Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫിഡെ സര്‍ക്യൂട്ട് ബോര്‍ഡില്‍ പ്രജ്ഞാനന്ദ മുന്നില്‍, കാന്‍ഡിഡേറ്റ്സിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യത

പ്രജ്ഞനന്ദയ്‌ക്ക് മറ്റൊരു വഴിയില്‍ കാന്‍ഡിഡേറ്റ്സില്‍ കയറാന്‍ സാധിച്ചേക്കും. ഈ വര്‍ഷത്തെ അന്താരാഷ്‌ട്ര ചെസ് ടൂര്‍ണ്ണമെന്‍റുകളില്‍ മികച്ച പ്രകടനം നടത്തിയവരുടെ റാങ്കിംഗ് പട്ടികയില്‍ പ്രജ്ഞാനന്ദ തന്നെയാണ് മുന്‍പില്‍.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Sep 22, 2025, 06:01 pm IST
in Sports, Chess

ന്യൂദല്‍ഹി: ഈയിടെ ഉസ്ബെകിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നടന്ന ഫിഡെ ഗ്രാന്‍റ് സ്വിസ് ടൂര്‍ണ്ണമെന്‍റില്‍ വനിതകളുടെ വിഭാഗത്തില്‍ ചാമ്പ്യനായ ഇന്ത്യയുടെ വൈശാലി 2026ല്‍ നടക്കുന്ന കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ കളിക്കാന്‍ യോഗ്യത നേടിയിട്ടുണ്ട്. ഫിഡെ ഗ്രാന്‍റ് സ്വിസില്‍ ചാമ്പ്യനായതോടെയാണ് വൈശാലിക്ക് ആ ഭാഗ്യം ലഭിച്ചത്.

ചെസ്സിലെ നിലവിലെ വനിതാ ലോകചാമ്പ്യനെ വെല്ലുവിളിക്കാന്‍ യോഗ്യതയുള്ള ആളെ കണ്ടെത്താന്‍ വേണ്ടി നടത്തുന്ന ടൂര്‍ണ്ണമെന്‍റാണ് കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റ്.. ഇന്ത്യയുടെ കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കാന്‍ നേരത്തെ യോഗ്യത നേടിയിരുന്നു. ഫിഡെ വനിത ലോകകപ്പില്‍ ഒന്നും രണ്ടും സ്ഥാനം നേടിയതിനാലാണ് കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും കാന്‍ഡിഡേറ്റ്സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയത്.

പക്ഷെ പുരുഷവിഭാഗത്തില്‍ കാന്‍ഡിഡേറ്റ്സില്‍ പങ്കെടുക്കാന്‍ ഇതുവരെ ഇന്ത്യയില്‍ നിന്നും ആരും യോഗ്യത നേടിയിട്ടില്ല. ഫിഡെ ഗ്രാന്‍റ് സ്വിസില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് കാന്‍ഡിഡേറ്റ്സില്‍ പങ്കെടുക്കാന്‍ യോഗ്യതയുണ്ട്. പക്ഷെ അതില്‍ എത്തിച്ചേരാന്‍ ഇന്ത്യന്‍ താരങ്ങളായ പ്രജ്ഞാനന്ദ, അര്‍ജുന്‍ എരിഗെയ്സി, നിഹാല്‍ സരിന്‍, പ്രണവ് എന്നിവര്‍ക്കൊന്നും സാധിച്ചില്ല. ഡച്ച് താരം അനീഷ് ഗിരിയും ജര്‍മ്മനിയുടെ മതിയാസ് ബ്ല്യൂബോമുമാണ് ഒന്നും രണ്ടും സ്ഥാനക്കാരായത്. ഇവര്‍ 2026ലെ പുരുഷ വിഭാഗം കാന്‍ഡിഡേറ്റ്സില്‍ മത്സരിക്കും. കാന്‍ഡിഡേറ്റ്സില്‍ പങ്കെടുക്കാന്‍ ഇതിനകം യോഗ്യത നേടിയ മറ്റൊരാള്‍ അമേരിക്കന്‍ താരം ഫാബിയാനോ കരുവാനയാണ്. 2024ലെ ഫിഡെ ലീഡര്‍ സര്‍ക്യൂട്ടില്‍ ഒന്നാം സ്ഥാനക്കാരനായതിനാലാണ് ഫാബിക്ക് അതിന് യോഗ്യത ലഭിച്ചത്.

