവും മൂന്ന് വര്‍ഷമായി കുടിശികയാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിനാണ് കേന്ദ്രപദ്ധതിയായ എന്‍സിസിയുടെ നടത്തിപ്പ് ചുമതല. ഓണറേറിയത്തിന്റെ 50 ശതമാനം കേന്ദ്രസര്‍ക്കാരാണ് നല്‍കുന്നത്. ഓഫീസര്‍മാര്‍ക്ക് റാങ്ക് അനുസരിച്ച് കോളേജുകളില്‍ ഒരു മാസം 2500 മുതല്‍ 4500 വരെയും സ്‌കൂളുകളില്‍ 2000 മുതല്‍ 3500 വരെയും ആണ് ഓണറേറിയം. കേന്ദ്രവഹിതം ആറുമാസം കൂടുമ്പോള്‍ കൃത്യമായി നല്‍കുമെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലമാണ് സംസ്ഥാന വിഹിതം മുടങ്ങിയിരിക്കുന്നത്.

 

 

Tags: Kerala GovernmentNCC cadetsfood arrears
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

Kerala

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

പി.ബി.നൂഹ്‌
Kerala

ഐ​എ​എ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി; ആറ് കളക്ടർമാർക്ക് മാറ്റം

Kerala

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

Kerala

എസ്എന്‍ഡിപിക്കെതിരായ നീക്കങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ഇടപെടണം

പുതിയ വാര്‍ത്തകള്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.