Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ലഡാക്കിലെ കലാപ ശ്രമം തകര്‍ത്തേ പറ്റൂ

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 27, 2025, 11:27 am IST
in Editorial

ലഡാക്കിന്റെ സംസ്ഥാന പദവിക്കുള്ള ചര്‍ച്ചകള്‍ ക്രിയാത്മകമായി പുരോഗമിച്ചുകൊണ്ടിരിക്കെ, കേന്ദ്രഭരണ പ്രദേശമായ അവിടെ അക്രമ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറിയത് ജനാധിപത്യപരമായ പ്രതിഷേധത്തിന്റെ ഭാഗമായി കാണാനാവില്ല. ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പക്ഷേ കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഈ ആവശ്യത്തിന് ചെവി കൊടുത്തിരുന്നില്ല. 2019 ല്‍, വിഘടനവാദത്തിനും ഭീകരവാദത്തിനും വളം വയ്‌ക്കുന്ന, ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 നരേന്ദ്ര മോദി സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇതോടൊപ്പമാണ് ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയത്. ഈ തീരുമാനത്തെ ലഡാക്കിലെ ജനങ്ങള്‍ സമ്പൂര്‍ണ്ണമായി സ്വാഗതം ചെയ്യുകയുണ്ടായി. ഇതിനെ അനുകൂലിച്ച്, പ്രകൃതിമനോഹരമായ ആ പ്രദേശത്ത് ജനങ്ങള്‍ ആഹ്ലാദപ്രകടനം നടത്തി. അവിടെയാണ് ഇപ്പോള്‍ വലിയ അക്രമങ്ങള്‍ അരങ്ങേറിയതും വിലപ്പെട്ട നാല് ജീവനുകള്‍ പൊലിഞ്ഞതും.

ലഡാക്കിന് സംസ്ഥാന പദവി നല്‍കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ലേ അപക്‌സ് ബോഡി, കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ് എന്നീ സംഘടനകളുമായി നിരവധി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. എല്ലാം വിജയകരവുമായിരുന്നു. ഇതിന്റെ ഫലമായി ലഡാക്കിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തിനുള്ള സംവരണം 84 ശതമാനമാക്കി ഉയര്‍ത്തുകയും, കൗണ്‍സിലുകളില്‍ സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം ഏര്‍പ്പെടുത്തുകയും ചെയ്തു. ഭോതിയും പൂര്‍വിയും ഔദ്യോഗിക ഭാഷകളായി പ്രഖ്യാപിക്കുകയും, സര്‍ക്കാര്‍ ജോലിയില്‍ ആയിരക്കണക്കിന് നിയമനത്തിനുള്ള നടപടികള്‍ക്ക് തുടക്കമിടുകയും ചെയ്തു. ഇതിനിടയാണ് തികച്ചും അപ്രതീക്ഷിതമായി ചില ശക്തികള്‍ സംഘര്‍ഷം കുത്തിപ്പൊക്കിയത്. തീര്‍ച്ചയായും കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചകള്‍ അട്ടിമറിക്കുക എന്ന ദുഷ്ടലാക്ക് ഇതിന് പിന്നിലുണ്ട്.

ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് രണ്ടാഴ്ചയിലേറെയായി നിരാഹാര സമരത്തില്‍ ആയിരുന്നു. ഈ ഘട്ടത്തില്‍ ഇങ്ങനെയൊരു സമരം തന്നെ അനാവശ്യമാണ്. അറബ് വസന്തം സൃഷ്ടിക്കാനുള്ള മുല്ലപ്പൂ വിപ്ലവം പോലെയും, നേപ്പാളില്‍ അധികാരം അട്ടിമറിച്ച ജെന്‍ സി കലാപം പോലെയുമുള്ള സമരമാണ് ലഡാക്കില്‍ നടക്കുന്നതെന്ന് സമരപ്പന്തലില്‍ വാങ്ചുക്ക് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സംഘര്‍ഷം ഉടലെടുത്തത്. അക്രമങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നുവെന്ന് ഉറപ്പായതോടെ ഇയാള്‍ നിരാഹാരം നിര്‍ത്തി ആംബുലന്‍സില്‍ മടങ്ങുകയും ചെയ്തു. ആക്രമികള്‍ പോലീസുകാരെ ആക്രമിക്കുകയും, ഒരു പാര്‍ട്ടി ഓഫീസും പോലീസ് ജീപ്പും അഗ്‌നിക്കിരയാക്കുകയും ചെയ്തു. അക്രമം നടത്തുകയെന്ന ലക്ഷ്യത്തോടെ ഒരു വിഭാഗം സ്ഥലത്ത് തമ്പടിച്ചിരുന്നു എന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്.