എന്തുകൊണ്ട് പ്രജ്ഞാനന്ദ?

ഇന്ത്യയുടെ പ്രജ്ഞനന്ദയ്‌ക്ക് മറ്റൊരു വഴിയില്‍ കാന്‍ഡിഡേറ്റ്സില്‍ കയറാന്‍ സാധിച്ചേക്കും. 2025ലെ മികച്ച അന്താരാഷ്‌ട്ര ചെസ് ടൂര്‍ണ്ണമെന്‍റുകളില്‍ മികച്ച പ്രകടനം നടത്തിയവരുടെ റാങ്കിംഗ് പട്ടികയില്‍ പ്രജ്ഞാനന്ദ തന്നെയാണ് മുന്‍പില്‍. ഈ പട്ടികയെ ഫീഡെ ലീഡര്‍ ബോര്‍ഡ് എന്നാണ് പറയുക. ഇതില്‍ പ്രജ്ഞാനന്ദയാണ് ഒന്നാം സ്ഥാനത്ത്. ഓരോ ടൂര്‍ണ്ണമെന്‍റിലും ഇവര്‍ നേടുന്ന സ്ഥാനങ്ങള്‍ക്കനുസരിച്ച് ഇവര്‍ക്ക് പോയിന്‍റുകള്‍ നല്‍കും. ഒടുവില്‍ എല്ലാ പോയിന്‍റുകളും കൂട്ടിയാല്‍ ആരാണോ മുന്‍പില്‍ നില്‍ക്കുന്നത് അവര്‍ക്ക് കാന്‍ഡിഡേറ്റ്സില്‍ മത്സരിക്കാം. ഇതുവരെയുള്ള കണക്കനുസരിച്ച് പ്രജ്ഞാനന്ദയാണ് ഫിഡെ ലീഡര്‍ ബോര്‍‍ഡില്‍ മുന്‍പില്‍ നില്‍ക്കുന്നത്. പക്ഷെ ഫൈനല്‍ പോയിന്‍റ് അറിയാന്‍ 2025 ഡിസംബര്‍ വരെ കാത്തിരിക്കണം. കാരണം ഇനിയും പല മികച്ച അന്താരാഷ്‌ട്ര ടൂര്‍ണ്ണമെന്‍റുകളും നടക്കാനിരിക്കുന്നതേയുള്ളൂ.

ഈ വര്‍ഷത്തെ ഊസ് ചെസ് ടൂര്‍ണ്ണമെന്‍റില്‍ പ്രജ്ഞാനന്ദയായിരുന്നു ചാമ്പ്യന്‍. 12ാമത് സ്വിന്‍ക്വെഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദ രണ്ടാം സ്ഥാനം നേടിയിരുന്നു. ഇനി 2025 അവസാനിക്കാന്‍ നാല് മാസം കൂടിയേ ബാക്കിയുള്ളൂ. പ്രജ്ഞാനന്ദയ്‌ക്ക് ഇതുവരെ 107 പോയിന്‍റുകളായി. തൊട്ടടുത്ത് നില്‍ക്കുന്ന അനീഷ് ഗിരി വളരെ പിറകിലാണ്. വെറും 81 പോയിന്‍റേ അനീഷ് ഗിരിയ്‌ക്കുള്ളൂ. അനീഷ് ഗിരി കാന്‍ഡിഡേറ്റ്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ തൊട്ടു പിന്നില്‍ നില്‍ക്കുന്നത് ജര്‍മ്മന്‍ താരം മതിയാസ് ബ്ല്യൂബോമാണ്. ഇയാളും കാന്‍ഡിഡേറ്റ്സിലേക്ക് തെരഞ്ഞെ‍ുക്കപ്പെട്ടു. ഇതോടെ ലീഡര്‍ബോര്‍ഡില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന വിന്‍സെന്‍റ് കെയ്‌മറാകട്ടെ പ്രജ്ഞാനന്ദയേക്കാള്‍ 52 പോയിന്‍റുകള്‍ക്ക് പിന്നിലുമാണ്. അസാധാരണമായ എന്തെങ്കിലും വിധിവൈപരീത്യങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ തീര്‍ച്ചയായും പ്രജ്ഞാനന്ദയ്‌ക്ക് കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റിലേക്ക് പ്രവേശനം ലഭിയ്‌ക്കുമെന്നുറപ്പാണ്.

