പട്ന : ഇന്ത്യയെയും, ജനാധിപത്യത്തെയും രക്ഷിക്കാൻ കെൽപ്പുള്ള ഒരേയൊരു നേതാവ് രാഹുൽ ഗാന്ധിയാണെന്ന് കോൺഗ്രസ് നേതാവ് കനയ്യകുമാർ .ആർജെഡി മേധാവി ലാലു പ്രസാദ് യാദവിന്റെ മകൻ തേജസ്വി യാദവിനെ ബീഹാറിൽ മുഖ്യമന്ത്രിയാക്കുന്ന കാര്യത്തെ പറ്റി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കനയ്യ .
‘ ബീഹാർ തിരഞ്ഞെടുപ്പിൽ ഞങ്ങൾ ഒരു തന്ത്രവുമായി മുന്നോട്ട് പോകുകയാണ്. ബീഹാറിലെ ജനങ്ങൾക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒരു അഭ്യർത്ഥന നൽകിയിട്ടുണ്ട്. രാഹുൽ ഗാന്ധി ബീഹാറിൽ വോട്ടർ അവകാശ യാത്ര നടത്തി. എല്ലാവർക്കും വോട്ടവകാശമുണ്ട്. അമ്മയുടെ ഗർഭപാത്രത്തിൽ വച്ച് ഭരണം നിർണ്ണയിക്കപ്പെടില്ല.
ഒരു പാർട്ടിയോ, സംഘടനയോയല്ലാത്ത ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ, ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനുപകരം, ഒരു ബിജെപി വക്താവിന്റെ അതേ ഭാഷയിൽ സംസാരിക്കുന്നത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം കൊണ്ടുവന്ന കോൺഗ്രസ് പാർട്ടി, ഈ സമയത്ത്, രാജ്യത്തുടനീളം ജനാധിപത്യം സംരക്ഷിക്കുക എന്ന ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നു . ഇന്ന് അതേ കോൺഗ്രസ് നേതാവിന് മാത്രമേ ഇന്ത്യയെ രക്ഷിക്കാനാകൂ . “ എന്നും കനയ്യ പറഞ്ഞു.
