സംഘര്‍ഷത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ലെഫ്. ഗവര്‍ണര്‍ കവീന്ദര്‍ ഗുപ്ത തന്നെ പറഞ്ഞു. അക്രമത്തിന് നേതൃത്വം കൊടുത്തത് കോണ്‍ഗ്രസിന്റെ പ്രമുഖ പ്രാദേശിക നേതാവാണ്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ അക്രമത്തിനു പിന്നില്‍ വാങ്ചുക്കിന് പങ്കുണ്ടെന്ന കാര്യം ഉറപ്പാണ്. ഇയാള്‍ നടത്തുന്ന എന്‍ജിഒകള്‍ വിദേശരാജ്യങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപ സംഭാവനയായി സ്വീകരിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തനത്തിനു മാത്രമല്ല, രാഷ്‌ട്രീയ അട്ടിമറിക്കും ഈ പണം ഉപയോഗിക്കുന്നതായി കരുതേണ്ടിയിരിക്കുന്നു. നിയമവിരുദ്ധമായി വിദേശ സംഭാവനകള്‍ സ്വീകരിച്ചതിന് വാങ്ചുക്കിനെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി എടുത്തിട്ടുണ്ട്. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി വൈദേശിക ശക്തികള്‍ക്ക് വിടുപണി ചെയ്യുന്ന ഇത്തരക്കാരെ കര്‍ക്കശമായി നേരിട്ടേ മതിയാവൂ.

ശ്രീലങ്കയിലും ബംഗ്ലാദേശിലും നേപ്പാളിലുമൊക്കെ നടന്നതുപൊലെ ഭരണ മാറ്റത്തിന് ഇടയാക്കിയ കലാപങ്ങള്‍ ഭാരതത്തില്‍ അരങ്ങേറാത്തതില്‍ കോണ്‍ഗ്രസും മറ്റു ചില പ്രതിപക്ഷ പാര്‍ട്ടികളും കടുത്ത നിരാശയിലാണ്. ജെന്‍ സി എന്നു വിശേഷിപ്പിക്കപ്പെടുന്ന യുവതലമുറ മോദി സര്‍ക്കാരിനൊപ്പം നില്‍ക്കുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കുറച്ചൊന്നുമല്ല അമര്‍ഷം. ഇവരെ കുപ്രചാരണത്തിലൂടെ വഴിതെറ്റിച്ച് ഏതുവിധേനയും അക്രമങ്ങള്‍ സൃഷ്ടിക്കുക, അത് സര്‍ക്കാരിനെതിരായ വികാരമായി ചിത്രീകരിക്കുക. ഇതാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആഗ്രഹിക്കുന്നത്. ലഡാക്കിലെ അക്രമത്തിന് പിന്നിലും ഈ അജണ്ട പ്രവര്‍ത്തിച്ചിരിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. കോണ്‍ഗ്രസ് നേതാവ് രാഹുലിന്റെ നാവു കൊണ്ടാണ് വാങ്ചുക്ക് ഇപ്പോള്‍ സംസാരിക്കുന്നത്. ഇത്തരം അട്ടിമറി ശ്രമങ്ങളെ അടിച്ചമര്‍ത്തുക തന്നെ വേണം. തന്ത്രപ്രധാന മേഖലയായ ലഡാക്കിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല.

 

Tags: Narendra ModiAntiIndiacongressLadakh riotseparatism and terrorism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

India

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

Main Article

പ്രതിസന്ധിയില്‍ ചൈന; കുതിപ്പില്‍ ഭാരതം: ലോകവേദികളില്‍ തിളങ്ങി മോദി, പുറത്തിറങ്ങാതെ ഷി

Editorial

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

India

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

വിദ്യാർത്ഥികളുടെ നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചെന്നത് വ്യാജം; പ്രതിഷേധത്തിനിടയിൽ പാറ്റകൾ കുത്തിത്തിരിപ്പും നുണകളും പ്രചരണമാക്കുന്നു

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.