ആകെ എട്ടുപേര്‍ക്കാണ് കാന്‍ഡിഡേറ്റ്സില്‍ പങ്കെടുക്കാന്‍ സാധിക്കൂ. അതില്‍ മൂന്ന് പേര്‍ ഇടം പിടിച്ചുകഴിഞ്ഞു. ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന ഫിഡെ വേള്‍ഡ് കപ്പ് ചെസ്സില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് കാന്‍ഡിഡേറ്റ്സില്‍ കയറാം. ഇതില്‍ അര്‍ജുന്‍ എരിഗെയ്സി, പ്രജ്ഞാനന്ദ, നിഹാല്‍ സരിന്‍ എന്നിവരെല്ലാം ഫിഡെ വേള്‍ഡ് കപ്പില്‍ ആദ്യ മൂന്ന് സ്ഥാനക്കാരില്‍ ഒരാളാകാന്‍ പരാമാവധി ശ്രമിക്കും.

പിന്നെ ഫിഡെ ബോര്‍ഡില്‍ ഏറ്റവുമധികം റേറ്റിംഗ് നേടിയ കളിക്കാരനും യോഗ്യത നേടാനാകും. ഇതുവരെ മാഗ്നസ് കാള്‍സനാണ് ആ സ്ഥാനത്ത് നില്‍ക്കുന്നത്. അതില്‍ നിന്നും കാള്‍സനെ മറികടക്കാന്‍ മറ്റാര്‍ക്കും ആകുമെന്ന് തോന്നുന്നില്ല. കാള്‍സന്‍ കാന്‍ഡിഡേറ്റ്സില്‍ മത്സരിക്കുന്നില്ലെങ്കില്‍ റേറ്റിംഗില്‍ രണ്ടാം സ്ഥാനക്കാരനെ പരിഗണിക്കും. അങ്ങിനെയെങ്കില്‍ ഇപ്പോള്‍ റേറ്റിംഗില്‍ രണ്ടാം സ്ഥാനക്കാരനായ യുഎസ് താരം ഹികാരു നകാമുറയ്‌ക്ക് നറുക്ക് വീഴും. മാഗ്നസ് കാള്‍സന്റെ റേറ്റിംഗ് 2839 ആണെങ്കില്‍ ഹികാരു നകാമുറയുടെ റേറ്റിംഗ് 2807 ആണ്. കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ വിജയിക്കുന്ന ആള്‍ ഇപ്പോഴത്തെ പുരുഷവിഭാഗം ചാമ്പ്യനായ ഗുകേഷിനെയാണ് ലോകകപ്പ് കിരീടത്തിനായി നേരിടേണ്ടി വരിക.

Tags: FIDE Leader Circuit boardChess World CupCandidates 2026PraggnanandhaaChessR.VaishaliDivya DeshmukhKoneru HumpyGukesh D
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു
India

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

Chess

നോര്‍വ്വെ ചെസ്സില്‍ കിരീടം നേടി പ്രജ്ഞാനന്ദ, മാഗ്നസ് കാള്‍സനെ സ്വന്തം രാജ്യത്ത് കെട്ടികെട്ടിച്ച പ്രകടനം, കിട്ടുക 70 ലക്ഷം സമ്മാനത്തുക

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.
Sports

മാഗ്നസ് കാള്‍സന്റെ നാട്ടില്‍ കാള്‍സനെ രണ്ട് തവണ തോല്‍പിച്ചു, ഇപ്പോള്‍ ഗുകേഷിനെതിരെയും വിജയം, നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദ കിരീടത്തിലേക്ക്

Chess

നോര്‍വ്വെ ചെസ്സില്‍ ഗുകേഷും പ്രജ്ഞാനന്ദയും തമ്മില്‍ ഇന്ന് പോര് വീണ്ടും; ഈ മത്സരം നിര്‍ണ്ണായകം

പുതിയ വാര്‍ത്തകള്‍

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.